Connect with us

NEWS

വിവാദം കത്തുന്നു; ബംഗളൂരുവിൽ ഓൺലൈൻ വിൽപനയുമായി അമുൽ മുന്നോട്ട്

Published

on




ബംഗളൂരു: കർണാടക മിൽക്ക് ഫെഡറേഷന്റെ (കെ.എം.എഫ്) ബ്രാൻഡ് നന്ദിനിയുടെ മാർക്കറ്റായ ബംഗളൂരുവിൽ ഓൺലൈനായി പാലും തൈരും വിൽക്കാനുള്ള തീരുമാനവുമായി ഗുജറാത്ത് കോഓപറേറ്റിവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള അമുൽ മുന്നോട്ട്. ബംഗളൂരുവിലേക്കുള്ള രംഗപ്രവേശം പ്രഖ്യാപിച്ച അമുൽ അധികൃതർ കർണാടകയിൽ വിവാദം കത്തിപ്പടർന്നിട്ടും തീരുമാനം പിൻവലിച്ചിട്ടില്ല.

ഓൺലൈൻ വിൽപനയുമായി അമുൽ മുന്നോട്ടുപോകുമെന്നുതന്നെയാണ് കമ്പനി അധികൃതരും ബി.ജെ.പി നേതാക്കളും നൽകുന്ന സൂചന. അതിനിടെ തെറ്റിദ്ധരിപ്പിക്കുന്ന ട്വീറ്റുമായി തിങ്കളാഴ്ച ബി.ജെ.പി ഐ.ടി സെൽ അധ്യക്ഷൻ അമിത് മാളവ്യ രംഗത്തുവന്നു. അമുൽ കർണാടകയിലേക്ക് വരുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. ‘നുണ പറയുന്നതുകൊണ്ടാണ് കോൺഗ്രസിനെ ഇന്ത്യ വിശ്വസിക്കാത്തത്. നന്ദിനിയും അമുലുമായി യോജിക്കാൻ പോകുന്നുവെന്നതാണ് പുതിയ പ്രചാരണം. കെ.എം.എഫിന്റെ ആകെ വിൽപനയുടെ 15 ശതമാനം കർണാടകക്ക് പുറത്താണ്. സിംഗപ്പൂർ, യു.എ.ഇ തുടങ്ങി വിവിധ രാജ്യങ്ങളിലേക്ക് നന്ദിനിയുടെ ഉൽപന്നങ്ങൾ കയറ്റിയയക്കുന്നു. അമുലും കെ.എം.എഫും ലയിക്കുന്നില്ല. ഗോവധത്തിനെതിരായ ബില്ലിനെ എതിർത്ത് നമ്മുടെ നന്ദിനികളെ കൊല്ലാൻ അനുമതി നൽകിയവരാണ് കോൺഗ്രസ്.

എന്നാൽ, ബി.ജെ.പി നന്ദിനിയെ വൻ ബ്രാൻഡാക്കി മാറ്റാനുള്ള ശ്രമത്തിലാണ്-മാളവ്യ ട്വീറ്റ് ചെയ്തു. എന്നാൽ, അമുലിന്റെ യഥാർഥ നീക്കത്തെ മറച്ചുവെക്കുന്നതാണ് അമിത് മാളവ്യയുടെ ട്വീറ്റ്. അമുലിന്റെ ഫ്രഷ് പാൽ ഒഴികെയുള്ള ഉൽപന്നങ്ങൾ നിലവിൽ ബംഗളൂരുവിൽ സ്റ്റോറുകൾ വഴി വിൽക്കുന്നുണ്ട്. ഇതുപോലെ നന്ദിനിയുടെയും ഉൽപന്നങ്ങൾ കർണാടകക്കുപുറത്തെ മാർക്കറ്റുകളിലും ലഭ്യമാണ്. എന്നാൽ, ഫ്രഷ് പാൽ വിൽക്കുന്നത് സംബന്ധിച്ചാണ് തർക്കവും വിവാദവുമുയർന്നത്. ബംഗളൂരുവിൽ ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകൾ വഴി ഫ്രഷ് പാൽ, തൈര് വിൽപന ലക്ഷ്യമിടുന്ന അമുലിന്റെ നീക്കം നന്ദിനിയുടെ പാൽ വിപണിയിലേക്കുള്ള കടന്നുകയറ്റമായാണ് വിലയിരുത്തപ്പെടുന്നത്. ആവശ്യത്തിലേറെ പാൽ ഉൽപാദനം നടക്കുന്ന കർണാടകയിൽ ഫ്രഷ് പാൽ വിൽപനയിൽ സഹകരണ മേഖലയിലെ രണ്ടു സ്ഥാപനങ്ങൾ തമ്മിൽ മത്സരം ആവശ്യമില്ല. ഒരേ ലക്ഷ്യത്തിൽ സമാന സ്വഭാവത്തിൽ പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനങ്ങൾ ഫ്രഷ് പാൽ വിൽപനയിൽ മറ്റുള്ളവരുടെ വിപണിയിൽ ഇടപെടരുതെന്ന അലിഖിത നിയമവും പൊതുവേ പരിഗണിക്കപ്പെടാറുണ്ട്. ഇത് അമുൽ ലംഘിക്കുകയാണെന്നാണ് ആരോപണം. കോൺഗ്രസ് വിഷയം ഏറ്റുപിടിച്ചതോടെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇത് ബി.ജെ.പിക്ക് തിരിച്ചടിയാവും.

ഞായറാഴ്ച പ്രോജക്ട് ടൈഗർ പദ്ധതിയുമായി ബന്ധപ്പെട്ട ചടങ്ങിൽ പങ്കെടുക്കാൻ കർണാടകയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ട് കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ, വിമർശന ശരമെറിഞ്ഞിരുന്നു. കർണാടകയിൽ പടുത്തുയർത്തിയ ബാങ്കുകൾ കൊള്ളയടിച്ച ബി.ജെ.പി സർക്കാർ കന്നഡിഗരുടെ സ്വന്തം ബ്രാൻഡായ നന്ദിനിയെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്നായിരുന്നു വിമർശനം. അമുൽ വിരുദ്ധ കാമ്പയിന് പിന്തുണയുമായി ബംഗളൂരുവിലെ ഹോട്ടലുടമകളും രംഗത്തുവന്നിട്ടുണ്ട്. അമുൽ ഉൽപന്നങ്ങൾ പൂർണമായും ബഹിഷ്കരിക്കുമെന്നാണ് ഹോട്ടലുടമകളുടെ പ്രഖ്യാപനം. കർണാടകയുടെ സ്വന്തം ബ്രാൻഡായ നന്ദിനിയെ പ്രോത്സാഹിപ്പിക്കുമെന്നും അവർ വ്യക്തമാക്കി. അമുൽവിരുദ്ധ കാമ്പയിന്റെ ഭാഗമായി തിങ്കളാഴ്ച കെ.പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാർ നന്ദിനി ഔട്ട്ലെറ്റ് സന്ദർശിച്ചു. അൽപസമയം ഔട്ട്ലെറ്റിൽ ചെലവിട്ട ശിവകുമാർ വിവിധ ഉൽപന്നങ്ങൾ വാങ്ങി.

Click to comment

You must be logged in to post a comment Login

Leave a Reply

KERALA

സിനിമ ചിത്രീകരണത്തിനിടെ കാർ തലകീഴായി മറിഞ്ഞു; നടൻ അർജുൻ അശോകൻ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്

Published

on

കൊച്ചി: സിനിമ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തിൽ നടൻ അർജുൻ അശോകനുൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്. നടൻമാരായ സംഗീത് പ്രതാപ്, മാത്യു തോമസ് എന്നിവർക്കും ബൈക്ക് യാത്രികരായ രണ്ട് പേർക്കുമാണ് പരിക്കേറ്റത്. ഇവർ സഞ്ചരിച്ച കാർ തലകീഴായി മറിയുകയായിരുന്നു.

കൊച്ചി എം.ജി റോഡിൽ ഇന്ന് പുലർച്ചെ 1.30ഓടെ സിനിമ ചിത്രീകരണത്തിനിടെയായിരുന്നു അപകടം. ബ്രൊമാൻസ് എന്ന സിനിമയുടെ ചിത്രീകരിക്കുന്നതിനിടെ ആയിരുന്നു അപകടം. അർജുനും സംഘവും ഉണ്ടായിരുന്ന കാർ ഓടിച്ചിരുന്നത് സിനിമയുടെ സ്റ്റണ്ട് മാസ്റ്ററാണെന്നും വിവരമുണ്ട്. നിസ്സാര പരിക്കേറ്റ താരങ്ങൾ ആശുപത്രിയിൽ ചികിത്സ തേടി.ഇതിനിടെ റോഡരുകിൽ നിർത്തിയിട്ടിരുന്ന രണ്ട് ബൈക്കുകളിലും കാർ തട്ടിയിരുന്നു. ബൈക്ക് യാത്രക്കാരായ രണ്ടു പേർക്കും പരിക്കേറ്റിട്ടുണ്ട്.

നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിയുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. തലകീഴായി മറിഞ്ഞ കാർ മുന്നിലുണ്ടായിരുന്ന കാറിലിടിക്കുകയും ഈ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഫുഡ‍് ഡെലിവറി ബോയുടെ ബൈക്കിലിടിക്കുകയും ചെയ്തിട്ടുണ്ട്. തലകീഴായി മറിഞ്ഞ ചലച്ചിത്ര പ്രവർത്തകരുടെ കാര്‍ മുന്നോട്ട് നീങ്ങി ബൈക്കുകളിൽ ഇടിച്ചാണ് നിന്നത്

Continue Reading

KERALA

കൊല്ലത്ത് മകന്റെ ക്രൂര മർദ്ദനത്തിൽ കിടപ്പുരോഗിയായ അച്ഛൻ മരിച്ചു

Published

on

കൊല്ലം: പരവൂരിൽ മകന്റെ മർദ്ദനമേറ്റ് കിടപ്പുരോഗിയായ അച്ഛൻ മരിച്ചു. പൂതക്കുളം പുന്നേക്കുളം സ്വദേശി ശരത്തിനെ പരവൂർ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ച് വീട്ടിൽ എത്തിയ ശരത്ത് അച്ഛൻ ശശിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ബുധനാഴ്ച രാത്രി മർദ്ദനമേറ്റ ശശിയെ ബന്ധുക്കളാണ് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.

വിദഗ്ധ ചികിത്സയ്ക്ക് തിരുവനന്തപുരം മെഡിക്കൽ കേളേജിലേക്ക് റെഫർ ചെയ്തെങ്കിലും വീട്ടിലേക്ക് തന്നെ മടക്കി കൊണ്ടു പോയി. ഇന്നലെ പുലർച്ചെയോടെ ശശി മരിച്ചു. ബന്ധുക്കളുടെ മൊഴിയുടെയും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൻ്റെയും അടിസ്ഥാനത്തിലാണ് മകനെ പൊലീസ് അറസ്റ്റ് ചെയ്തത്.

Continue Reading

KERALA

മണപ്പുറം തട്ടിപ്പിൽ പ്രതി ധന്യ ഓൺലൈൻ റമ്മിക്ക് അടിമ, പണം ഉപയോഗിച്ചത് ധൂർത്തിനും ആഡംബരത്തിനും

Published

on

തൃശൂർ: മണപ്പുറം തട്ടിപ്പ് കേസിലെ പ്രതി ധന്യാ മോഹൻ തട്ടിപ്പ് പണം ഉപയോഗിച്ചത് ധൂർത്തിനും ആഡംബരത്തിനുമെന്ന് പൊലീസ്. ധന്യ ഓൺലൈൻ റമ്മിക്ക് അടിമയാണെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ.

2 കോടിയുടെ ഓൺലൈൻ റമ്മി ഇടപാട് വിവരങ്ങൾ ധന്യയോട് ഇൻകം ടാക്സ് തേടിയിട്ടുണ്ടെങ്കിലും വിവരങ്ങള്‍ ധന്യ കൈമാറിയിട്ടില്ല. 2 കൊല്ലത്തിനിടെയാണ് ധന്യ വലപ്പാട് സ്ഥലം വാങ്ങിയത്. വലപ്പാട്ടെ വീടിന് മുന്നിലെ 5 സെന്റ് വാങ്ങിയെങ്കിലും ആധാരം നടത്തിയില്ല. തട്ടിപ്പ് തുടങ്ങിയങ്ങിയതിന് പിന്നാലെ വിദേശത്തായിരുന്ന ധന്യയുടെ ഭർത്താവ് നാട്ടിലെത്തിയിരുന്നുവെന്നും പൊലീസ് പറയുന്നു.

Continue Reading

Latest

KERALA3 hours ago

സിനിമ ചിത്രീകരണത്തിനിടെ കാർ തലകീഴായി മറിഞ്ഞു; നടൻ അർജുൻ അശോകൻ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്

കൊച്ചി: സിനിമ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തിൽ നടൻ അർജുൻ അശോകനുൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്. നടൻമാരായ സംഗീത് പ്രതാപ്, മാത്യു തോമസ് എന്നിവർക്കും ബൈക്ക് യാത്രികരായ രണ്ട്...

KERALA20 hours ago

കൊല്ലത്ത് മകന്റെ ക്രൂര മർദ്ദനത്തിൽ കിടപ്പുരോഗിയായ അച്ഛൻ മരിച്ചു

കൊല്ലം: പരവൂരിൽ മകന്റെ മർദ്ദനമേറ്റ് കിടപ്പുരോഗിയായ അച്ഛൻ മരിച്ചു. പൂതക്കുളം പുന്നേക്കുളം സ്വദേശി ശരത്തിനെ പരവൂർ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ച് വീട്ടിൽ എത്തിയ ശരത്ത് അച്ഛൻ...

KERALA22 hours ago

മണപ്പുറം തട്ടിപ്പിൽ പ്രതി ധന്യ ഓൺലൈൻ റമ്മിക്ക് അടിമ, പണം ഉപയോഗിച്ചത് ധൂർത്തിനും ആഡംബരത്തിനും

തൃശൂർ: മണപ്പുറം തട്ടിപ്പ് കേസിലെ പ്രതി ധന്യാ മോഹൻ തട്ടിപ്പ് പണം ഉപയോഗിച്ചത് ധൂർത്തിനും ആഡംബരത്തിനുമെന്ന് പൊലീസ്. ധന്യ ഓൺലൈൻ റമ്മിക്ക് അടിമയാണെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. 2...

KERALA23 hours ago

പത്തനംതിട്ടയിൽ കാറിനു തീപിടിച്ചു ; കണ്ടെത്തിയത് കത്തിക്കരിഞ്ഞ നിലയിൽ 2 മൃതദേഹങ്ങൾ

പത്തനംതിട്ട: തിരുവല്ല വേങ്ങലിൽ കാറിന് തീപിടിച്ചു. തീയണച്ച ഫയർ ഫോഴ്സ് കാറിനകത്ത് കത്തിക്കരിഞ്ഞ നിലയിൽ 2 മൃതദേഹങ്ങൾ കണ്ടെത്തി.വേങ്ങലിൽ പാടത്തോട് ചേർന്ന റോഡിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം....

KERALA1 day ago

കൺമഷിക്കൂടിന്റെ അടപ്പ് തൊണ്ടയിൽ കുടുങ്ങി ഒരു വയസ്സുള്ള പെൺകുഞ്ഞ് മരിച്ചു

മുതലമട (പാലക്കാട): കൺമഷിക്കൂടിന്റെ അടപ്പ് തൊണ്ടയിൽ കുടുങ്ങി ഒരു വയസ്സുള്ള പെൺകുഞ്ഞ് മരിച്ചു. മുതലമട പാപ്പാൻചള്ളയിൽ അജീഷ്-ദീപിക ദമ്ബതികളുടെ മകൾ ഋഷികയാണ് മരിച്ചത്.ബുധനാഴ്ച വൈകീട്ടോടെ പാലക്കാട്ടെ സ്വകാര്യ...

KERALA1 day ago

നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ പേരിൽ വൻ തട്ടിപ്പ്

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തൊഴിലധിഷ്ടിത കോഴ്സുകള്‍ നടത്തുന്നുവെന്ന വ്യാജപ്രചാരണത്തില്‍ കുടുങ്ങി വിമാനത്താവളത്തിന് സമീപത്തെ തദ്ദേശ സ്ഥാപനങ്ങള്‍. സിയാലിന്‍റെ പേരില്‍ രണ്ട് യുവാക്കള്‍ തദ്ദേശ സ്ഥാപനങ്ങളില്‍ നേരിട്ടെത്തിയാണ് ജനപ്രതിനിധികളെയടക്കം...

KERALA2 days ago

സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിലും ഇനി യു പി ഐ വഴി പണമടയ്ക്കാം

തിരുവനന്തപുരം : സർക്കാർ ഓഫീസുകളിലും ഇനി യു പി ഐ വഴി പണമടയ്ക്കാൻ അനുമതി നൽകി ​ധനവകുപ്പ്. ഇപ്പോൾ ഇ-രസീതുകൾ വഴിയാണ് സ്വീകരിക്കുന്നത്. ഇ-രസീതുകൾ പ്രകാരമുള്ള തുക...

KERALA3 days ago

തിരുവനന്തപുരം മംഗലപുരത്ത് കാട്ടുപോത്തിനെ കണ്ടെത്തി

തിരുവനന്തപുരം : മംഗലപുരം തലയ്ക്കോണത്ത് ടെക്നോ സിറ്റിക്ക് സമീപത്തെ പുരയിടങ്ങളിൽ മേഞ്ഞു നടക്കുകയായിരുന്നു കാട്ടുപോത്ത്.ഹോസ്റ്റലിൽ താമസിക്കുന്ന ടെക്നോ സിറ്റിയിലെ ജീവനക്കാരും നാട്ടുകാരുമാണ് വൈകുനേരം ആറരയോടെ പോത്തിനെ കണ്ടത്ആദ്യം...

KERALA3 days ago

അമീബിക് മസ്‌തിഷ്‌ക ജ്വരം: കോഴിക്കോട് 2 കുട്ടികൾ ചികിത്സയിൽ തുടരുന്നു

കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരമെന്ന് പ്രാഥമിക പരിശോധനയില്‍ തെളിഞ്ഞ രണ്ടു കുട്ടികള്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ തുടരുന്നു. ഇതില്‍ കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന്‍ വെന്റിലേറ്ററിലാണ്....

KERALA3 days ago

ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം: കൃത്യവിലോപം നടത്തിയ ഹെൽത്ത് ഇൻസ്പെക്ടറെ മേയര്‍ സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ പ്രശ്നത്തിൽ ഗുരുതര കൃത്യവിലോപം നടത്തിയ തിരുവനന്തപുരം കോര്‍പറേഷനിലെ ഹെൽത്ത് ഇൻസ്പെക്ടറെ മേയര്‍ സസ്പെൻ്റ് ചെയ്തു. തോടിന്‍റെ തമ്പാനൂർ ഭാഗം ഉള്‍പ്പെടുന്ന പ്രദേശത്തിന്‍റെ...

Trending