തൃപ്പൂണിത്തുറയിൽ എൻഡിഎ സ്ഥാനാർത്ഥിയുടെ പേരുമാറ്റം അംഗീകരിച്ചില്ല; ബാലറ്റിൽ ‘അഞ്ജലി പി.വി.’ എന്ന് തന്നെ
കൊച്ചി: തൃപ്പൂണിത്തുറയിലെ എൻഡിഎ സ്ഥാനാർത്ഥിയുടെ പേര് ബാലറ്റിൽ ‘അഞ്ജലി പി.വി.’ എന്ന് തന്നെ തുടരും. തന്റെ പേര് ‘അഞ്ജലി നായർ’ എന്ന് പുതുക്കി പ്രസിദ്ധീകരിക്കണമെന്ന സ്ഥാനാർത്ഥിയുടെ ആവശ്യം വരണാധികാരി നിരസിച്ചു. മാർച്ച് 31-നാണ് പേര് പുതുക്കാനുള്ള അപേക്ഷ സമർപ്പിച്ചത്. എന്നാൽ അതിന് മുൻപ് തന്നെ ഹോം വോട്ടിങ്ങും പോസ്റ്റൽ വോട്ട് നടപടികളും ആരംഭിച്ചിരുന്നതിനാൽ, ഈ ഘട്ടത്തിൽ പേരുമാറ്റം അനുവദിക്കാനാവില്ലെന്ന് വരണാധികാരി വ്യക്തമാക്കി. നാമനിർദ്ദേശ പത്രിക സമർപ്പിച്ചപ്പോഴുള്ള ‘അഞ്ജലി പി.വി.’ എന്ന പേര് തന്നെയാകും ബാലറ്റ് പേപ്പറിലും ഉണ്ടാവുക….
തലസ്ഥാനത്ത് ആവേശക്കടലായി മോദിയുടെ റോഡ് ഷോ; സ്ഥാനാർത്ഥികൾക്കൊപ്പം ജനങ്ങളെ അഭിവാദ്യം ചെയ്ത് പ്രധാനമന്ത്രി
എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് റോഡ് ഷോ നടത്തി. ഇന്ന് വൈകുന്നേരത്തോടെ കേരളത്തിലെത്തിയ അദ്ദേഹം, തിരുവല്ലയിലെ പൊതുപരിപാടിക്ക് ശേഷമാണ് തലസ്ഥാന നഗരിയിൽ എത്തിയത്. കരമന മുതൽ കിള്ളിപ്പാലം വരെ നീണ്ട റോഡ് ഷോയിൽ വൻ ജനപങ്കാളിത്തമാണ് ദൃശ്യമായത്. തിരുവനന്തപുരം, നേമം മണ്ഡലങ്ങളിലൂടെ കടന്നുപോയ ഈ പരിപാടിയിൽ പ്രധാനമന്ത്രിക്കൊപ്പം എൻഡിഎ സ്ഥാനാർത്ഥികളായ രാജീവ് ചന്ദ്രശേഖർ, വി. മുരളീധരൻ, ആർ. ശ്രീലേഖ, കരമന ജയൻ എന്നിവരും പങ്കെടുത്തു. റോഡിന് ഇരുവശവും തടിച്ചുകൂടിയ ആയിരക്കണക്കിന്…
വണ്ടൂരിൽ ശശി തരൂരിന്റെ വാഹനവ്യൂഹം തടഞ്ഞു; ഗൺമാനെ മർദ്ദിച്ചു, രണ്ടുപേർ കസ്റ്റഡിയിൽ
മലപ്പുറം വണ്ടൂരിൽ കോൺഗ്രസ് എംപി ശശി തരൂരിന്റെ വാഹനവ്യൂഹം തടയുകയും സുരക്ഷാ ഉദ്യോഗസ്ഥനെ മർദ്ദിക്കുകയും ചെയ്തു. വെള്ളിയാഴ്ച നടന്ന അപ്രതീക്ഷിത ആക്രമണത്തിൽ വണ്ടൂർ പോലീസ് കേസെടുക്കുകയും സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. വണ്ടൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി എ.പി. അനിൽകുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് തരൂരിന് നേരെ ഈ അതിക്രമമുണ്ടായത്. രണ്ട് വാഹനങ്ങളിലായാണ് തരൂരും സംഘവും സഞ്ചരിച്ചിരുന്നത്. ഇതിൽ തരൂർ ഉണ്ടായിരുന്ന ആദ്യത്തെ കാർ രണ്ട് വാഹനങ്ങളിലായെത്തിയ എട്ടോളം പേർ ചേർന്ന് തടയുകയായിരുന്നു….
ആറ് വയസുകാരനോട് രണ്ടാനച്ഛന്റെ ക്രൂരത; വായിൽ തുണി തിരുകി മർദ്ദനം, പൊലീസിനെതിരെ ആരോപണവുമായി പിതാവ്
കാസർഗോഡ്: ആറ് വയസുകാരനെ രണ്ടാനച്ഛൻ ഷൗക്കത്തലി ക്രൂരമായി മർദിച്ച സംഭവത്തിൽ മനസാക്ഷിയെ നടുക്കുന്ന വിവരങ്ങൾ പുറത്ത്. കുട്ടിയെ ഇയാൾ സ്ഥിരമായി മർദിക്കാറുണ്ടായിരുന്നുവെന്ന് ഇരയായ ബാലൻ തന്നെ മൊഴി നൽകി. മുഖത്തിന്റെ ഒരു വശത്ത് തണുത്ത പാൽക്കവർ വെച്ച ശേഷം മറുഭാഗത്ത് ആഞ്ഞടിക്കുക, കാലുകൾ വളച്ചൊടിച്ച് കഴുത്തോളം വലിച്ചുനീട്ടുക, കഴുത്ത് നിലത്തേക്ക് അമർത്തിപ്പിടിക്കുക തുടങ്ങി അതിക്രൂരമായ രീതിയിലാണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചിരുന്നത്. കുട്ടി കരയുമ്പോൾ ശബ്ദം പുറത്തുവരാതിരിക്കാൻ വായിൽ തുണി തിരുകിയ ശേഷം മർദ്ദനം തുടരുകയും, ഉറങ്ങിക്കിടക്കുമ്പോൾ പോലും…
യുപിയിൽ ഭീകരമൊഡ്യൂൾ തകർത്തു; ഐഎസ്ഐ ബന്ധമുള്ള നാല് പേർ പിടിയിൽ, ലക്ഷ്യമിട്ടത് വൻ സ്ഫോടനങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും
ഉത്തർപ്രദേശിൽ വൻ സ്ഫോടന പരമ്പരകൾക്കും രാഷ്ട്രീയ കൊലപാതകങ്ങൾക്കും പദ്ധതിയിട്ട ഭീകരമൊഡ്യൂളിനെ ഉത്തർപ്രദേശ് ഭീകരവിരുദ്ധ സേന (ATS) തകർത്തു. റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് സ്ഫോടനങ്ങൾ നടത്താനും പ്രമുഖ രാഷ്ട്രീയ നേതാക്കളെ വധിക്കാനും ലക്ഷ്യമിട്ട നാല് യുവാക്കളാണ് പിടിയിലായത്. മീററ്റ് സ്വദേശിയും ‘ഡെവിൾ’ എന്ന് വിളിക്കപ്പെടുന്നതുമായ സാഖിബ് ആണ് ഈ സംഘത്തിന് നേതൃത്വം നൽകിയിരുന്നത്. ഇയാൾക്കൊപ്പം മീററ്റ് സ്വദേശി അറബാബ്, ഗൗതം ബുദ്ധ നഗർ സ്വദേശികളായ വികാസ്, ലോകേഷ് എന്നിവരെയും എടിഎസ് അറസ്റ്റ് ചെയ്തു. പിടിയിലായവർക്ക് ആഗോള ഭീകര സംഘടനയായ…
ലൈംഗികാതിക്രമക്കേസ്: സംവിധായകൻ രഞ്ജിത്ത് പോലീസ് കസ്റ്റഡിയിൽ; കാരവൻ പിടിച്ചെടുത്തു
ലൈംഗികാതിക്രമക്കേസിൽ പ്രതിയായ പ്രശസ്ത ചലച്ചിത്ര സംവിധായകൻ രഞ്ജിത്തിനെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു. തിങ്കളാഴ്ച വരെയാണ് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി കസ്റ്റഡി അനുവദിച്ചത്; അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും. കേസന്വേഷണത്തിൽ നിർണായകമായേക്കാവുന്ന കാരവൻ ചങ്ങനാശ്ശേരിയിൽ നിന്ന് പോലീസ് പിടിച്ചെടുത്ത് കൊച്ചിയിലെത്തിച്ചിട്ടുണ്ട്.കാരവനിനുള്ളിൽ വെച്ച് സംവിധായകൻ തന്നോട് അപമര്യാദയായി പെരുമാറി എന്ന യുവനടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. ജനുവരി 30-ന് നടന്ന സംഭവത്തിൽ രഞ്ജിത്തിനെ വിശദമായി ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു….
യുഡിഎഫ് പ്രചാരണത്തിന് ഊർജ്ജമേകാൻ രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; 3 ജില്ലകളിൽ 4 പരിപാടികൾ
കൊച്ചി : യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ആവേശം പകരാൻ രാഹുൽ ഗാന്ധി ഇന്ന് വീണ്ടും കേരളത്തിലെത്തും. മൂന്ന് ജില്ലകളിലായി സംഘടിപ്പിക്കുന്ന നാല് പ്രധാന പരിപാടികളിലാണ് അദ്ദേഹം പങ്കെടുക്കുന്നത്. രാവിലെ പത്ത് മണിയോടെ കൊച്ചിയിലെത്തുന്ന രാഹുൽ ഗാന്ധി അവിടെ നിന്നും നേരെ ആലപ്പുഴയിലേക്ക് തിരിക്കും. ആലപ്പുഴയിൽ നടക്കുന്ന പൊതുപരിപാടിയിലാണ് അദ്ദേഹം ആദ്യമായി പങ്കെടുക്കുക. സംസ്ഥാനത്തെ യുഡിഎഫ് ക്യാമ്പുകളിൽ വലിയ ഉണർവ് ലക്ഷ്യമിട്ടുള്ള രാഹുൽ ഗാന്ധിയുടെ ഈ സന്ദർശനത്തെ ഏറെ പ്രതീക്ഷയോടെയാണ് പ്രവർത്തകർ നോക്കിക്കാണുന്നത്.
പ്രധാനമന്ത്രി ഇന്ന് വീണ്ടും കേരളത്തിൽ; തിരുവനന്തപുരത്ത് റോഡ് ഷോ, തിരുവല്ലയിൽ പൊതുസമ്മേളനം
തിരുവനന്തപുരം: എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കരുത്തുപകരാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും. വൈകിട്ട് അഞ്ചു മണിക്ക് തിരുവനന്തപുരത്ത് അദ്ദേഹം റോഡ് ഷോ നടത്തും. നഗരത്തിലെ കിള്ളിപ്പാലം മുതൽ കരമന വരെയുള്ള ഭാഗത്താണ് ആവേശകരമായ ഈ പരിപാടി നിശ്ചയിച്ചിരിക്കുന്നത്. തിരുവനന്തപുരത്തെ റോഡ് ഷോയ്ക്ക് പുറമെ തിരുവല്ലയിലും പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ പൊതുപരിപാടി സംഘടിപ്പിക്കും. ശബരിമലയിലെ സ്വർണ്ണക്കൊള്ള, എഫ്.സി.ആർ.എ. (FCRA) നിയമഭേദഗതിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടങ്ങിയ നിർണ്ണായക വിഷയങ്ങളിൽ പ്രധാനമന്ത്രിയുടെ പ്രതികരണം എന്തായിരിക്കും എന്നതിലാണ് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.
പോസ്റ്റൽ ബാലറ്റ് ഫേസ്ബുക്കിൽ പ്രദർശിപ്പിച്ചു; അടൂർ സ്വദേശിക്കെതിരെ കേസെടുക്കാൻ നിർദേശം
പത്തനംതിട്ട: പോസ്റ്റൽ ബാലറ്റിൽ രേഖപ്പെടുത്തിയ വോട്ട് സോഷ്യൽ മീഡിയയിലൂടെ പരസ്യപ്പെടുത്തിയ അടൂർ സ്വദേശിക്കെതിരെ കേസെടുക്കാൻ ഉത്തരവ്. അടൂർ സ്വദേശിയായ രാജീവ് തെങ്ങമത്തിനെതിരെ നടപടി സ്വീകരിക്കാൻ പത്തനംതിട്ട ജില്ലാ കളക്ടറും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുമായ എസ്. പ്രേം കൃഷ്ണനാണ് പോലീസിന് നിർദേശം നൽകിയത്. തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്നമായ ലംഘനം ചൂണ്ടിക്കാട്ടിയാണ് ഈ നടപടി. ഏപ്രിൽ രണ്ടിന് രാത്രിയിലാണ് രാജീവ് താൻ വോട്ട് ചെയ്ത പോസ്റ്റൽ ബാലറ്റിന്റെ ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. വോട്ടിന്റെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കണമെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ കർശന…
ഭാര്യയെയും മക്കളെയും വെള്ളക്കെട്ടിലെറിഞ്ഞു കൊന്ന കേസ്: 13 വർഷത്തിന് ശേഷം പ്രതി പിടിയിൽ
മലപ്പുറം: വാവൂർ ആലുക്കൽ വെള്ളക്കെട്ടിലേക്ക് സ്കൂട്ടർ മറിച്ചിട്ട് ഭാര്യയെയും രണ്ട് പിഞ്ചുമക്കളെയും കൊലപ്പെടുത്തിയ ശേഷം ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പിടിയിലായി. വാവൂർ കൂടാംതൊടി മുഹമ്മദ് ഷരീഫിനെയാണ് കർണാടകയിൽ നിന്ന് കൊണ്ടോട്ടി ഡാൻസാഫ് ടീം പിടികൂടിയത്. നാടിനെ നടുക്കിയ കൊലപാതകം നടന്ന് 13 വർഷത്തിന് ശേഷമാണ് നിയമത്തിന്റെ കണ്ണുവെട്ടിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് വലയിലാക്കിയത്. 2013 ജൂലൈ 21-ന് അർധരാത്രി രണ്ട് മണിയോടെയായിരുന്നു ദാരുണമായ സംഭവം നടന്നത്. മുഹമ്മദ് ഷരീഫിന്റെ ഭാര്യ സാബിറ (21), മക്കളായ ഫാത്തിമ…
