നിതിൻ രാജിന്റെ മരണത്തിൽ സമഗ്ര അന്വേഷണം വേണം ജെ എസ് എസ്
തിരുവനന്തപുരം: നിതിൻ രാജിന്റെ മരണകാരണം വ്യക്തമാകണമെങ്കിൽ സമഗ്രമായ അന്വേഷണം ആവശ്യമാണ്. ഇപ്പോൾ കേസിന്റെ ഗതി തിരിച്ചുവിടാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് നിതിൻ രാജിന്റെ മാതാവ് ലത ജെ എസ് എസ് നേതാക്കളോട് പറഞ്ഞു. കോളേജിൽ നിന്ന് വിദ്യാർത്ഥികൾ അല്ലാതെ ഒരാൾ പോലും ഇതുവരെയും വീട് സന്ദർശിക്കാത്തതും ആശങ്കയുയർത്തുന്നു. അറിവ് പകർന്നു നൽകേണ്ട അധ്യാപകർ തന്നെ ജാതീയമായ അധിക്ഷേപവും മാനസിക പീഡനവും നടത്തുന്നത് അവിശ്വസനീയമാണ്. കോളേജിൽ നിന്ന് 40 ഓളം വിദ്യാർത്ഥികൾ ഇന്നലെ നിതിൻ രാജിന്റെ മാതാപിതാക്കളെ കണ്ട് ആശ്വസിപ്പിക്കുവാൻ…
ബംഗ്ലാദേശിലെ പുതിയ ഇന്ത്യൻ ഹൈക്കമ്മീഷണറായി ദിനേശ് ത്രിവേദി; അയൽരാജ്യവുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ കേന്ദ്രത്തിന്റെ നിർണ്ണായക നീക്കം
ബംഗ്ലാദേശിലെ പുതിയ ഇന്ത്യൻ ഹൈക്കമ്മീഷണറായി മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ദിനേശ് ത്രിവേദിയെ നിയമിച്ചു. നിലവിലെ ഹൈക്കമ്മീഷണർ പ്രണയ് വർമ്മയ്ക്ക് പകരക്കാരനായാണ് അദ്ദേഹം ഈ പദവിയിലേക്ക് എത്തുന്നത്. അയൽരാജ്യവുമായുള്ള നയതന്ത്ര ബന്ധം കൂടുതൽ ദൃഢമാക്കുന്നതിന്റെ ഭാഗമായാണ് രാഷ്ട്രീയ രംഗത്തുനിന്നുള്ള പ്രമുഖനെ കേന്ദ്ര സർക്കാർ ഈ ദൗത്യം ഏൽപ്പിച്ചിരിക്കുന്നത്. 2021-ൽ തൃണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന പശ്ചിമ ബംഗാൾ സ്വദേശിയായ ദിനേശ് ത്രിവേദിയുടെ നിയമനം ബംഗ്ലാദേശുമായുള്ള സാംസ്‌കാരികവും രാഷ്ട്രീയവുമായ ഇടപെടലുകൾക്ക് പുതിയ വേഗം നൽകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ബംഗ്ലാദേശിലെ…
അഞ്ചരക്കണ്ടി ബിഡിഎസ് വിദ്യാർത്ഥിയുടെ മരണം: ലോൺ ആപ്പ് മാഫിയയുമായി ബന്ധമുള്ള മൂന്ന് പേർ നോയിഡയിൽ പിടിയിൽ; അന്വേഷണത്തിൽ അതൃപ്തിയുമായി കുടുംബം
കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥി നിഥിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ സൈബർ ക്രൈം സംഘം നോയിഡയിൽ നിന്ന് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് സ്വദേശികളായ ഋഷികേശ് തിവാരി, പ്രശാന്ത് ഖേവാൾ, ഹരിയാന സ്വദേശി പ്രകാശ് ജയ് എന്നിവരെയാണ് ഉത്തർപ്രദേശ് പോലീസിന്റെ സഹായത്തോടെ പിടികൂടിയത്. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. “ഇൻസ്റ്റന്റ് ഫണ്ട്സ്” എന്ന ലോൺ ആപ്പ് വഴി നിഥിൻ പണം കടം…
നാസിക് ടിസിഎസ് കേസ്: ഒന്നാം പ്രതിക്കെതിരെ എസ്‌സി, എസ്‌ടി നിയമപ്രകാരം കേസ്; നിദാ ഖാന്റെ കുടുംബം ആരോപണങ്ങൾ നിഷേധിച്ചു
നാസിക് ടിസിഎസ് കേസിലെ ഒന്നാം പ്രതി ഡാനിഷ് ഷെയ്ഖിനെതിരെ പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമപ്രകാരമുള്ള (SC/ST Act) വകുപ്പുകൾ കൂടി പോലീസ് ചുമത്തി. പരാതി നൽകിയ യുവതി പട്ടിക വിഭാഗത്തിൽപ്പെട്ട വ്യക്തിയായതിനാലാണ് ഈ നടപടിയെന്ന് പോലീസ് വിശദീകരിക്കുന്നു. നിലവിൽ ലൈംഗികാതിക്രമം, നിർബന്ധിത മതപരിവർത്തനം എന്നീ കുറ്റങ്ങൾ ചുമത്തപ്പെട്ട ഡാനിഷിനെതിരെ പുതിയ വകുപ്പ് കൂടി ചേർത്തത് വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ഇതിനിടെ, ദേശീയ വനിതാ കമ്മീഷൻ നിയോഗിച്ച പ്രത്യേക സംഘം നാസിക്കിലെത്തി അന്വേഷണം ആരംഭിച്ചു. കേസിലെ മറ്റൊരു പ്രതിയായ…
വനിതാ സംവരണ ബിൽ പരാജയം: രാജ്യത്തെ അമ്മമാരോടും പെൺമക്കളോടും ക്ഷമാപണം നടത്തി പ്രധാനമന്ത്രി; പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനം
ദില്ലി: പാർലമെന്റിൽ വനിതാ സംവരണ ബിൽ പരാജയപ്പെട്ട സാഹചര്യത്തിൽ, രാജ്യത്തെ അമ്മമാരോടും പെൺമക്കളോടും പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ക്ഷമാപണം നടത്തി. പ്രതിപക്ഷത്തിന്റെ വെറുപ്പും നിസ്സാര രാഷ്ട്രീയവുമാണ് ബിൽ പാസാക്കുന്നതിന് തടസ്സമായതെന്ന് അദ്ദേഹം വിമർശിച്ചു. രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ, കോൺഗ്രസ്, ടിഎംസി, ഡിഎംകെ തുടങ്ങിയ പാർട്ടികളെ പ്രധാനമന്ത്രി നേരിട്ട് പരാമർശിച്ചു. ലോക്സഭയിൽ ബിൽ പരാജയപ്പെട്ടപ്പോൾ ഈ പാർട്ടികൾ മേശകളിൽ അടിച്ച് ആഹ്ലാദ പ്രകടനം നടത്തിയ രീതിയെ അദ്ദേഹം രൂക്ഷമായി പരിഹസിച്ചു. “ബിൽ പാസാക്കാൻ കഴിയാത്തതിൽ രാജ്യത്തെ…
കാലടി സർവകലാശാലയിൽ ഗവർണർ എത്തുമ്പോൾ പാലിക്കേണ്ട നിർദ്ദേശങ്ങൾ: കർശന നിയന്ത്രണങ്ങളുമായി സർക്കുലർ
കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ നടക്കുന്ന ശങ്കരജയന്തി ആഘോഷങ്ങളിൽ പങ്കെടുക്കുന്നവർക്കായി സർവകലാശാല കർശന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ചടങ്ങിൽ മുഖ്യാതിഥിയായി എത്തുന്ന ഗവർണറുടെ സാന്നിധ്യത്തിൽ പാലിക്കേണ്ട പെരുമാറ്റച്ചട്ടങ്ങൾ സംബന്ധിച്ചാണ് പ്രത്യേക സർക്കുലർ ഇറക്കിയിരിക്കുന്നത്. ഗവർണർ വേദിയിലേക്ക് എത്തുമ്പോഴും ചടങ്ങു കഴിഞ്ഞ് മടങ്ങുമ്പോഴും സദസ്സിലുള്ളവർ നിർബന്ധമായും എഴുന്നേറ്റ് നിൽക്കണമെന്ന് സർക്കുലറിൽ നിർദ്ദേശിക്കുന്നു. പരിപാടിയിലുടനീളം മൊബൈൽ ഫോണുകൾ സൈലന്റ് മോഡിൽ സൂക്ഷിക്കണം. ഗവർണറുടെ പ്രസംഗത്തിനിടെ അനാവശ്യമായ ചലനങ്ങളോ തടസ്സങ്ങളോ ഉണ്ടാക്കാൻ പാടില്ലെന്നും, പ്രസംഗം അവസാനിക്കുമ്പോൾ സദസ്സ് കൈയടിക്കണമെന്നും നിർദ്ദേശമുണ്ട്. കൂടാതെ,…
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി 8:30-ന് രാജ്യത്തെ അഭിസംബോധന ചെയ്യും; വനിതാ സംവരണത്തിൽ നിർണ്ണായക പ്രഖ്യാപനത്തിന് സാധ്യത
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി എട്ടരയ്ക്ക് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. വനിതാ സംവരണ ഭേദഗതി പരാജയപ്പെട്ട പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ ഈ നിർണ്ണായകമായ അഭിസംബോധന നടക്കുന്നത്. ഇന്ന് കേന്ദ്ര മന്ത്രിസഭാ യോഗത്തിന് പുറമെ സുരക്ഷാ സമിതി യോഗവും ചേർന്നിരുന്നു. ഈ യോഗങ്ങൾക്ക് തൊട്ടുപിന്നാലെയാണ് രാജ്യത്തോടുള്ള പ്രധാനമന്ത്രിയുടെ സന്ദേശം സംബന്ധിച്ച അറിയിപ്പ് പുറത്തുവന്നത്. വനിതാ സംവരണം നടപ്പിലാക്കുന്നത് സംബന്ധിച്ച അതീവ പ്രാധാന്യമുള്ള ചില പ്രഖ്യാപനങ്ങൾ ഈ പ്രസംഗത്തിൽ പ്രധാനമന്ത്രി നടത്തിയേക്കുമെന്നാണ് കരുതപ്പെടുന്നത്. ഇതോടൊപ്പം തന്നെ, വനിതാ…
തിമിരി ബോംബ് കേസ്: പഞ്ചായത്ത് അംഗം അടക്കം 10 സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവ്; രണ്ടാം പ്രതിക്ക് ഇളവില്ല
കണ്ണൂർ ആലക്കോട് തിമിരിയിൽ ആർഎസ്എസ്-ബിജെപി പ്രവർത്തകർക്ക് നേരെ ബോംബെറിഞ്ഞ കേസിൽ 10 സിപിഎം പ്രവർത്തകർക്ക് തടവുശിക്ഷ വിധിച്ചു. തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ.എൻ. പ്രശാന്താണ് പ്രതികൾക്ക് 25 വർഷം തടവ് ശിക്ഷ വിധിച്ചത്. 2011 നവംബർ 27-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. കേസിലെ രണ്ടാം പ്രതിയായ തെക്കിനിയിൽ ടി.വി. ബിനു (ഉടുമ്പ് ബിനു) 25 വർഷം തടവ് അനുഭവിക്കണം. ശിക്ഷിക്കപ്പെട്ട മറ്റ് ഒൻപത് പേർ ശിക്ഷാ കാലാവധി ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്ന…
വയനാട് ടൗൺഷിപ്പിലെ വിള്ളൽ വിവാദം: ‘ഊരാളുങ്കൽ മറുപടി പറയേണ്ടി വരും’, സർക്കാരിന്റെ ഗ്യാരണ്ടിയെന്ന് മന്ത്രി കെ രാജൻ
വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമിക്കുന്ന ടൗൺഷിപ്പിലെ വീട്ടിൽ വിള്ളൽ കണ്ടെത്തിയെന്ന പരാതിയെത്തുടർന്ന് റവന്യൂ മന്ത്രി കെ. രാജൻ സ്ഥലം സന്ദർശിച്ചു. സിപിഎം നേതാക്കൾക്കൊപ്പമാണ് മന്ത്രി എത്തിയത്. വീട്ടിൽ വിള്ളലുകളില്ലെന്നും മേൽക്കൂരയിൽ വെള്ളം കിനിഞ്ഞതിന്റെ പാടുകൾ മാത്രമാണുള്ളതെന്നുമാണ് സന്ദർശനത്തിന് ശേഷം മന്ത്രി വ്യക്തമാക്കിയത്. നിർമ്മാണം പൂർത്തിയാക്കി വീടുകൾ ഇതുവരെ ഗുണഭോക്താക്കൾക്ക് കൈമാറിയിട്ടില്ലെന്നും നിലവിൽ പട്ടയം മാത്രമാണ് നൽകിയിട്ടുള്ളതെന്നും മന്ത്രി ഓർമ്മിപ്പിച്ചു. വെള്ളം കിനിഞ്ഞിറങ്ങുന്നത് തടയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. താമസമാരംഭിച്ച ശേഷം എന്തെങ്കിലും തകരാറുകൾ കണ്ടെത്തിയാൽ…
സംസ്ഥാനത്ത് മിൽമ പാൽ വില വർധിപ്പിച്ചേക്കും; ലിറ്ററിന് 6 രൂപ കൂട്ടണമെന്ന് ആവശ്യം, തീരുമാനം 29-ന്
തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാലിന്റെ വില ഉടൻ വർധിപ്പിച്ചേക്കും. ലിറ്ററിന് ആറ് രൂപയുടെ വർധനവ് ആവശ്യപ്പെട്ടുകൊണ്ട് ഈ മാസം 29-ന് ചേരുന്ന ഡയറക്ടർ ബോർഡ് യോഗം അന്തിമ തീരുമാനമെടുത്തേക്കും. വില വർധന നടപ്പിലാക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ച് ഡയറക്ടർ ബോർഡ് അംഗങ്ങൾ മിൽമ ആസ്ഥാനത്തിന് മുന്നിൽ പ്രതിഷേധത്തിലാണ്. വില കൂട്ടാതെ നിലവിൽ മുന്നോട്ട് പോകാൻ കഴിയില്ലെന്നും വർധന അനിവാര്യമാണെന്നും മിൽമ ചെയർമാൻ കെ.എസ്. മണി വ്യക്തമാക്കി. വില വർധിപ്പിക്കാൻ മിൽമയ്ക്ക് അധികാരമുണ്ടെങ്കിലും ഇക്കാര്യം സർക്കാരിനെ അറിയിച്ച് അഭിപ്രായം തേടേണ്ടതുണ്ട്….
