സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണ്ണയം: ഉത്തരക്കടലാസ് പകർപ്പിനുള്ള അപേക്ഷാ തീയതി നീട്ടി; കേന്ദ്ര ഇടപെടൽ
ദില്ലി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണയത്തിന് ഉത്തരക്കടലാസിന്റെ പകർപ്പ് ലഭിക്കാനുള്ള അപേക്ഷാ തീയതി ഒരു ദിവസം കൂടി നീട്ടി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നേരിട്ട് ഇടപെട്ടതിനെത്തുടർന്നാണ് നാളെ അർദ്ധരാത്രി വരെ അപേക്ഷിക്കാനുള്ള സമയം നീട്ടിനൽകിയത്. അതേസമയം, വെബ്‌സൈറ്റിലെ സാങ്കേതിക പിഴവുകൾ നാളത്തെ നിശ്ചിത സമയത്തിനകം പരിഹരിക്കപ്പെടുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. നിലവിൽ ഫീസ് അടയ്ക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സങ്ങൾ തുടർന്നുപോരുകയാണ്. വെബ്‌സൈറ്റിലെ സാങ്കേതിക പിഴവുകളെക്കുറിച്ചും വിദ്യാർത്ഥികൾ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സിബിഎസ്ഇയിൽ…
മുഖ്യമന്ത്രി വി.ഡി. സതീശന് കൊച്ചിയിൽ പ്രൗഢഗംഭീര സ്വീകരണം; മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും പങ്കെടുത്തു
കൊച്ചി: മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി എറണാകുളം ജില്ലയിലെത്തിയ വി.ഡി. സതീശന് കൊച്ചി പൗരാവലി പ്രൗഢഗംഭീരമായ സ്വീകരണം നൽകി. കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര താരങ്ങളായ മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ, രമേശ് പിഷാരടി എം.എൽ.എ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. ചടങ്ങിൽ മമ്മൂട്ടി മുഖ്യമന്ത്രിയെ പൊന്നാട അണിയിച്ച് ആദരിച്ചു. സിനിമയിൽ മുഖ്യമന്ത്രിയായി അഭിനയിക്കുക എന്നത് എളുപ്പമുള്ള കാര്യമാണെന്നും എന്നാൽ യഥാർത്ഥ ജീവിതത്തിൽ മുഖ്യമന്ത്രിയാവുക എന്നത് അത്ര എളുപ്പമല്ലെന്നും മമ്മൂട്ടി അഭിപ്രായപ്പെട്ടു. വി.ഡി. സതീശന്റെ ഈ നേട്ടത്തിൽ…
മുഖ്യമന്ത്രി വി.ഡി. സതീശൻ ഗുരുവായൂരിലും തൃപ്രയാറിലും ക്ഷേത്ര ദർശനം നടത്തി; വെണ്ണ കൊണ്ട് തുലാഭാര വഴിപാട്
ശ്രീഗുരുവായൂരപ്പ ദർശനത്തിനായി മുഖ്യമന്ത്രി വി.ഡി. സതീശൻ ഗുരുവായൂരിലെത്തി. ഇന്ന് രാവിലെ ഏഴു മണിയോടെ ക്ഷേത്രത്തിലെത്തിയ അദ്ദേഹം കണ്ണനെ തൊഴുത് പ്രാർത്ഥിച്ച ശേഷം വെണ്ണ കൊണ്ട് തുലാഭാര വഴിപാടും നടത്തി. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായാണ് അദ്ദേഹം ഗുരുവായൂരിൽ ദർശനത്തിനെത്തുന്നത്. വഴിപാടിനായി 71 കിലോഗ്രാം വെണ്ണയാണ് വേണ്ടി വന്നത്. മാസത്തിലൊരിക്കൽ ഗുരുവായൂർ ക്ഷേത്ര ദർശനം ശീലമാക്കിയ ഭക്തനാണ് വി.ഡി. സതീശൻ. ഗുരുവായൂരിലെത്തിയ മുഖ്യമന്ത്രിയെ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ്, അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ എന്നിവരുടെ നേതൃത്വത്തിൽ പൊന്നാടയണിയിച്ച് സ്വീകരിച്ചു….
കേരളത്തിൽ ബലിപെരുന്നാൾ അവധി രണ്ട് ദിവസമാക്കി; മെയ് 28-നും സർക്കാർ പൊതുഅവധി പ്രഖ്യാപിച്ചു
ബലിപെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്ത് മെയ് 28-നും സർക്കാർ പൊതുഅവധി പ്രഖ്യാപിച്ചു. നേരത്തെ മെയ് 27-ന് മാത്രമായിരുന്നു അവധി നിശ്ചയിച്ചിരുന്നത്. എന്നാൽ മാസപ്പിറവി കാണാത്തതിനെ തുടർന്ന് കേരളത്തിൽ മെയ് 28-നാണ് ബലിപെരുന്നാൾ ആഘോഷിക്കുന്നത്. ഈ സാഹചര്യം കണക്കിലെടുത്താണ് മെയ് 28-ന് കൂടി അവധി നൽകാൻ സർക്കാർ തീരുമാനിച്ചത്. ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാർ ഔദ്യോഗിക ഉത്തരവിറക്കി. മെയ് 27, 28 തീയതികളിൽ അവധി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് തുടർച്ചയായി രണ്ട് ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് ബലിപെരുന്നാൾ അവധി ലഭിക്കും.
നിതിൻ രാജിന്റെ കുടുംബത്തിന് നീതി വേണം, ലാപ്സായ പി.എസ്.സി ലിസ്റ്റുകളും പരിഗണിക്കണം; ആവശ്യങ്ങളുമായി ജെ.എസ്.എസ്
തിരുവനന്തപുരം: പോത്തൻകോട് വച്ച് ചേർന്ന ജെ.എസ്.എസ് (JSS) നെടുമങ്ങാട് മണ്ഡലം കമ്മിറ്റി യോഗത്തിൽ രണ്ട് പ്രധാന ആവശ്യങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താൻ തീരുമാനിച്ചു. ഒന്ന് കണ്ണൂർ അഞ്ചരക്കണ്ടിയിലെ ഡെന്റൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥി കൊല്ലപ്പെട്ട നിതിൻ രാജിന്റെ കുടുംബത്തിന് അടിയന്തരമായി നീതി ഉറപ്പാക്കണമെന്നതാണ് കമ്മിറ്റി മുന്നോട്ടുവെച്ച ആദ്യ ആവശ്യം. ഇതിനുപുറമേ, വിവിധ പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിനൽകാൻ സർക്കാർ തീരുമാനിച്ച സാഹചര്യത്തിൽ, തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുണ്ടായിരുന്ന സമയത്ത് കാലാവധി തീർന്നുപോയ (ലാപ്സായ) റാങ്ക് ലിസ്റ്റുകൾ കൂടി ഇതിനായി…
സംസ്ഥാനത്ത് പവർ കട്ടില്ല, ഉണ്ടാകുന്നത് പവർ ഫെയിലിയർ; ജനങ്ങൾ സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്
തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ പവർ കട്ടില്ലെന്നും എന്നാൽ ചിലയിടങ്ങളിൽ പവർ ഫെയിലിയർ ഉണ്ടാകുന്നുണ്ടെന്നും വൈദ്യുതി മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി. അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ഈ തടസ്സമെന്നും ഇനിയും കുറച്ചുദിവസങ്ങൾ കൂടി ഈ പ്രയാസം തുടരുമെന്നും അദ്ദേഹം പറഞ്ഞു. സാഹചര്യം കണക്കിലെടുത്ത് ജനങ്ങൾ പൂർണ്ണമായും സഹകരിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. കെപിസിസി അധ്യക്ഷൻ മാറുമോ എന്ന കാര്യം തീരുമാനിക്കേണ്ടത് ഹൈക്കമാൻഡാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തൽക്കാലം രണ്ടുംകൂടി ഒരുമിച്ച് കൊണ്ടുപോകുന്നുണ്ട്. എന്നാൽ രണ്ടു ചുമതലകളും ഒരാൾ തന്നെ കൈകാര്യം ചെയ്യുന്നതിനേക്കാൾ നല്ലത്…
സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂട്ടി; പത്ത് ദിവസത്തിനിടെ മൂന്നാം തവണ, കൊച്ചിയിലും തിരുവനന്തപുരത്തും വൻ വിലക്കയറ്റം
ദില്ലി: പൊതുജനങ്ങൾക്ക് വീണ്ടും തിരിച്ചടിയായി സംസ്ഥാനത്ത് ഇന്ധനവിലയിൽ വൻ വർധനവ്. പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയുമാണ് കൂട്ടിയത്. വെറും പത്തു ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് വില വർധിപ്പിക്കുന്നത്. പുതുക്കിയ നിരക്കുകൾ പ്രകാരം തിരുവനന്തപുരത്ത് പെട്രോൾ വില 112.60 രൂപയായി ഉയർന്നു. ഡീസൽ വില 101 രൂപയും കടന്നിരിക്കുകയാണ്. കൊച്ചിയിലും വിലക്കയറ്റം രൂക്ഷമാണ്; ഇവിടെ പെട്രോളിന് 110.60 രൂപയും ഡീസലിന് 99.54 രൂപയുമാണ് പുതിയ നിരക്ക്. തുടർച്ചയായുണ്ടാകുന്ന ഈ വിലവർധനവ് സാധാരണക്കാരുടെ കുടുംബബജറ്റിനെ താളംതെറ്റിക്കുന്ന…
കോക്രോച്ച് ജനതാ പാർട്ടി’ സ്ഥാപകൻ അഭിജിത് ദീപ്കേയ്ക്ക് വധഭീഷണി; എക്സ് അക്കൗണ്ട് പൂട്ടിച്ച് കേന്ദ്ര സർക്കാർ
തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടിയ ‘കോക്രോച്ച് ജനതാ പാർട്ടി’ എന്ന ആക്ഷേപഹാസ്യ കൂട്ടായ്മയുടെ സ്ഥാപകൻ അഭിജിത് ദീപ്കേയ്ക്ക് നേരെ വധഭീഷണി. തന്റെ പ്രവർത്തനം അവസാനിപ്പിക്കുകയും സമൂഹമാധ്യമ അക്കൗണ്ടുകൾ പൂട്ടുകയും ചെയ്തില്ലെങ്കിൽ വകവരുത്തുമെന്ന തരത്തിൽ ലഭിച്ച ഭീഷണി സന്ദേശങ്ങൾ അഭിജിത് തന്നെയാണ് പുറത്തുവിട്ടത്. പാർട്ടി രൂപീകരണത്തിന് ശേഷം ഫോണിലൂടെയും അക്കൗണ്ടുകളിലൂടെയും നിരന്തരം ഭീഷണികൾ വരുന്നുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം, തനിക്ക് ലഭിച്ച ഒരു വീഡിയോ സന്ദേശവും എക്സ് (X) പ്ലാറ്റ്‌ഫോമിലൂടെ പങ്കുവെച്ചിട്ടുണ്ട്. “കോക്രോച്ച് ജനതാ പാർട്ടിയുടെ അക്കൗണ്ടുകൾ പൂട്ടുക, പകരം…
തിരുവഞ്ചൂർ രാധാകൃഷ്ണൻ കേരള നിയമസഭയുടെ പുതിയ സ്പീക്കർ; എ.സി മൊയ്തീനെ പരാജയപ്പെടുത്തിയത് 101 വോട്ടുകൾക്ക്
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും കോട്ടയം എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്ണനെ കേരള നിയമസഭയുടെ 25-ാമത് സ്പീക്കറായി തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പിൽ വിജയിച്ച അദ്ദേഹത്തെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേർന്നാണ് സ്പീക്കർ കസേരയിലേക്ക് ആനയിച്ചിരുത്തിയത്. സ്പീക്കർ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായ തിരുവഞ്ചൂരിന് 101 വോട്ടുകൾ ലഭിച്ചപ്പോൾ, എൽഡിഎഫ് സ്ഥാനാർത്ഥിയായ എ.സി. മൊയ്തീന് 35 വോട്ടുകളാണ് ലഭിച്ചത്. ബിജെപി സ്ഥാനാർത്ഥിയായ ബി.ബി. ഗോപകുമാറിന് 3 വോട്ടുകൾ ലഭിച്ചു. കേരള നിയമസഭയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് സ്പീക്കർ തെരഞ്ഞെടുപ്പിൽ ബിജെപി ഒരു സ്ഥാനാർത്ഥിയെ നിർത്തി…
പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹംസ ബുർഹാൻ പാക് അധീന കശ്മീരിൽ വെടിയേറ്റു മരിച്ചു
ദില്ലി: രാജ്യത്തെ നടുക്കിയ 2019-ലെ പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻമാരിൽ ഒരാളായ ഹംസ ബുർഹാൻ കൊല്ലപ്പെട്ടു. പാക് അധീന കശ്മീരിലെ മുസാഫറാബാദിൽ വെച്ച് വ്യാഴാഴ്ച അജ്ഞാതരുടെ വെടിയേറ്റാണ് ഇയാൾ മരിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയുടെ ഭീകര പട്ടികയിലുള്ള ഹംസ ബുർഹാൻ ‘അൽ ബദർ’ എന്ന നിരോധിത ഭീകര സംഘടനയിലെ സജീവ അംഗമായിരുന്നു. പുൽവാമ സ്വദേശിയായ ഇയാൾ ഭീകരർക്കിടയിൽ ‘ഡോക്ടർ’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. തുടർന്ന്, 2022-ൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇയാളെ ഔദ്യോഗികമായി ഭീകരനായി…
