യു.ഡി.എഫ് സർക്കാർ അധികാരമേറ്റു; പോത്തൻകോട് പായസ വിതരണത്തോടെ ആഘോഷിച്ച് പ്രവർത്തകർ
തിരുവനന്തപുരം: കേരളത്തിൽ വി. ഡി. സതീശന്റെ നേതൃത്വത്തിൽ പുതിയ യു.ഡി.എഫ് സർക്കാർ അധികാരമേറ്റതിന്റെ സന്തോഷത്തിൽ പോത്തൻകോട് യു.ഡി.എഫ് പ്രവർത്തകർ പായസ വിതരണം നടത്തി. പോത്തൻകോട് ജംഗ്ഷനിൽ വെച്ച് നടന്ന ആഘോഷ പരിപാടികൾക്ക് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സാജൻലാൽ നേതൃത്വം നൽകി. ആഘോഷ ചടങ്ങിൽ പ്രമുഖ യു.ഡി.എഫ് നേതാക്കളായ അഡ്വ. അനസ്, ഷിബി പോത്തൻകോട്, ജോഷ് കുമാർ, ബിജു, ബാഹുൽ കൃഷ്ണ, വാവറ അമ്പലം അജി, ഷാജി തനിമ, ഷജീർ ഖാൻ, രാജൻ തൃപ്പാദം, അമൽ പ്രസാദ്, അണ്ടൂർക്കോണം…
ജി സുധാകരൻ പ്രോട്ടേം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്തു; നാളെ എംഎൽഎമാരുടെ സത്യപ്രതിജ്ഞ
തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ പ്രോട്ടേം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര അർലേക്കർ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി വി. ഡി. സതീശനും കാബിനറ്റിലെ മറ്റ് മന്ത്രിമാരും ഈ ചടങ്ങിൽ പങ്കെടുത്തു. പുതിയ സ്പീക്കറെ തിരഞ്ഞെടുക്കുന്നതുവരെ ജി. സുധാകരനായിരിക്കും സഭയെ നിയന്ത്രിക്കുന്നത്. പ്രോട്ടേം സ്പീക്കറുടെ നേതൃത്വത്തിലാണ് മറ്റ് എംഎൽഎമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക. നാളെയാണ് സഭയിലെ ബാക്കി അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യുന്നത്. പതിനാറാം നിയമസഭയിലെ ആദ്യ അംഗമായാണ്…
സിൽവർ ലൈൻ പദ്ധതി റദ്ദാക്കി; പി.എസ്.സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിയതായി മുഖ്യമന്ത്രി വി.ഡി. സതീശൻ
തിരുവനന്തപുരം: മുഖ്യമന്ത്രി വി. ഡി. സതീശൻ്റെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭാ യോഗത്തിന് ശേഷം തിരുവനന്തപുരം-കാസർകോട് സിൽവർ ലൈൻ പദ്ധതി ഔദ്യോഗികമായി റദ്ദാക്കിയതായി പ്രഖ്യാപിച്ചു. പദ്ധതി അപ്രായോഗികമാണെന്ന യു.ഡി.എഫ് സബ് കമ്മിറ്റിയുടെ വിശദമായ പഠന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. സിൽവർ ലൈനുമായി ബന്ധപ്പെട്ട് ഇതുവരെ പുറപ്പെടുവിച്ച എല്ലാ വിജ്ഞാപനങ്ങളും ഭൂമി ഏറ്റെടുക്കാനുള്ള തീരുമാനവും സർക്കാർ റദ്ദാക്കിയിട്ടുണ്ട്. കൂടാതെ, പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച മഞ്ഞക്കുറ്റികൾ നീക്കം ചെയ്യാൻ റവന്യൂ വകുപ്പിന് നിർദ്ദേശം നൽകിയതായും, പദ്ധതിക്കെതിരായ സമരങ്ങളിൽ പങ്കെടുത്തവർക്കെതിരെയുള്ള പോലീസ്…
പൊലീസ് അസോസിയേഷൻ നേതാക്കളെ സ്ഥലംമാറ്റി ആഭ്യന്തരവകുപ്പ്; യൂണിഫോമില്ലാതെ സ്പെഷ്യൽ ബ്രാഞ്ചിൽ കഴിഞ്ഞവർ ഇനി ക്രമസമാധാന ചുമതലയിലേക്ക്
തിരുവനന്തപുരം: പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ നേതാക്കളെ കൂട്ടത്തോടെ സ്ഥലംമാറ്റിക്കൊണ്ട് സംസ്ഥാന പൊലീസിൽ വലിയ അഴിച്ചുപ്പണിക്ക് ആഭ്യന്തരവകുപ്പ് തുടക്കം കുറിച്ചു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റിനെയും ജനറൽ സെക്രട്ടറിയെയും സ്ഥലംമാറ്റിക്കൊണ്ട് ഡിജിപി അടിയന്തര ഉത്തരവിറക്കി. കഴിഞ്ഞ 10 വർഷമായി യൂണിഫോം ധരിക്കാതെ സ്പെഷ്യൽ ബ്രാഞ്ചിൽ മാത്രം ജോലി നോക്കിയിരുന്ന പ്രമുഖ നേതാക്കളെയാണ് ഇപ്പോൾ ക്രമസമാധാന ചുമതലയുള്ള (Law and Order) തസ്തികകളിലേക്ക് മാറ്റിയിരിക്കുന്നത്. ഇടത് സംഘടനയുടെ പ്രമുഖ നേതാവും അസോസിയേഷൻ സംസ്ഥാന പ്രസിഡന്റുമായ പ്രശാന്തിനെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്…
വി. ഡി. സതീശൻ മന്ത്രിസഭയിലെ മന്ത്രിമന്ദിര തർക്കങ്ങൾക്ക് പരിഹാരം; ഔദ്യോഗിക വസതികൾ അനുവദിച്ച് ഉത്തരവായി
തിരുവനന്തപുരം: വി. ഡി. സതീശൻ മന്ത്രിസഭയിൽ വകുപ്പുവിഭജനത്തിൽ മാത്രമല്ല, മന്ത്രിമന്ദിരങ്ങളുടെ കാര്യത്തിലും നിലനിന്നിരുന്ന തർക്കങ്ങൾക്ക് ഒടുവിൽ പരിഹാരമായി. മന്ത്രിമാർക്കുള്ള ഔദ്യോഗിക വസതികൾ അനുവദിച്ച് ഉത്തരവിറങ്ങി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് തൊട്ടടുത്തുള്ള ‘പമ്പ’ ബംഗ്ലാവാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ സർക്കാരിൽ പൊതുമരാമത്ത്-ടൂറിസം മന്ത്രിയായിരുന്ന മുഹമ്മദ് റിയാസ് താമസിച്ചിരുന്ന ‘പമ്പ’ തനിക്ക് വേണമെന്ന് രമേശ് ചെന്നിത്തല നേരത്തെ ആവശ്യപ്പെട്ടിരുന്നു. ക്ലിഫ് ഹൗസിന് സമീപമുള്ള മറ്റൊരു മന്ദിരമായ ‘അശോക’ സണ്ണി ജോസഫിനും അനുവദിച്ചു. മറ്റ്…
സെക്രട്ടേറിയറ്റ് നോർത്ത് ഗേറ്റ് 10 വർഷത്തിന് ശേഷം തുറന്നു; ബാരിക്കേഡുകൾ നീക്കി കോൺഗ്രസ് അനുകൂല സംഘടനകൾ
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന്റെ പ്രധാന കവാടങ്ങളിൽ ഒന്നായ നോർത്ത് ഗേറ്റ് പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും തുറന്നു. കോൺഗ്രസ് അനുകൂല സംഘടനകളുടെ നേതൃത്വത്തിലാണ് ഇന്നലെ ഗേറ്റ് തുറന്നത്. ഇവിടെ പോലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ പ്രവർത്തകർ ഒരു വശത്തേക്ക് മാറ്റിസ്ഥാപിക്കുകയായിരുന്നു. ജനകീയ സമരങ്ങളുടെ കേന്ദ്രമായതിനാൽ ‘സമര കവാടം’ എന്നാണ് ഈ ഗേറ്റ് അറിയപ്പെടുന്നത്. ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഈ ഗേറ്റ് കുറച്ചുനാൾ തുറന്നിട്ടിരുന്നെങ്കിലും പിന്നീട് സുരക്ഷാപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി അടച്ചുപൂട്ടുകയായിരുന്നു. എന്നാൽ പുതിയ സർക്കാർ അധികാരമേറ്റ…
വകുപ്പുവിഭജനത്തിൽ തർക്കമുണ്ടെന്ന് സ്ഥിരീകരിച്ച് മന്ത്രി കെ. മുരളീധരൻ; ഇന്ന് വൈകുന്നേരത്തോടെ പരിഹാരമാകും
തിരുവനന്തപുരം: മന്ത്രിമാരുടെ വകുപ്പുവിഭജനവുമായി ബന്ധപ്പെട്ട് ചില തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് മന്ത്രി കെ. മുരളീധരൻ സ്ഥിരീകരിച്ചു. ഉന്നത വിദ്യാഭ്യാസം, ഫിഷറീസ് തുടങ്ങിയ ചില വകുപ്പുകളിലാണ് നിലവിൽ തർക്കങ്ങളുള്ളതെന്നും എന്നാൽ ഇവ ഇന്നത്തോടെ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഘടകകക്ഷികളുമായുള്ള തർക്കങ്ങൾ പരിഹരിക്കുമ്പോൾ പാർട്ടിക്കകത്തും ചില വകുപ്പ് മാറ്റങ്ങൾ വരുത്തേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഇന്നലെയാണ് കഴിഞ്ഞത്. ഇന്ന് വൈകുന്നേരത്തിനുള്ളിൽ വകുപ്പുകൾ സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുരളീധരൻ മാധ്യമങ്ങളോട് പ്രതികരിച്ചു. നിലവിൽ ആരോഗ്യ വകുപ്പാണ് മുരളീധരന്…
തെരുവുനായ്ക്കളെ മാറ്റണമെന്ന ഉത്തരവ് കർശനമായി നടപ്പാക്കണം; മൃഗസ്നേഹികളുടെ അപേക്ഷ തള്ളി സുപ്രീംകോടതി
ദില്ലി: പൊതുയിടങ്ങളിൽ നിന്ന് തെരുവുനായ്ക്കളെ നീക്കണമെന്ന മുൻ ഉത്തരവ് കർശനമായി നടപ്പാക്കാൻ സുപ്രീംകോടതി നിർദേശിച്ചു. ഇതിനെതിരെയുള്ള മൃഗസ്നേഹികളുടെ അപേക്ഷ കോടതി തള്ളി. ആനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യ (AWBI) പുറപ്പെടുവിച്ച സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമത്തെ (SOP) ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയാണ് ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിരസിച്ചത്. മൂന്ന് ഭാഗങ്ങളായാണ് കോടതി ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്. രാജ്യത്ത് തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ അടിയന്തര നടപടി വേണമെന്നും വിമാനത്താവളങ്ങൾ ഉൾപ്പെടെയുള്ള പൊതുയിടങ്ങളിൽ നിന്ന് അവയെ…
സതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നാളെ; വേദിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രം മതിയെന്ന് രാജ്ഭവൻ, നഗരത്തിൽ കടുത്ത നിയന്ത്രണം
തിരുവനന്തപുരം: നാളെ നടക്കാനിരിക്കുന്ന വി.ഡി. സതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ വേദിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും മാത്രമേ പാടുള്ളൂവെന്ന് രാജ്ഭവൻ (ലോക്ഭവൻ) നിർദ്ദേശം നൽകി. ലോക്സഭാ പ്രതിപക്ഷ നേതാവും ക്ഷണിക്കപ്പെട്ട വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും വേദിയിലുണ്ടാകുമെന്ന് പ്രോട്ടോകോൾ വിഭാഗം ഗവർണറെ അറിയിച്ചിരുന്നെങ്കിലും, വേദിയിൽ മറ്റുള്ളവർ പാടില്ലെന്ന നിലപാടിലാണ് രാജ്ഭവൻ. നേരത്തെ തമിഴ്നാട്ടിലും സമാനമായ രീതിയിൽ എതിർപ്പ് ഉയർന്നിരുന്നുവെങ്കിലും വിജയിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ രാഹുൽ ഗാന്ധി പങ്കെടുത്ത കാര്യം പ്രോട്ടോകോൾ വിഭാഗം ചൂണ്ടിക്കാണിക്കുന്നു. എന്നാൽ സത്യപ്രതിജ്ഞാ വേദിയിൽ…
യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ നാളെ; തിരുവനന്തപുരം നഗരത്തിൽ രാവിലെ 7 മുതൽ കടുത്ത ഗതാഗത നിയന്ത്രണം
തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനോടനുബന്ധിച്ച് തലസ്ഥാന നഗരിയിൽ നാളെ രാവിലെ ഏഴ് മണി മുതൽ കടുത്ത ഗതാഗത-പാർക്കിംഗ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിറ്റത്തിൽ നാളെ രാവിലെ പത്ത് മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുന്നത്. ചടങ്ങിൽ പങ്കെടുക്കാൻ ഒരു ലക്ഷത്തിലധികം ആളുകൾ എത്തുുമെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി സെൻട്രൽ സ്റ്റേഡിയത്തിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശന നിയന്ത്രണമുണ്ടാകും. സ്റ്റേഡിയത്തിന്റെ പ്രധാന ഗേറ്റിലൂടെ വിഐപികൾക്ക് മാത്രമായിരിക്കും എൻട്രി അനുവദിക്കുക. അടിയന്തര സാഹചര്യങ്ങൾ ഒഴിവാക്കാൻ വിമാനത്താവളം, റെയിൽവേ…
