സി.പി.എം വിടുമോ? ജി. സുധാകരൻ നാളെ വാർത്താസമ്മേളനം വിളിച്ചു; അമ്പലപ്പുഴയിൽ സ്വതന്ത്രനായേക്കും
ആലപ്പുഴ: സി.പി.എം വിടുമെന്ന ശക്തമായ അഭ്യൂഹങ്ങൾക്കിടയിൽ മുതിർന്ന നേതാവ് ജി. സുധാകരൻ നാളെ വാർത്താസമ്മേളനം വിളിച്ചു. പുന്നപ്ര പറവൂരിലെ തന്റെ വസതിയിൽ രാവിലെ 11 മണിക്കാണ് അദ്ദേഹം മാധ്യമങ്ങളെ കാണുന്നത്. അമ്പലപ്പുഴ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമോ എന്നതടക്കമുള്ള നിർണ്ണായക പ്രഖ്യാപനങ്ങൾ ഈ കൂടിക്കാഴ്ചയിൽ ഉണ്ടായേക്കുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്. മത്സരിക്കാനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി ആലപ്പുഴയിലെ മാധ്യമപ്രവർത്തകരെ ഉൾപ്പെടുത്തി പുതിയ വാട്സ്ആപ്പ് ഗ്രൂപ്പ് സുധാകരൻ രൂപീകരിച്ചിട്ടുണ്ട്. കൂടാതെ, താനുമായി വ്യക്തിപരമായി അടുപ്പമുള്ള പ്രാദേശിക സി.പി.എം പ്രവർത്തകരുമായി അദ്ദേഹം…
ഐപിഎൽ ആരവം ഈ മാസം 28 മുതൽ; ആദ്യ പോരാട്ടം നിലവിലെ ചാമ്പ്യന്മാരായ ആർസിബിയും ഹൈദരാബാദും തമ്മിൽ
ബെംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ സീസണിന് ഈ മാസം 28-ന് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ തുടക്കമാകും. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ പരിഗണിച്ച് ടൂർണമെന്റിന്റെ ഷെഡ്യൂൾ രണ്ട് ഘട്ടങ്ങളിലായാണ് പുറത്തിറക്കുക. തിരഞ്ഞെടുപ്പ് കാലയളവിൽ യാത്രാസൗകര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ഉറപ്പുവരുത്തുന്നതിനും മത്സരങ്ങൾ തടസ്സമില്ലാതെ നടത്തുന്നതിനുമാണ് ഈ നടപടി. ശനി, ഞായർ ദിവസങ്ങളിൽ രണ്ട് മത്സരങ്ങൾ…
എൽപിജി വിതരണം: പരിഭ്രാന്തി വേണ്ടെന്ന് കേന്ദ്രസർക്കാർ; സിലിണ്ടറുകൾ രണ്ടര ദിവസത്തിനുള്ളിൽ ലഭ്യമാകും
ന്യൂഡൽഹി: രാജ്യത്തെ ഗാർഹിക എൽപിജി വിതരണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കിടയിലുള്ള ആശങ്കകൾ അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു. പാചകവാതക ക്ഷാമം ഒഴിവാക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചതായും ബുക്കിംഗ് നടത്തി രണ്ടര ദിവസത്തിനുള്ളിൽ സിലിണ്ടറുകൾ വീടുകളിലെത്തുമെന്നും സർക്കാർ വ്യക്തമാക്കി. നിലവിലെ ആവശ്യം പരിഗണിച്ച് എൽപിജി ഉൽപ്പാദനം 25 ശതമാനം വർദ്ധിപ്പിച്ചിട്ടുണ്ട്. കൂടാതെ, കൂടുതൽ പാചകവാതകവുമായി രണ്ട് കൂറ്റൻ കാർഗോ കപ്പലുകൾ ഉടൻ ഇന്ത്യയിലെത്തുമെന്നും ഇതോടെ വിതരണ ശൃംഖല പൂർണ്ണമായും സുഗമമാകുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. വിതരണത്തിൽ തടസ്സമുണ്ടാകുമെന്ന തരത്തിലുള്ള പ്രചാരണങ്ങളിൽ…
യുഎൻഎ ഫണ്ട് തട്ടിപ്പ്: ജാസ്മിൻ ഷായുടെ 1.44 കോടിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി
കൊച്ചി: യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) ദേശീയ പ്രസിഡന്റ് ജാസ്മിൻ ഷായ്ക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ED) നിർണ്ണായക നീക്കം. ജാസ്മിൻ ഷായുടെയും ഭാര്യയുടെയും ഉടമസ്ഥതയിലുള്ള 1.44 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. ഹവാല പണമിടപാടും സംഘടനയുടെ ഫണ്ട് ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട കേസിലാണ് ഈ നടപടി. 2017 മുതൽ 2019 വരെയുള്ള കാലയളവിൽ ജാസ്മിൻ ഷാ യുഎൻഎ ദേശീയ പ്രസിഡന്റായിരിക്കെ, സംഘടനയുടെ അംഗത്വ ലെവികളും ഫണ്ടുകളും വൻതോതിൽ ദുരുപയോഗം ചെയ്ത് പണം തട്ടിയെന്നാണ് പ്രധാന ആരോപണം….
മൊണാലിസയും ഫർമാനും വിവാഹിതരായി; ‘കേരളം സുന്ദരം, സുരക്ഷിതം; ഇവിടെ കഴിയാൻ ആഗ്രഹം’
തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ വൈറലായ ‘കുംഭമേള പെൺകുട്ടി’ മൊണാലിസ ഭോസ്ലെയും (18) മഹാരാഷ്ട്ര സ്വദേശിയായ ഫർമാൻ ഖാനും വിവാഹിതരായി. വീട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് സംരക്ഷണം തേടി ഇവർ കേരളത്തിലെത്തുകയായിരുന്നു. തിരുവനന്തപുരം പൂവാർ അരുമാനൂർ നൈനാർ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിയായ മൊണാലിസയും ഫർമാനും ഒന്നര വർഷമായി പ്രണയത്തിലായിരുന്നു. എന്നാൽ വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ട ഇവരുടെ ബന്ധത്തെ മൊണാലിസയുടെ പിതാവ് ശക്തമായി എതിർത്തു. മറ്റൊരു വിവാഹത്തിന് പിതാവ് നിർബന്ധിച്ചതോടെയാണ് സുരക്ഷിതമായി ജീവിക്കാൻ ഇരുവരും കേരളം തിരഞ്ഞെടുത്തത്….
കേരളത്തിൽ മാറ്റം അനിവാര്യം; വികസനം ഉറപ്പാക്കാൻ എൻഡിഎയ്ക്ക് അവസരം നൽകണം: പ്രധാനമന്ത്രി നരേന്ദ്ര മോദി
കൊച്ചി: കേരളത്തിൽ മാറ്റം അനിവാര്യമാണെന്നും ഇത്തവണ എൻഡിഎയ്ക്ക് അവസരം നൽകിയാൽ സംസ്ഥാനത്തിന്റെ വികസനം ഉറപ്പാക്കാമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊച്ചിയിൽ എൻഡിഎയുടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ വികസനത്തിന് ‘മോദിയുടെ ഗ്യാരണ്ടി’ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൽഡിഎഫ്-യുഡിഎഫ് അവിശുദ്ധ കൂട്ടുകെട്ടിൽ നിന്ന് പുറത്തുകടക്കാൻ കേരളം ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. “ജയ് കേരളം, ജയ് വികസിത കേരളം” എന്ന മുദ്രാവാക്യത്തോടെ പ്രസംഗം ആരംഭിച്ച അദ്ദേഹം, ഇരുമുന്നണികളും ഒന്നാണെന്നും വികസിത കേരളം…
ചരിത്രപരമായ വിധി: 13 വർഷമായി കോമയിലായിരുന്ന യുവാവിന് സുപ്രീംകോടതി ദയാവധം അനുവദിച്ചു
ദില്ലി: രാജ്യചരിത്രത്തിൽ ആദ്യമായി ഒരു വ്യക്തിക്ക് ദയാവധം (Passive Euthanasia) അനുവദിച്ചുകൊണ്ട് സുപ്രീംകോടതിയുടെ ചരിത്രപരമായ ഉത്തരവ്. 13 വർഷമായി അബോധാവസ്ഥയിൽ (കോമ) കഴിയുന്ന ഉത്തർപ്രദേശ് സ്വദേശി ഹരീഷ് റാണയുടെ ചികിത്സ അവസാനിപ്പിക്കാനാണ് കോടതി അനുമതി നൽകിയത്. ജീവിക്കാനുള്ള അവകാശം പോലെ തന്നെ അന്തസ്സായി മരിക്കാനുള്ള അവകാശവും ഒരു പൗരനുണ്ടെന്ന് സുപ്രീംകോടതി ഈ വിധിയിലൂടെ അടിവരയിട്ടു. 2013-ൽ ചണ്ഡിഗഡിൽ സിവിൽ എൻജിനീയറിങ് പഠിക്കുന്നതിനിടെ ഹോസ്റ്റൽ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റതായിരുന്നു ഹരീഷ് റാണ. അന്നുതതൽ…
പ്രധാനമന്ത്രിയുടെ ചടങ്ങ് ബഹിഷ്കരിക്കാൻ സർക്കാർ; റിയാസിന് ക്ഷണമില്ല, മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ദേശീയപാത വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങ് സംസ്ഥാന സർക്കാർ ബഹിഷ്കരിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനും പ്രമുഖ മന്ത്രിമാരും ചടങ്ങിൽ നിന്ന് വിട്ടുനിൽക്കാനാണ് തീരുമാനം. സംസ്ഥാന സർക്കാരിന്റെ കൂടി പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടന പരിപാടിയിൽ നിന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിലുള്ള പ്രതിഷേധമാണ് ബഹിഷ്കരണത്തിന് പിന്നിലെ പ്രധാന കാരണമെന്നാണ് സൂചന. ദേശീയപാത 66-ലെ തലപ്പാടി – ചെങ്കള ആറുവരി പാതയും കോഴിക്കോട് ബൈപ്പാസിലെ വെങ്ങളം – രാമനാട്ടുകര…
പ്രധാനമന്ത്രിയുടെ പരിപാടിയിൽ നിന്ന് മന്ത്രി റിയാസിനെ വെട്ടി; കൊച്ചിയിലെ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങിൽ നിന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് സംസ്ഥാന സർക്കാർ പരിപാടി ബഹിഷ്കരിക്കുന്നു. ഇന്ന് ഉച്ചയ്ക്ക് എറണാകുളത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ എം.ബി. രാജേഷും കെ. കൃഷ്ണൻകുട്ടിയും പങ്കെടുക്കില്ല. വകുപ്പ് മന്ത്രിയെ തന്നെ മാറ്റിനിർത്തിയതിലുള്ള രാഷ്ട്രീയ പ്രതിഷേധമാണ് സർക്കാരിന്റെ ഈ നീക്കത്തിന് പിന്നിലെന്നാണ് സൂചന.പരിപാടിയെക്കുറിച്ച് ഇന്നലെ മാത്രമാണ് ഔദ്യോഗിക അറിയിപ്പ് ലഭിച്ചതെന്നും മണ്ഡലത്തിൽ മറ്റ് പരിപാടികൾ ഉള്ളതിനാൽ പങ്കെടുക്കാൻ…
സംസ്ഥാനത്ത് കഠിനമായ ചൂട്: ജാഗ്രതാ നിർദ്ദേശങ്ങളുമായി ദുരന്ത നിവാരണ അതോറിറ്റി
സംസ്ഥാനത്ത് വേനൽച്ചൂട് അതിശക്തമാകുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഉയർന്ന താപനില സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്നതിനാലാണ് ഈ മുന്നറിയിപ്പ്. പ്രധാനമായും പകൽ 11 മണി മുതൽ വൈകിട്ട് 3 മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്നും, പുറത്തിറങ്ങുന്നവർ കുടയോ തൊപ്പിയോ ഉപയോഗിക്കണമെന്നും നിർദ്ദേശമുണ്ട്. ദാഹം തോന്നിയില്ലെങ്കിലും ധാരാളം ശുദ്ധജലം കുടിക്കുന്നത് തുടരണം. എന്നാൽ ശരീരത്തിൽ നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ്…
