NEWS
വിവാദം കത്തുന്നു; ബംഗളൂരുവിൽ ഓൺലൈൻ വിൽപനയുമായി അമുൽ മുന്നോട്ട്
ബംഗളൂരു: കർണാടക മിൽക്ക് ഫെഡറേഷന്റെ (കെ.എം.എഫ്) ബ്രാൻഡ് നന്ദിനിയുടെ മാർക്കറ്റായ ബംഗളൂരുവിൽ ഓൺലൈനായി പാലും തൈരും വിൽക്കാനുള്ള തീരുമാനവുമായി ഗുജറാത്ത് കോഓപറേറ്റിവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള അമുൽ മുന്നോട്ട്. ബംഗളൂരുവിലേക്കുള്ള രംഗപ്രവേശം പ്രഖ്യാപിച്ച അമുൽ അധികൃതർ കർണാടകയിൽ വിവാദം കത്തിപ്പടർന്നിട്ടും തീരുമാനം പിൻവലിച്ചിട്ടില്ല.
ഓൺലൈൻ വിൽപനയുമായി അമുൽ മുന്നോട്ടുപോകുമെന്നുതന്നെയാണ് കമ്പനി അധികൃതരും ബി.ജെ.പി നേതാക്കളും നൽകുന്ന സൂചന. അതിനിടെ തെറ്റിദ്ധരിപ്പിക്കുന്ന ട്വീറ്റുമായി തിങ്കളാഴ്ച ബി.ജെ.പി ഐ.ടി സെൽ അധ്യക്ഷൻ അമിത് മാളവ്യ രംഗത്തുവന്നു. അമുൽ കർണാടകയിലേക്ക് വരുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. ‘നുണ പറയുന്നതുകൊണ്ടാണ് കോൺഗ്രസിനെ ഇന്ത്യ വിശ്വസിക്കാത്തത്. നന്ദിനിയും അമുലുമായി യോജിക്കാൻ പോകുന്നുവെന്നതാണ് പുതിയ പ്രചാരണം. കെ.എം.എഫിന്റെ ആകെ വിൽപനയുടെ 15 ശതമാനം കർണാടകക്ക് പുറത്താണ്. സിംഗപ്പൂർ, യു.എ.ഇ തുടങ്ങി വിവിധ രാജ്യങ്ങളിലേക്ക് നന്ദിനിയുടെ ഉൽപന്നങ്ങൾ കയറ്റിയയക്കുന്നു. അമുലും കെ.എം.എഫും ലയിക്കുന്നില്ല. ഗോവധത്തിനെതിരായ ബില്ലിനെ എതിർത്ത് നമ്മുടെ നന്ദിനികളെ കൊല്ലാൻ അനുമതി നൽകിയവരാണ് കോൺഗ്രസ്.
എന്നാൽ, ബി.ജെ.പി നന്ദിനിയെ വൻ ബ്രാൻഡാക്കി മാറ്റാനുള്ള ശ്രമത്തിലാണ്-മാളവ്യ ട്വീറ്റ് ചെയ്തു. എന്നാൽ, അമുലിന്റെ യഥാർഥ നീക്കത്തെ മറച്ചുവെക്കുന്നതാണ് അമിത് മാളവ്യയുടെ ട്വീറ്റ്. അമുലിന്റെ ഫ്രഷ് പാൽ ഒഴികെയുള്ള ഉൽപന്നങ്ങൾ നിലവിൽ ബംഗളൂരുവിൽ സ്റ്റോറുകൾ വഴി വിൽക്കുന്നുണ്ട്. ഇതുപോലെ നന്ദിനിയുടെയും ഉൽപന്നങ്ങൾ കർണാടകക്കുപുറത്തെ മാർക്കറ്റുകളിലും ലഭ്യമാണ്. എന്നാൽ, ഫ്രഷ് പാൽ വിൽക്കുന്നത് സംബന്ധിച്ചാണ് തർക്കവും വിവാദവുമുയർന്നത്. ബംഗളൂരുവിൽ ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകൾ വഴി ഫ്രഷ് പാൽ, തൈര് വിൽപന ലക്ഷ്യമിടുന്ന അമുലിന്റെ നീക്കം നന്ദിനിയുടെ പാൽ വിപണിയിലേക്കുള്ള കടന്നുകയറ്റമായാണ് വിലയിരുത്തപ്പെടുന്നത്. ആവശ്യത്തിലേറെ പാൽ ഉൽപാദനം നടക്കുന്ന കർണാടകയിൽ ഫ്രഷ് പാൽ വിൽപനയിൽ സഹകരണ മേഖലയിലെ രണ്ടു സ്ഥാപനങ്ങൾ തമ്മിൽ മത്സരം ആവശ്യമില്ല. ഒരേ ലക്ഷ്യത്തിൽ സമാന സ്വഭാവത്തിൽ പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനങ്ങൾ ഫ്രഷ് പാൽ വിൽപനയിൽ മറ്റുള്ളവരുടെ വിപണിയിൽ ഇടപെടരുതെന്ന അലിഖിത നിയമവും പൊതുവേ പരിഗണിക്കപ്പെടാറുണ്ട്. ഇത് അമുൽ ലംഘിക്കുകയാണെന്നാണ് ആരോപണം. കോൺഗ്രസ് വിഷയം ഏറ്റുപിടിച്ചതോടെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇത് ബി.ജെ.പിക്ക് തിരിച്ചടിയാവും.
ഞായറാഴ്ച പ്രോജക്ട് ടൈഗർ പദ്ധതിയുമായി ബന്ധപ്പെട്ട ചടങ്ങിൽ പങ്കെടുക്കാൻ കർണാടകയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ട് കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ, വിമർശന ശരമെറിഞ്ഞിരുന്നു. കർണാടകയിൽ പടുത്തുയർത്തിയ ബാങ്കുകൾ കൊള്ളയടിച്ച ബി.ജെ.പി സർക്കാർ കന്നഡിഗരുടെ സ്വന്തം ബ്രാൻഡായ നന്ദിനിയെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്നായിരുന്നു വിമർശനം. അമുൽ വിരുദ്ധ കാമ്പയിന് പിന്തുണയുമായി ബംഗളൂരുവിലെ ഹോട്ടലുടമകളും രംഗത്തുവന്നിട്ടുണ്ട്. അമുൽ ഉൽപന്നങ്ങൾ പൂർണമായും ബഹിഷ്കരിക്കുമെന്നാണ് ഹോട്ടലുടമകളുടെ പ്രഖ്യാപനം. കർണാടകയുടെ സ്വന്തം ബ്രാൻഡായ നന്ദിനിയെ പ്രോത്സാഹിപ്പിക്കുമെന്നും അവർ വ്യക്തമാക്കി. അമുൽവിരുദ്ധ കാമ്പയിന്റെ ഭാഗമായി തിങ്കളാഴ്ച കെ.പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാർ നന്ദിനി ഔട്ട്ലെറ്റ് സന്ദർശിച്ചു. അൽപസമയം ഔട്ട്ലെറ്റിൽ ചെലവിട്ട ശിവകുമാർ വിവിധ ഉൽപന്നങ്ങൾ വാങ്ങി.
KERALA
സ്കൂളുകളിൽ ഉച്ചഭക്ഷണത്തിന് ഫുഡ് സേഫ്റ്റി ലൈസൻസ് വേണ്ടെന്ന് ഉത്തരവ്
തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിതരണം ചെയ്യുന്ന ഉച്ചഭക്ഷണത്തിന് ഫുഡ് സേഫ്റ്റി ലൈസന്‍സ് ബാധകമല്ലെന്ന് ഉത്തരവ്. സംസ്ഥാന വിദ്യാഭ്യാസ വകുപ്പാണ് വിവാദ ഉത്തരവിറക്കിയത്.
സ്‌കൂളുകളില്‍ വിതരണം ചെയ്യുന്ന ഉച്ചഭക്ഷണത്തിന് ഫുഡ് സേഫ്റ്റി ലൈസന്‍സ് ബാധകമല്ലെന്ന് ഉത്തരവിൽ വിശദീകരിക്കുന്നു. കുട്ടികളുടെ ഉച്ചഭക്ഷണം ഒരു ബിസിനസല്ലെന്നും അതിനാൽ സുരക്ഷ ആവശ്യമില്ലെന്നുമാണ് ഉത്തരവ് പറയുന്നത്.
വിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവിനെതിരെ കെഎസ്‌യു രംഗത്ത് വന്നു. ഉത്തരവ് അടിയന്തരമായി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. കുട്ടികളുടെ ആരോഗ്യം വച്ച് സർക്കാരിനെ പന്താടാൻ അനുവദിക്കില്ലെന്നും സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യര്‍ വ്യക്തമാക്കി.
NEWS
നടൻ സല്‍മാൻഖാന്റെ വീടിനുനേരേ വെടിയുതിർത്ത സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റിൽ
മുംബൈ : ബോളിവുഡ് നടൻ സല്‍മാൻഖാന്റെ വീടിനുനേരേ വെടിയുതിർത്ത സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റുചെയ്ത് മുംബൈ ക്രൈംബ്രാഞ്ച്.തിങ്കളാഴ്ച അർധരാത്രി ഗുജറാത്തിലെ ഭുജില്‍വെച്ചാണ് ഇവരെ പിടികൂടിയതെന്ന് പോലീസ് അറിയിച്ചു.
വെടിവയ്പിനുശേഷം ഇരുവരും മുംബൈയില്‍നിന്ന് ഗുജറാത്തിലേക്ക് മുങ്ങുകയായിരുന്നെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ വിശദാന്വേഷണം നടത്തുന്നതിനായി ഇരുവരെയും മുംബൈയില്‍ എത്തിക്കും. അതേസമയം പിന്നില്‍ ലോറൻസ് ബിഷ്ണോയ് സംഘമെന്ന് മുംബൈ പോലീസ് പറഞ്ഞിരുന്നു.
ബിഷ്ണോയിയുടെ സംഘത്തെ നയിക്കുന്ന രാജസ്ഥാനിലെ രോഹിത് ഗോദരയാണ് ആസൂത്രകൻ. സല്‍മാൻഖാൻ കൃഷ്ണമൃഗത്തെ വേട്ടയാടിയ സംഭവമാണ് ലോറൻസ് ബിഷ്ണോയ് സംഘത്തിന്റെ വിരോധത്തിനു കാരണം. ഇയാളുടെ സംഘത്തില്‍ ഉള്‍പ്പെട്ട വിശാല്‍ എന്നു വിളിക്കുന്ന കാലുവും തിരിച്ചറിയാത്ത ഒരാളും ചേർന്നാണ് വെടിവെച്ചതെന്ന് മുംബൈ പോലീസ് പറഞ്ഞു.
പ്രതികള്‍ ഉപയോഗിച്ചെന്നു കരുതുന്ന ബൈക്ക് ബാന്ദ്രയിലെ മൗണ്ട് മേരി പള്ളിക്കു സമീപത്തുനിന്ന് കണ്ടെടുത്തു. ഇവരുടെ സി.സി.ടി.വി. ദൃശ്യങ്ങളും പുറത്തുവിട്ടു. ബാന്ദ്രയിലെ താരത്തിന്റെ വീടായ ഗാലക്സി അപ്പാർട്ട്മെന്റിനുനേരേ ഞായറാഴ്ച പുലർച്ചെ 4.55-ഓടെയാണ് വെടിവെപ്പുനടന്നത്. സംഭവം നടക്കുമ്ബോള്‍ സല്‍മാൻഖാൻ വീട്ടിലുണ്ടായിരുന്നെന്ന് മുംബൈ പോലീസ് പറഞ്ഞു.
ബൈക്കിലെത്തിയ അക്രമികള്‍ മൂന്നുറൗണ്ട് വെടിയുതിർത്തു . അക്രമികള്‍ പള്ളിക്ക് സമീപം വാഹനം ഉപേക്ഷിച്ച് കുറച്ചുദൂരം നടന്ന് ഓട്ടോറിക്ഷയില്‍ ബാന്ദ്ര റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്നതും സി.സി.ടി.വി. ദൃശ്യത്തിലുണ്ട്.ഗാലക്സി അപ്പാർട്ട്മെന്റിലെ ആദ്യനിലയിലാണ് ഒരു ബുള്ളറ്റ് പതിച്ചത്. വിദേശനിർമിത തോക്കാണ് അക്രമികള്‍ ഉപയോഗിച്ചതെന്നാണ് വിവരം.
അക്രമികള്‍ സഞ്ചരിച്ച മോട്ടോർ സൈക്കിളിന്റെ ഉടമയെ മുംബൈ പോലീസ് ചോദ്യംചെയ്തു. ഇയാള്‍ അടുത്തിടെ ഇരുചക്രവാഹനം മറ്റൊരാള്‍ക്ക് വിറ്റതായി പൻവേല്‍ അസിസ്റ്റന്റ് പോലീസ് കമ്മിഷണർ അശോക് രജ്പുത് പറഞ്ഞു. ബൈക്കിന്റെ ഉടമയും അത് വില്‍ക്കാൻ സഹായിച്ച ഏജന്റും പോലീസ് കസ്റ്റഡിയിലുണ്ട്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സല്‍മാൻഖാന്റെ വീട്ടില്‍ കനത്തസുരക്ഷ ഏർപ്പെടുത്തി.
KERALA
മോദിയുടെ സന്ദർശനം; കൊച്ചിയിൽ ഗതാഗത നിയന്ത്രണം
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനത്തോടനുബന്ധിച്ച് നാളെയും മറ്റന്നാളും എറണാകുളം നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് അറിയിപ്പ്.
ഇന്ന് രാത്രി 9 മുതൽ 11 മണി വരെയും, നാളെ രാവിലെ 9 മുതൽ രാവിലെ 11 മണിവരെയും എംജി റോഡ്, തേവര, നേവൽ ബേസ്, വില്ലിങ്ടൺ ഐലൻഡ്, ഷണ്മുഖം റോഡ്, പാർക്ക് അവന്യു റോഡ്, ഹൈക്കോട്ട് ഭാഗം എന്നിവിടങ്ങളിലായിരിക്കും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുക.
-
NEWS11 months ago
ഡോക്ടർ തൂങ്ങിമരിച്ചനിലയിൽ, മരണവിവരം അറിയിക്കേണ്ടവരുടെ ലിസ്റ്റ് സമീപം
-
NEWS1 year ago
ഈ ഷോ ഞാന്‍ ഇവിടെവച്ച് അവസാനിപ്പിക്കുകയാണ്’; ബിഗ് ബോസില്‍ മത്സരാര്‍ഥികളെ ഞെട്ടിച്ച് മോഹന്‍ലാല്‍
-
NEWS1 year ago
എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫി റിമാൻഡിൽ
-
NEWS8 months ago
പത്താം ക്ലാസ് പാസ്സായവര്‍ക്ക് നിരവധി ജോലി ഒഴിവുകളുമായി തപാല്‍ വകുപ്പ്
-
NEWS9 months ago
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്തരിച്ചു
-
NEWS9 months ago
വക്കം പുരുഷോത്തമന് അന്തരിച്ചു
-
NEWS6 months ago
കാലാവസ്ഥ അതിശക്തമായതിനാൽ പ്രൊഫഷണൽ കോളജുകളടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
-
NEWS11 months ago
നടന് കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു; കറിലുണ്ടായിരുന്ന മറ്റു തരങ്ങൾക്ക് പരിക്ക്
You must be logged in to post a comment Login