സംസ്ഥാനങ്ങളുടെ ആശങ്കയകറ്റി പ്രധാനമന്ത്രി; വനിതാ സംവരണ ബില്ലിൽ ക്രെഡിറ്റ് രാഷ്ട്രീയമില്ലെന്ന് നരേന്ദ്ര മോദി
ദില്ലി: വനിതാ സംവരണ ബില്ലിനോടനുബന്ധിച്ചുള്ള മണ്ഡല പുനർനിർണ്ണയത്തിൽ സംസ്ഥാനങ്ങൾക്കുള്ള ആശങ്കകൾ പരിഹരിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയിൽ സുപ്രധാന പ്രഖ്യാപനം നടത്തി. രാജ്യത്തെ വിഘടിത കാഴ്ചപ്പാടോടെ കാണുന്നവർ ബില്ലിനെക്കുറിച്ച് കള്ളപ്രചാരണം നടത്തുകയാണെന്നും ഈ തീരുമാനം ഒരു സംസ്ഥാനത്തിനും ദോഷകരമാകില്ലെന്നും അദ്ദേഹം ഉറപ്പുനൽകി. ലോക്സഭയിൽ സംസ്ഥാനങ്ങളുടെ നിലവിലെ സീറ്റ് അനുപാതം മാറ്റമില്ലാതെ തുടരും. ഒരു സംസ്ഥാനത്തോടും പക്ഷപാതമോ അനീതിയോ കാണിക്കില്ലെന്നും ഇക്കാര്യത്തിൽ ഗ്യാരന്റി നൽകാൻ സർക്കാർ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. വടക്കേ ഇന്ത്യയെന്നും തെക്കേ ഇന്ത്യയെന്നും രാജ്യത്തെ വിഭജിച്ചു…
ലോക്സഭയിൽ ശക്തമായ വാക്പോര്; വോട്ടെടുപ്പിലൂടെ വനിതാ സംവരണ ബില്ലിന് അവതരണാനുമതി
വനിതാ സംവരണ ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിക്കാൻ വോട്ടെടുപ്പിലൂടെ അനുമതി തേടി കേന്ദ്ര സർക്കാർ. പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പിനെത്തുടർന്ന് നടന്ന വോട്ടെടുപ്പിൽ 251 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 185 പേർ എതിർത്തു. ബിൽ സഭയിൽ അവതരിപ്പിക്കാൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു പ്രതിപക്ഷം. ബിൽ ചർച്ചയ്ക്കെടുക്കരുതെന്ന പ്രതിപക്ഷ എംപിമാരുടെ ആവശ്യം പരിഗണിച്ചാണ് സ്പീക്കർ വോട്ടെടുപ്പിലേക്ക് നീങ്ങിയത്. സഭയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്പോരാണ് അരങ്ങേറിയത്. ബില്ലിനെതിരെ കടുത്ത വിമർശനങ്ങളാണ് പ്രതിപക്ഷ നിരയിൽ നിന്ന് ഉയർന്നത്. ഈ നീക്കം…
വിഷു ആഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ചു; പാലക്കാട് യുവാവിന് ദാരുണാന്ത്യം
പാലക്കാട് ശ്രീകൃഷ്ണപുരത്ത് വിഷു ആഘോഷങ്ങൾക്കിടെ കയ്യിലിരുന്ന പടക്കം പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. ശ്രീകൃഷ്ണപുരം രാഗം കോർണർ വെള്ളപ്പാംതൊടി സ്വദേശിയായ ദിലീപ് (34) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടരയോടെ സുഹൃത്തുക്കൾക്കൊപ്പം പടക്കം പൊട്ടിക്കുന്നതിനിടെയായിരുന്നു ദാരുണമായ ഈ അപകടം സംഭവിച്ചത്. ദിലീപിന്റെ കയ്യിൽ ഒന്നിലധികം ഗുണ്ടുകളുണ്ടായിരുന്നുവെന്നും അതിലൊന്നിൽ നിന്ന് മറ്റുള്ളവയിലേക്ക് തീ പടർന്ന് ഒന്നിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു എന്നുമാണ് ലഭിക്കുന്ന വിവരം. സ്ഫോടനത്തിൽ ദിലീപിന് അതീവ ഗുരുതരമായി പൊള്ളലേൽക്കുകയും പിന്നാലെ ഹൃദയാഘാതം സംഭവിക്കുകയും ചെയ്തുവെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു….
വനിതാ സംവരണ ബില്ല് ഇന്ന് ലോക്സഭയിൽ; സീറ്റുകളുടെ എണ്ണം 850 ആക്കി ഉയർത്താൻ ശുപാർശ
ദില്ലി: ലോക്സഭയിലെ ആകെ സീറ്റുകളുടെ എണ്ണം 850 ആയി ഉയർത്തിക്കൊണ്ട് വനിതാ സംവരണം നടപ്പിലാക്കുന്നതിനുള്ള നിർണ്ണായകമായ ഭേദഗതി ബില്ലുകൾ ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കും. കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘവാളാണ് ബില്ലുകൾ സഭയുടെ പരിഗണനയ്ക്ക് വയ്ക്കുന്നത്. വനിതാ സംവരണ ഭേദഗതി ബില്ല്, മണ്ഡല പുനർനിർണ്ണയ ബില്ല്, കേന്ദ്രഭരണ നിയമ ഭേദഗതി എന്നിങ്ങനെ മൂന്ന് പ്രധാന ബില്ലുകളാണ് സർക്കാർ കൊണ്ടുവരുന്നത്. എന്നാൽ, ഈ മൂന്ന് ബില്ലുകളെയും എതിർത്ത് വോട്ട് ചെയ്യാനാണ് പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത തീരുമാനം. വനിതാ സംവരണത്തോടല്ല,…
കൊയിലാണ്ടിയിൽ പടക്കം പൊട്ടിത്തെറിച്ച് 16 വയസ്സുകാരൻ മരിച്ചു; അപകടം കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ
കോഴിക്കോട് കൊയിലാണ്ടിയിൽ പടക്കം പൊട്ടിത്തെറിച്ച് പതിനാറുകാരനായ വിദ്യാർത്ഥി മരിച്ചു. കൊയിലാണ്ടി സ്വദേശി അദ്വൈത് ആണ് മരിച്ചത്. വീടിന് സമീപമുള്ള ഗ്രൗണ്ടിൽ സുഹൃത്തുക്കൾക്കൊപ്പം പടക്കം പൊട്ടിച്ചു കളിക്കുന്നതിനിടെയാണ് ദാരുണമായ അപകടം സംഭവിച്ചത്. കയ്യിലിരുന്ന ഗുണ്ട് അപ്രതീക്ഷിതമായി പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് വിവരം. അപകടം നടന്ന ഉടനെ തന്നെ അദ്വൈതിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. നിലവിൽ മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
വനിതാ സംവരണ ബില്ലിന് പ്രതിഭ പാട്ടീലിന്റെയും മായാവതിയുടെയും പിന്തുണ
ദില്ലി: വനിതാ സംവരണ ബില്ലിനെച്ചൊല്ലി പാർലമെന്റിൽ തർക്കം മുറുകുന്നതിനിടെ, ബില്ലിനെ അനുകൂലിച്ച് മുൻ രാഷ്ട്രപതി പ്രതിഭ പാട്ടീലും ബി.എസ്.പി അദ്ധ്യക്ഷ മായാവതിയും രംഗത്തെത്തി. നാളെ ബില്ല് ചർച്ചയ്ക്കെടുക്കാനിരിക്കെ സർക്കാരിന് വലിയ പിന്തുണയാണ് ഇവരിൽ നിന്ന് ലഭിച്ചിരിക്കുന്നത്. എന്നാൽ, സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട സർക്കാരിന്റെ സമവായ നിർദ്ദേശങ്ങൾ പ്രതിപക്ഷം തള്ളിയതോടെ രാഷ്ട്രീയ പോര് കടുക്കുകയാണ്. തുടർനടപടികൾ ആലോചിക്കാനായി പ്രതിപക്ഷ നേതാക്കളുടെ യോഗം ഇന്ന് മൂന്ന് മണിക്ക് ചേരും. ലോക്സഭാ സീറ്റുകളുടെ എണ്ണം 850 ആയി ഉയർത്തി വനിതാ സംവരണം…
ടിസിഎസ് നാസിക് കേസ്: പീഡനത്തിന്റെയും മതപരമായ നിർബന്ധിക്കലിന്റെയും ഞെട്ടിക്കുന്ന വിവരങ്ങൾ
നാസിക്: പ്രമുഖ ഐടി കമ്പനിയായ ടിസിഎസിന്റെ നാസിക്കിലെ ബിപിഒ കേന്ദ്രത്തിൽ സഹപ്രവർത്തകരിൽ നിന്നും മേലുദ്യോഗസ്ഥരിൽ നിന്നും നേരിടേണ്ടി വന്ന ക്രൂരമായ അനുഭവങ്ങൾ വെളിപ്പെടുത്തി പെൺകുട്ടികൾ രംഗത്ത്. ലൈംഗിക അതിക്രമങ്ങൾക്കും അശ്ലീല ആംഗ്യങ്ങൾക്കും പുറമെ, നിർബന്ധിത നമസ്കാരം, മതപരിവർത്തന ശ്രമങ്ങൾ എന്നിവയും നടന്നതായാണ് പോലീസ് എഫ്ഐആറിൽ വ്യക്തമാക്കുന്നത്. 18 നും 25 നും ഇടയിൽ പ്രായമുള്ള എട്ട് വനിതാ ജീവനക്കാരും ഒരു പുരുഷ ജീവനക്കാരനുമാണ് പരാതി നൽകിയിരിക്കുന്നത്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുക, ശരീരത്തിൽ അനാവശ്യമായി സ്പർശിക്കുക, അശ്ലീല ആംഗ്യങ്ങൾ…
നെടുമങ്ങാട് ആളില്ലാത്ത വീട്ടിൽ വൻ മോഷണം: 25 പവൻ സ്വർണം കവർന്നു
തിരുവനന്തപുരം: നെടുമങ്ങാട് ചുള്ളിമാനൂരിൽ ആളില്ലാത്ത വീട് കുത്തിത്തുറന്ന് വൻ കവർച്ച. ചുള്ളിമാനൂർ സ്വദേശിയായ അനസിന്റെ വീട്ടിൽ നിന്നാണ് 25 പവൻ സ്വർണം മോഷ്ടാക്കൾ അപഹരിച്ചത്. അനസും കുടുംബവും ഊട്ടിയിലേക്ക് വിനോദയാത്ര പോയിരുന്ന സമയത്താണ് മോഷണം നടന്നത്. ഇന്ന് രാവിലെ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് വീടിന്റെ മുൻവശത്തെ വാതിൽ കുത്തിപ്പൊളിച്ച നിലയിൽ വീട്ടുകാർ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ബെഡ്റൂമിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി ബോധ്യപ്പെട്ടത്. മോഷ്ടാക്കൾ വീട്ടിലുണ്ടായിരുന്ന സിസിടിവി ക്യാമറകളും തകർത്ത ശേഷമാണ് കവർച്ച നടത്തിയത്….
ബിഹാറിൽ പുതിയ ഭരണമാറ്റം: സമ്രാട്ട് ചൗധരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
ദില്ലി: ബിഹാറിൽ ദീർഘകാലം നിലനിന്നിരുന്ന നിതീഷ് കുമാർ യുഗത്തിന് അന്ത്യം കുറിച്ചുകൊണ്ട് സമ്രാട്ട് ചൗധരി പുതിയ മുഖ്യമന്ത്രിയായി അധികാരമേറ്റു. പട്നയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. സമ്രാട്ട് ചൗധരിക്കൊപ്പം വിജയ് ചൗധരി, ബിജേന്ദ്ര യാദവ് എന്നിവർ ഉപമുഖ്യമന്ത്രിമാരായും ചുമതലയേറ്റു. അതേസമയം, നിലവിൽ തെരഞ്ഞെടുപ്പ് പ്രചാരണ തിരക്കുകളിലായതിനാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങിൽ സംബന്ധിച്ചില്ല. പുതിയ മന്ത്രിസഭയിൽ നിതീഷ് കുമാറിന്റെ മകൻ നിശാന്ത് കുമാർ ഉൾപ്പെട്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്. രണ്ട് പതിറ്റാണ്ട് നീണ്ട ഭരണത്തിന് ശേഷമാണ് നിതീഷ് കുമാർ…
ബിഹാർ മുഖ്യമന്ത്രിയായി സാമ്രാട്ട് ചൗധരി നാളെ അധികാരമേൽക്കും; കൂട്ടിന് ജെഡിയുവിൽ നിന്ന് രണ്ട് ഉപമുഖ്യമന്ത്രിമാർ
നിതീഷ് കുമാറിന്റെ പിൻഗാമിയായി ബിജെപി നേതാവ് സാമ്രാട്ട് ചൗധരി ബിഹാർ മുഖ്യമന്ത്രിയാകും. നാളെ നടക്കുന്ന ചടങ്ങിൽ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്ന് ബിജെപി ഔദ്യോഗികമായി അറിയിച്ചു. ബിജെപിയുടെ ബിഹാറിലെ ശക്തമായ ഒബിസി മുഖമായ 57 വയസ്സുകാരനായ സാമ്രാട്ട് ചൗധരി, ‘രാകേഷ് കുമാർ’ എന്ന വിളിപ്പേരിലും അറിയപ്പെടുന്നു. താരാപൂരിൽ നിന്നുള്ള എംഎൽഎയായ അദ്ദേഹം ബിജെപി സംസ്ഥാന അധ്യക്ഷനായി പ്രവർത്തിച്ച പരിചയവുമായാണ് ഭരണത്തിന്റെ അമരത്തെത്തുന്നത്. സമതാ പാർട്ടി നേതാവ് ശകുനി ചൗധരിയുടെ മകനായ സാമ്രാട്ട് ചൗധരി, 1990-ൽ ആർജെഡിയിലൂടെയാണ് തന്റെ…
