തൃശ്ശൂരിൽ അർധരാത്രിയിൽ വൻ അപകടം; തമിഴ്‌നാട് സ്വദേശികളായ 8 വിദ്യാർഥികൾക്ക് ദാരുണാന്ത്യം

തൃശ്ശൂരിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലേക്ക് കാർ ഇടിച്ചുകയറി എട്ട് വിദ്യാർഥികൾ മരിച്ചു. തമിഴ്‌നാട് ദിണ്ടിഗലിലെ പി.എസ്.എൻ.എ എഞ്ചിനീയറിങ് കോളേജിൽ നിന്ന് വിനോദയാത്രയ്ക്കായി കേരളത്തിലെത്തിയ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. കൈപമംഗലം പനമ്പിക്കുന്ന് സെന്ററിൽ വെള്ളിയാഴ്ച രാത്രി 11:42ഓടെയായിരുന്നു അപകടം. സേലം സ്വദേശി വിശ്വ (20), ദിണ്ടിഗൽ സ്വദേശി സൂര്യ (20), മധുര സ്വദേശി സന്തോഷ് (20), പ്രസന്ന (മധുര), യുവസഞ്ജിത് (20, ദിണ്ടിഗൽ) എന്നിവരടക്കമുള്ളവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കാറിലുണ്ടായിരുന്ന ഏഴുപേർ സംഭവസ്ഥലത്തുവച്ചും ഒരാൾ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയുമാണ് മരിച്ചത്.ഗുരുവായൂർ ഭാഗത്തുനിന്ന് കൊടുങ്ങല്ലൂരിലേക്ക് അമിതവേഗത്തിൽ…

Read More

സമസ്തയുടെ സർക്കുലറിനെതിരായ വിമർശനങ്ങൾക്ക് മറുപടിയുമായി മുഖപത്രം

കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള സമസ്ത വിഭാഗം മതപരമായ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സർക്കുലറിനെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി സംഘടനയുടെ മുഖപത്രം രംഗത്ത്. സ്ത്രീകളുടെ പൊതുപരിപാടികളിലെ സാന്നിധ്യവുമായി ബന്ധപ്പെട്ട പരാമർശങ്ങളാണ് സർക്കുലർ പുറത്തുവന്നതിന് പിന്നാലെ വ്യാപക ചർച്ചകൾക്ക് ഇടയാക്കിയത്. മഹല്ല് കമ്മിറ്റികൾ, പള്ളികൾ, മദ്‌റസകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നടക്കുന്ന മതപരമായ പരിപാടികൾ ഇസ്‌ലാമിക മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണമെന്നാണ് സർക്കുലറിൽ നിർദേശിച്ചിരുന്നത്. അന്യപുരുഷന്മാർക്കിടയിൽ പൊതുനിരത്തുകളിലും വേദികളിലും യുവതികളെ പ്രദർശിപ്പിക്കുന്നത് വിശ്വാസികൾക്ക് യോജിച്ചതല്ലെന്നും അത് അനുവദനീയമല്ലെന്നും സർക്കുലറിൽ…

Read More

എസ്.ഐ ചമഞ്ഞ് എംഡിഎംഎ പിടിച്ചെടുത്ത് മറിച്ചുവിൽപ്പന; കോഴിക്കോട് യുവാവ് അറസ്റ്റിൽ

കോഴിക്കോട്: പൊലീസ് സബ് ഇൻസ്പെക്ടറാണെന്ന് വ്യാജമായി പരിചയപ്പെടുത്തി ലഹരിമരുന്ന് ഇടപാടുകളിൽ ഏർപ്പെട്ട യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഫറോക്ക് ചുങ്കം കള്ളിത്തൊടി സ്വദേശി റോജിത്തിനെയാണ് പിടികൂടിയത്. റാമനാട്ടുകരയിലെ വൈദ്യരങ്ങാടിയിൽ നിന്നാണ് ഇയാളെ ഡാൻസാഫ് സംഘവും ഫറോക്ക് പൊലീസും ചേർന്ന് കസ്റ്റഡിയിലെടുത്തത്. ഡാൻസാഫ് എസ്.ഐ ആണെന്ന് അവകാശപ്പെട്ട് വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചായിരുന്നു ഇയാൾ വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തുകയും ലഹരിമരുന്ന് പിടിച്ചെടുക്കുകയും ചെയ്തിരുന്നതെന്നാണ് പൊലീസ് പറയുന്നത്. പിടിച്ചെടുക്കുന്ന എംഡിഎംഎ പിന്നീട് മറ്റുള്ളവർക്ക് വിൽക്കുകയായിരുന്നു ഇയാളുടെ രീതിയെന്നും അന്വേഷണ…

Read More

മെസ്സിയുടെ പേരിൽ സാമ്പത്തിക ഇടപാട് ആരോപണം: കേസെടുത്ത് ഇ.ഡി.

കൊച്ചി: കേരളത്തിലേക്ക് അർജന്റീന ഫുട്ബോൾ ടീമിനെയും ലയണൽ മെസ്സിയെയും എത്തിക്കുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) വിദേശനാണ്യ വിനിമയ ചട്ടപ്രകാരം (FEMA) കേസ് രജിസ്റ്റർ ചെയ്തു. വിദേശത്തേക്ക് ഏകദേശം 126 കോടി രൂപ അയച്ചുവെന്ന വെളിപ്പെടുത്തലാണ് അന്വേഷണത്തിന് പ്രധാന കാരണം. അർജന്റീന ടീമുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ ക്രമക്കേടുണ്ടെന്ന പരാതിയെ തുടർന്ന് കഴിഞ്ഞ വർഷം തന്നെ ഇ.ഡി. സ്പോൺസർക്കെതിരെ പരിശോധനകൾ ആരംഭിച്ചിരുന്നു. എന്നാൽ മറ്റ് അന്വേഷണ ഏജൻസികൾ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാത്തതിനാൽ അന്വേഷണം അന്ന്…

Read More

ശബരിമലയിൽ തിരുവോണസദ്യ ജീവനക്കാർക്ക് മാത്രം; ഭക്തർക്ക് പുലാവ്, ക്രമീകരണത്തിൽ വീഴ്ച

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ഇത്തവണത്തെ തിരുവോണസദ്യ സ്പെഷൽ ഡ്യൂട്ടിയിലുള്ള ജീവനക്കാർക്കും പൊലീസ് ഉദ്യോഗസ്ഥർക്കും മാത്രമായി ചുരുങ്ങി. അന്നദാന മണ്ഡപത്തിലെ ജീവനക്കാർക്കുള്ള ഭാഗത്താണ് തിരുവോണസദ്യ വിളമ്പിയത്. അതേസമയം ഭക്തർക്കുള്ള ഭാഗത്ത് സദ്യയ്ക്ക് പകരം പുലാവാണ് നൽകിയത്. ഭക്തർക്കായി തിരുവോണസദ്യ നേരിട്ട് നടത്തുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരത്തെ അറിയിച്ചിരുന്നെങ്കിലും അവസാന നിമിഷം വരെ മെസ് നടത്തിപ്പുകാർക്ക് ആവശ്യമായ നിർദേശങ്ങളോ ക്രമീകരണങ്ങളോ നൽകിയില്ലെന്നാണ് വിവരം. ഇതാണ് പതിറ്റാണ്ടുകളായി സന്നിധാനത്ത് തുടരുന്ന തിരുവോണസദ്യ ഇത്തവണ ഭക്തർക്ക് ലഭിക്കാതിരിക്കാൻ കാരണമായത്. ഒരു ദിവസം…

Read More

ചെറിയ യാത്രയ്ക്കും 200 രൂപ വരെ; വൈറ്റില ഹബ്ബിൽ ഓട്ടോ നിരക്ക് യാത്രക്കാർക്ക് തിരിച്ചടി

വൈറ്റില: വൈറ്റില മൊബിലിറ്റി ഹബ്ബിലെ പ്രീപെയ്ഡ് ഓട്ടോറിക്ഷ കൗണ്ടർ മാസങ്ങളായി പ്രവർത്തനരഹിതമായതോടെ യാത്രക്കാർ ദുരിതത്തിൽ. ഹബ്ബിൽ ബസിറങ്ങി സമീപ പ്രദേശങ്ങളിലേക്ക് പോകുന്നവരിൽനിന്ന് സാധാരണ നിരക്കിനേക്കാൾ വലിയ തുക ഈടാക്കുന്നതായാണ് പരാതി. ചെറിയ ദൂരത്തേക്കുപോലും 200 രൂപ വരെ ആവശ്യപ്പെടുന്ന സാഹചര്യമുണ്ടെന്നാണ് യാത്രക്കാരുടെ ആരോപണം. ഓണാവധിക്കിടെ വലിയ ബാഗുകളുമായി ഹബ്ബിലെത്തിയ യാത്രക്കാർക്ക് പ്രീപെയ്ഡ് കൗണ്ടർ അടഞ്ഞുകിടക്കുന്നത് കൂടുതൽ ബുദ്ധിമുട്ടായി. പനമ്പിള്ളി നഗർ പോലുള്ള സമീപ പ്രദേശങ്ങളിലേക്ക് പോകാൻ പോലും ഉയർന്ന നിരക്ക് നൽകേണ്ടിവരുന്നതായി യാത്രക്കാർ പറയുന്നു. ഹബ്ബിൽനിന്ന് പുറത്തുള്ള…

Read More

ഓണം സ്പെഷൽ ട്രെയിനുകൾ: 100 ട്രെയിനെന്ന പ്രഖ്യാപനം, യാഥാർഥ്യത്തിൽ നിരാശ

ചെന്നൈ : ഓണക്കാലത്തെ യാത്രാ തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് നൂറോളം സ്പെഷൽ ട്രെയിനുകൾ അനുവദിക്കുമെന്ന റെയിൽവേ മന്ത്രിയുടെ പ്രഖ്യാപനം പ്രതീക്ഷയോടെയാണ് ചെന്നൈയിലെ മലയാളികൾ സ്വീകരിച്ചത്. എന്നാൽ പ്രഖ്യാപനത്തിന് പിന്നാലെ കേരളത്തിലേക്കുള്ള സ്പെഷൽ സർവീസുകളുടെ എണ്ണം പരിമിതമായതോടെ യാത്രക്കാർക്കിടയിൽ നിരാശ ശക്തമായി. ചെന്നൈയിൽനിന്ന് കേരളത്തിലേക്കുള്ള ഓണം സ്പെഷൽ ട്രെയിനുകളുടെ കാര്യത്തിൽ പ്രതീക്ഷിച്ചത്ര വർധന ഉണ്ടായില്ലെന്നാണ് യാത്രക്കാരുടെ പരാതി. നേരത്തെ പ്രഖ്യാപിച്ച സർവീസുകളിൽ ചില മാറ്റങ്ങൾ വരുത്തിയെങ്കിലും മൊത്തം സർവീസുകളുടെ എണ്ണത്തിൽ കാര്യമായ വർധന ഉണ്ടായിട്ടില്ല. കൊല്ലം ഭാഗത്തേക്ക് രണ്ട്…

Read More

കേരളത്തിൽ മഴ വീണ്ടും ശക്തമാകും; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൽ വ്യാപകമായി മഴയ്ക്കും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഓഗസ്റ്റ് 29 വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയോ ഇടിയോടുകൂടിയ മഴയോ തുടരാൻ സാധ്യതയുണ്ട്. ഓഗസ്റ്റ് 25 വരെ ഇടിമിന്നൽ മുന്നറിയിപ്പും നിലവിലുണ്ട്. ഇന്ന് പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കോട്ടയം, തൃശൂർ, എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 24 മണിക്കൂറിൽ 7 മുതൽ 11 സെന്റിമീറ്റർ…

Read More

വഖഫ് ബോർഡിലെ അമുസ്ലിം നിയമനം സുപ്രീംകോടതി വിധിക്ക് ശേഷം; സങ്കീർണത സൃഷ്ടിക്കാനില്ലെന്ന് സർക്കാർ

തിരുവനന്തപുരം: കേരള സംസ്ഥാന വഖഫ് ബോർഡിൽ അമുസ്ലിം അംഗങ്ങളെ നിയമിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം സുപ്രീംകോടതിയുടെ നിലപാട് കൂടി പരിഗണിച്ച ശേഷമായിരിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. വിഷയത്തിൽ അനാവശ്യമായ സങ്കീർണതകൾ സൃഷ്ടിക്കാനില്ലെന്നും നിയമപരമായ നടപടികൾ മാത്രമേ സ്വീകരിക്കുകയുള്ളൂവെന്നും സർക്കാർ നിലപാട് അറിയിച്ചു. 2025ലെ വഖഫ് നിയമഭേദഗതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന വഖഫ് ബോർഡിന്റെ ഘടനയെച്ചൊല്ലി കേരളത്തിൽ നിയമപോരാട്ടം തുടരുകയാണ്. നിലവിലെ പതിനൊന്നംഗ ബോർഡിൽ രണ്ട് അമുസ്ലിം അംഗങ്ങളുടെ സ്ഥാനങ്ങൾ ഒഴിഞ്ഞുകിടക്കുന്നതും വിവിധ വിഭാഗങ്ങൾക്ക് ആവശ്യമായ പ്രാതിനിധ്യം ലഭിച്ചിട്ടില്ലെന്നതുമാണ് പ്രധാനമായും ഉയർന്നിരിക്കുന്ന…

Read More

മാസപ്പടി കേസ്: ലേക്കർ ഇന്ത്യ കോർപ്പിനെ കേന്ദ്രീകരിച്ച് ഇ.ഡി അന്വേഷണം

കൊച്ചി: മാസപ്പടി കേസിലെ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ലേക്കർ ഇന്ത്യ കോർപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലേക്ക് അന്വേഷണം കൂടുതൽ കേന്ദ്രീകരിക്കുന്നു. സി.എം.ആർ.എൽ–എക്സാലോജിക് ഇടപാടുകളുമായി ബന്ധപ്പെട്ട് ഇ.ഡി കണ്ടെത്തിയ സാമ്പത്തിക ഇടപാടുകളുടെയും സ്വത്തുക്കളുടെയും തുടർ പരിശോധനയുടെ ഭാഗമായാണ് ലേക്കർ ഇന്ത്യ കോർപ്പുമായി ബന്ധപ്പെട്ട വിവരങ്ങളും പരിശോധിക്കുന്നത്. മാസപ്പടി കേസിൽ സി.എം.ആർ.എൽ എക്സാലോജിക് സൊല്യൂഷൻസിന് നൽകിയതായി കണ്ടെത്തിയ 2.78 കോടി രൂപയുടെ ഇടപാടാണ് ഇ.ഡി പ്രധാനമായും അന്വേഷിക്കുന്നത്. ഈ തുക യഥാർഥ ഐ.ടി. സേവനങ്ങൾക്കും കൺസൾട്ടൻസി…

Read More