പാർട്ടിയെ വെല്ലുവിളിക്കാനില്ല; സ്വതന്ത്രനായി മത്സരിക്കാതെ കെ. സുധാകരൻ പാർട്ടിയിൽ തുടരും
ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം നിഷേധിക്കപ്പെട്ടതിന് പിന്നാലെ, പാർട്ടി തീരുമാനത്തിന് വിധേയനായി തുടരുമെന്ന് കെ. സുധാകരൻ എം.പി. വ്യക്തമാക്കി. കണ്ണൂർ സീറ്റിൽ മത്സരിക്കാൻ അദ്ദേഹം കടുത്ത താൽപ്പര്യം പ്രകടിപ്പിക്കുകയും സമ്മർദ്ദം ചെലുത്തുകയും ചെയ്തിരുന്നുവെങ്കിലും, എം.പിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാൻഡ് തീരുമാനത്തിൽ മാറ്റമുണ്ടായില്ല. ഇതോടെയാണ് താൻ സ്വതന്ത്രനായി മത്സരിക്കാനില്ലെന്ന നിലപാട് അദ്ദേഹം മാധ്യമങ്ങളോട് പങ്കുവെച്ചത്. താൻ പാർട്ടിയിൽ തന്നെ തുടരുമെന്നും പുതിയ ദൗത്യങ്ങളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. “പാർട്ടിയിൽ തുടരാതെ ഞാൻ പിന്നെ എവിടെയാണ് പോകേണ്ടത്? സ്ഥാനാർത്ഥിത്വം…
സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ; വ്രതപുണ്യത്തിന് വിരാമം, ഇനി ആഘോഷരാവ്
കോഴിക്കോട്/മലപ്പുറം: സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ. ശവ്വാൽ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ നാളെ ഈദുൽ ഫിത്തർ ആയിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിലാണ് മാസപ്പിറവി ദൃശ്യമായത്. റമദാനിലെ 29 ദിവസം നീണ്ടുനിന്ന വ്രതശുദ്ധിയുടെ ദിനരാത്രങ്ങൾക്ക് വിരാമമിട്ടാണ് ഇസ്ലാംമത വിശ്വാസികൾ നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. മാസപ്പിറവി സ്ഥിരീകരിച്ചതോടെ വിശ്വാസികൾ ഇനി ആഘോഷത്തിന്റെ തിരക്കുകളിലേക്ക് കടക്കുകയാണ്. സംസ്ഥാനത്തെ പള്ളികളിലും ഈദ്ഗാഹുകളിലും നാളെ രാവിലെ പ്രത്യേക പെരുന്നാൾ നിസ്കാരം നടക്കും. പുതുവസ്ത്രങ്ങൾ അണിഞ്ഞും ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശിച്ചും…
കെ. സുധാകരൻ കണ്ണൂരിൽ മത്സരിക്കും; ആവേശകരമായ സ്വീകരണത്തിന് അനുയായികൾ
കണ്ണൂർ: ദിവസങ്ങൾ നീണ്ടുനിന്ന നാടകീയമായ ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ കെ. സുധാകരൻ കണ്ണൂർ മണ്ഡലത്തിൽ തന്നെ മത്സരിക്കുമെന്ന് ഉറപ്പായി. പാർട്ടി നേതൃത്വവുമായി അതൃപ്തിയിലായിരുന്ന സുധാകരന് കണ്ണൂർ സീറ്റ് നൽകി പ്രശ്നം പരിഹരിക്കാനാണ് ഹൈക്കമാൻഡിന്റെ തീരുമാനം. നിലവിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്ന ടി.ഒ. മോഹനനെ മാറ്റിയായിരിക്കും സുധാകരന്റെ സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കുക. സീറ്റ് വിഭജനത്തിലെ അതൃപ്തിയെത്തുടർന്ന് ദില്ലിയിലെത്തിയ സുധാകരൻ നേതൃത്വവുമായി നടത്തിയ മാരത്തൺ ചർച്ചകൾക്കൊടുവിലാണ് വിട്ടുവീഴ്ചയ്ക്ക് തയ്യാറായത്. എ.കെ. ആന്റണി, രമേശ് ചെന്നിത്തല എന്നിവരുടെ ഇടപെടലുകളാണ് സുധാകരനെ അനുനയിപ്പിക്കുന്നതിൽ നിർണ്ണായകമായത്….
കോഴിക്കോട്ട് ഷിഗല്ല മരണം: മൂന്നര വയസ്സുകാരി മരിച്ചു; അങ്കണവാടിയിലെ മൂന്ന് കുട്ടികൾക്കും രോഗലക്ഷണം
കോഴിക്കോട് ഷിഗല്ല ബാധയെത്തുടർന്ന് മൂന്നര വയസ്സുകാരി മരിച്ച സംഭവം പ്രദേശവാസികൾക്കിടയിൽ വലിയ ആശങ്കയുണ്ടാക്കുന്നു. കുറ്റിക്കാട്ടൂർ ആനക്കുഴിക്കര സ്വദേശിയായ ഈ പെൺകുട്ടി കഴിഞ്ഞ ഞായറാഴ്ചയാണ് മരണപ്പെട്ടതെങ്കിലും പരിശോധനാ ഫലങ്ങൾ പുറത്തുവന്നത് ഇന്നാണ്. ഈ കുട്ടിയോടൊപ്പം അങ്കണവാടിയിൽ പഠിക്കുന്ന മറ്റ് മൂന്ന് കുട്ടികൾക്കും രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജിലും മറ്റ് രണ്ട് പേരെ സ്വകാര്യ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. നിലവിൽ ആനക്കുഴിക്കര ഭാഗത്ത് അഞ്ചോളം പേർക്ക് സമാനമായ ലക്ഷണങ്ങളുണ്ട്.വയറിളക്കം, പനി, വയറുവേദന, ഛർദ്ദി, ക്ഷീണം, മലത്തോടൊപ്പം…
ഡോ. വന്ദനാ ദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരൻ; ശിക്ഷാവിധി ഇന്ന്
കൊല്ലം: കേരളത്തെ നടുക്കിയ ഡോ. വന്ദനാ ദാസ് കൊലപാതകക്കേസിൽ പ്രതി സന്ദീപ് കുറ്റക്കാരനാണെന്ന് കൊല്ലം അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തി. കുടവട്ടൂർ സ്വദേശിയും മുൻ അധ്യാപകനുമായ സന്ദീപിനുള്ള ശിക്ഷാവിധി ഇന്ന് കോടതി പ്രസ്താവിക്കും. 2023 മേയ് 10-ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ചായിരുന്നു ആരോഗ്യപ്രവർത്തകരുടെ സുരക്ഷയെക്കുറിച്ച് വലിയ ചർച്ചകൾക്ക് വഴിവെച്ച ഈ ദാരുണ സംഭവം നടന്നത്. പൊലീസ് വൈദ്യപരിശോധനയ്ക്കായി എത്തിച്ച സമയത്ത് സന്ദീപ് ആശുപത്രിയിലെ സർജിക്കൽ കത്രിക ഉപയോഗിച്ച് മീയണ്ണൂർ അസീസിയ മെഡിക്കൽ കോളേജ് വിദ്യാർത്ഥിനിയായിരുന്ന വന്ദനയെ…
മാസപ്പിറ കണ്ടില്ല; ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ വെള്ളിയാഴ്ച
മാസപ്പിറവി ദൃശ്യമാകാത്തതിനെത്തുടർന്ന് ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഈ വർഷത്തെ ചെറിയ പെരുന്നാൾ വെള്ളിയാഴ്ചയായിരിക്കും. സൗദി അറേബ്യ, യുഎഇ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളിലാണ് വെള്ളിയാഴ്ച ഈദുൽ ഫിത്തർ ആഘോഷിക്കുന്നത്. മാസപ്പിറവി കാണാത്ത സാഹചര്യത്തിൽ വ്യാഴാഴ്ച റംസാൻ 30 പൂർത്തിയാക്കിയ ശേഷമായിരിക്കും വിശ്വാസികൾ പെരുന്നാളിലേക്ക് കടക്കുക. ഒമാനിൽ മാസപ്പിറവി നിരീക്ഷിച്ചെങ്കിലും ചന്ദ്രക്കല ദൃശ്യമാകാത്തതിനാൽ അവിടെ ശനിയാഴ്ചയായിരിക്കും ചെറിയ പെരുന്നാൾ എന്ന് അധികൃതർ അറിയിച്ചു. ഗൾഫ് രാജ്യങ്ങളിലെ ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ പ്രവാസികളടക്കമുള്ള വിശ്വാസികൾ പെരുന്നാൾ ആഘോഷത്തിനുള്ള…
പെരുമ്പാവൂരിലെ ട്വൻ്റി 20 സ്ഥാനാർഥി ലക്ഷ്മിപ്രിയയ്ക്ക് വോട്ടില്ല; റോഡ് ഷോ റദ്ദാക്കി
കൊച്ചി: പെരുമ്പാവൂരിലെ ട്വൻ്റി 20 സ്ഥാനാർഥി നടി ലക്ഷ്മിപ്രിയയ്ക്ക് വോട്ടില്ലെന്ന വാർത്തകൾ പുറത്തുവരുന്നു. നിലവിൽ തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിലാണ് താരം താമസിക്കുന്നത് എങ്കിലും ഇവിടത്തെ വോട്ടർപട്ടികയിൽ ലക്ഷ്മിപ്രിയയുടെ പേരില്ലെന്നാണ് സ്ഥിരീകരണം. മുൻപ് താമസിച്ചിരുന്ന തൃക്കാക്കരയിലെ ഫ്ലാറ്റ് പരിസരത്തെ വോട്ടർ ലിസ്റ്റിലും പേര് വിവരങ്ങൾ ലഭ്യമല്ല. വോട്ടില്ലെന്ന വിവരം പുറത്തുവന്നതിന് പിന്നാലെ ലക്ഷ്മിപ്രിയ ഇന്ന് നടത്താനിരുന്ന റോഡ് ഷോ റദ്ദാക്കി. എന്നാൽ ആരോഗ്യപ്രശ്നങ്ങളാലാണ് പരിപാടി മാറ്റിവെച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. ബിജെപി ഘടകകക്ഷിയായ ട്വൻ്റി 20, സിനിമ-സീരിയൽ താരങ്ങളെ മുൻനിർത്തിയാണ് ഇത്തവണ…
ചട്ടലംഘനം നടത്തിയാൽ പണി കിട്ടും: 100 മിനിറ്റിൽ പരിഹാരം; സി-വിജിൽ ആപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാതൃകാ പെരുമാറ്റച്ചട്ടം കർശനമായി നടപ്പിലാക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചു. ചട്ടലംഘനങ്ങൾ സംബന്ധിച്ച പരാതികൾ വെറും 100 മിനിറ്റിനുള്ളിൽ പരിഹരിക്കാനുള്ള വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇതിനായി ഫ്ലൈയിംഗ് സ്ക്വാഡുകളെയും സ്റ്റാറ്റിക് സർവൈലൻസ് ടീമുകളെയും നിയോഗിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളിലെ പോസ്റ്ററുകൾ നീക്കം ചെയ്യുക, ഔദ്യോഗിക വാഹനങ്ങളോ സർക്കാർ താമസസൗകര്യങ്ങളോ ദുരുപയോഗം ചെയ്യുന്നത് തടയുക, പൊതുഖജനാവിൽ നിന്നുള്ള പരസ്യങ്ങൾ നിരോധിക്കുക എന്നിവ കർശനമായി പാലിക്കണം. വീടുകൾക്ക് മുന്നിൽ പ്രകടനങ്ങളോ പിക്കറ്റിങ്ങോ പാടില്ലെന്നും ഉടമയുടെ അനുമതിയില്ലാതെ സ്വകാര്യ മതിലുകളിലോ…
പാചകവാതക പ്രതിസന്ധി രൂക്ഷം: തിങ്കളാഴ്ച സംസ്ഥാനത്തെ ഹോട്ടലുകൾ അടച്ചിടും; കേന്ദ്രം ഇടപെടുന്നു
തിരുവനന്തപുരം: രാജ്യത്ത് പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷമായതോടെ ശക്തമായ സമരപരിപാടികളുമായി ഹോട്ടൽ ഉടമകൾ രംഗത്തെത്തിയിരിക്കുകയാണ്. വിതരണത്തിലെ കുറവ് ഹോട്ടൽ മേഖലയെ സ്തംഭിപ്പിച്ച സാഹചര്യത്തിൽ, തിങ്കളാഴ്ച സംസ്ഥാനവ്യാപകമായി കടകൾ അടച്ചിട്ട് സൂചന പണിമുടക്ക് നടത്താൻ കേരള ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ തീരുമാനിച്ചു. ഇതിന് മുന്നോടിയായി നാളെ എണ്ണക്കമ്പനികളുടെ ബോട്ലിംഗ് പ്ലാന്റുകളിലേക്ക് മാർച്ചും സംഘടിപ്പിക്കും. ഹോട്ടലുകളെ അവശ്യ സർവീസായി പ്രഖ്യാപിക്കണമെന്നും തടസ്സമില്ലാതെ പാചകവാതകം ലഭ്യമാക്കണമെന്നുമാണ് ഇവരുടെ പ്രധാന ആവശ്യം. അതേസമയം, പാചകവാതക ക്ഷാമത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര സർക്കാർ…
കൊയിലാണ്ടിയിൽ സ്കൂട്ടർ പോസ്റ്റിലിടിച്ച് അപകടം: മൂന്ന് എംബിബിഎസ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
കോഴിക്കോട്: കൊയിലാണ്ടിയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മൂന്ന് എംബിബിഎസ് വിദ്യാർത്ഥികൾ മരിച്ചു. കൊയിലാണ്ടിക്ക് സമീപം കുറുവങ്ങാട് വെച്ച് പുലർച്ചെ രണ്ടരയോടെയായിരുന്നു അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട ഇലക്ട്രിക് സ്കൂട്ടർ വൈദ്യുതി പോസ്റ്റിലിടിച്ച് റോഡരികിലെ ഓടയിലേക്ക് മറിയുകയായിരുന്നു. നന്ദകിഷോർ, അഭിയാൻ, അഭിനവ് എന്നിവരാണ് അപകടത്തിൽ മരിച്ചത്. മൂവരും സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു. മോദാക്കല്ലിലെ മലബാർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളാണ് ഇവർ. അപകടത്തെത്തുടർന്ന് സ്ഥലത്തെത്തിയ പൊലീസും നാട്ടുകാരും ചേർന്നാണ് തുടർനടപടികൾ സ്വീകരിച്ചത്. നിലവിൽ മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
