Headlines

ഓണം സ്പെഷൽ ട്രെയിനുകൾ: 100 ട്രെയിനെന്ന പ്രഖ്യാപനം, യാഥാർഥ്യത്തിൽ നിരാശ

ചെന്നൈ : ഓണക്കാലത്തെ യാത്രാ തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് നൂറോളം സ്പെഷൽ ട്രെയിനുകൾ അനുവദിക്കുമെന്ന റെയിൽവേ മന്ത്രിയുടെ പ്രഖ്യാപനം പ്രതീക്ഷയോടെയാണ് ചെന്നൈയിലെ മലയാളികൾ സ്വീകരിച്ചത്. എന്നാൽ പ്രഖ്യാപനത്തിന് പിന്നാലെ കേരളത്തിലേക്കുള്ള സ്പെഷൽ സർവീസുകളുടെ എണ്ണം പരിമിതമായതോടെ യാത്രക്കാർക്കിടയിൽ നിരാശ ശക്തമായി. ചെന്നൈയിൽനിന്ന് കേരളത്തിലേക്കുള്ള ഓണം സ്പെഷൽ ട്രെയിനുകളുടെ കാര്യത്തിൽ പ്രതീക്ഷിച്ചത്ര വർധന ഉണ്ടായില്ലെന്നാണ് യാത്രക്കാരുടെ പരാതി. നേരത്തെ പ്രഖ്യാപിച്ച സർവീസുകളിൽ ചില മാറ്റങ്ങൾ വരുത്തിയെങ്കിലും മൊത്തം സർവീസുകളുടെ എണ്ണത്തിൽ കാര്യമായ വർധന ഉണ്ടായിട്ടില്ല. കൊല്ലം ഭാഗത്തേക്ക് രണ്ട്…

Read More

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം: കേന്ദ്ര തീരുമാനത്തിനെതിരെ കേരളം; പുനഃപരിശോധിക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: പാലക്കാട് റെയിൽവേ ഡിവിഷനിൽ നിന്ന് മംഗളൂരു മേഖലയെ വേർപെടുത്തി മൈസൂരു റെയിൽവേ ഡിവിഷനിൽ ഉൾപ്പെടുത്താനുള്ള റെയിൽവേ ബോർഡിന്റെ തീരുമാനത്തിനെതിരെ കേരളം കേന്ദ്ര സർക്കാരിനെ സമീപിച്ചു. തീരുമാനം സംസ്ഥാനവുമായി യാതൊരു കൂടിയാലോചനയും നടത്താതെയാണ് കൈക്കൊണ്ടതെന്നും ഇത് പാലക്കാട് ഡിവിഷന്റെ വരുമാനത്തെയും ഭാവി വികസനത്തെയും പ്രതികൂലമായി ബാധിക്കുമെന്നും കേരളം ചൂണ്ടിക്കാട്ടുന്നു. മംഗളൂരു ജങ്ഷൻ ഉൾപ്പെടെയുള്ള പ്രധാന റെയിൽവേ മേഖലകൾ പാലക്കാട് ഡിവിഷനിൽ നിന്ന് മാറ്റുന്നതോടെ ഡിവിഷന് വലിയ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നാണ് സംസ്ഥാനത്തിന്റെ വിലയിരുത്തൽ. ഏകദേശം 1,100 കോടി രൂപയുടെ…

Read More

മ്യൂസിയം പൊലീസ് സ്റ്റേഷന് മുന്നിൽ ഇ.ഡി കേസ് പ്രതികളുടെ ഓണാഘോഷം; പൊലീസിന് ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് മുന്നിൽ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ ഓണാഘോഷത്തിൽ പങ്കെടുത്ത സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര വീഴ്ച കണ്ടെത്തിയതായി റിപ്പോർട്ട്. കേസിലെ പ്രതികളിൽ ചിലർ സ്റ്റേഷനിലെത്തിയ ശേഷം ഓണാഘോഷത്തിന്റെ ഭാഗമായി ഊഞ്ഞാലാടുകയും ചെണ്ട കൊട്ടുകയും റീൽ ചിത്രീകരിക്കുകയും ചെയ്തതാണ് വിവാദമായത്. കേസിലെ പ്രതികൾക്ക് ജാമ്യവ്യവസ്ഥയുടെ ഭാഗമായി എല്ലാ ശനിയാഴ്ചയും മ്യൂസിയം പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടേണ്ടതുണ്ട്. ഇതിന്റെ ഭാഗമായാണ് മുൻ കൗൺസിലർ ഐ.പി. ബിനു ഉൾപ്പെടെയുള്ള പ്രതികൾ സ്റ്റേഷനിലെത്തിയത്. എന്നാൽ ഒപ്പിട്ട ശേഷം…

Read More

കേരളത്തിൽ മഴ വീണ്ടും ശക്തമാകും; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൽ വ്യാപകമായി മഴയ്ക്കും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഓഗസ്റ്റ് 29 വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയോ ഇടിയോടുകൂടിയ മഴയോ തുടരാൻ സാധ്യതയുണ്ട്. ഓഗസ്റ്റ് 25 വരെ ഇടിമിന്നൽ മുന്നറിയിപ്പും നിലവിലുണ്ട്. ഇന്ന് പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കോട്ടയം, തൃശൂർ, എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 24 മണിക്കൂറിൽ 7 മുതൽ 11 സെന്റിമീറ്റർ…

Read More

ഒരു കുടുംബത്തിന് മൂന്ന് സൗജന്യ ഗ്യാസ് സിലിണ്ടർ; സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും കൂടുതൽ സൗജന്യ ബസ് യാത്ര

ചെന്നൈ: തമിഴ്നാട്ടിൽ വൻ ജനക്ഷേമ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി സി. ജോസഫ് വിജയ്. വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ താഴെയുള്ള കുടുംബങ്ങൾക്ക് ഒരു വർഷം മൂന്ന് പാചകവാതക സിലിണ്ടറുകൾ സൗജന്യമായി ലഭ്യമാക്കുന്ന പദ്ധതി സർക്കാർ പ്രഖ്യാപിച്ചു. ‘അന്നപൂർണി സൂപ്പർ സിക്സ്’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി 2027ലെ പൊങ്കൽ മുതൽ നടപ്പാക്കാനാണ് തീരുമാനം. ഏകദേശം 1.30 കോടി കുടുംബങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. മൂന്ന് എൽപിജി സിലിണ്ടറുകൾ വാങ്ങുന്നതിനാവശ്യമായ തുക ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറും….

Read More

72-ാമത് നെഹ്റു ട്രോഫി: നടുഭാഗത്തെ തോൽപ്പിച്ച് അരോമ ചുണ്ടൻ പുതിയ ജലരാജാവ്; കന്നി കിരീടം ഫോട്ടോഫിനിഷിൽ

ആലപ്പുഴ: 72 മത് നെഹ്റു ട്രോഫി വള്ളംകളിയിൽ പുന്നമടക്കായലിനെ ആവേശത്തിലാഴ്ത്തി അരോമ ചുണ്ടൻ പുതിയ ജലരാജാവായി കിരീടമണിഞ്ഞു. വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ ഫോട്ടോഫിനിഷിലൂടെയാണ് അരോമ തങ്ങളുടെ കന്നി നെഹ്റു ട്രോഫി കിരീടം സ്വന്തമാക്കിയത്. മേൽപ്പാടം, നടുഭാഗം, വീയപുരം, അരോമ എന്നീ പ്രമുഖ വള്ളങ്ങളാണ് ഫൈനൽ ലൈനപ്പിൽ ഏറ്റുമുട്ടിയത്. 4:23.328 മിനിറ്റിൽ അരോമ ഫിനിഷ് ചെയ്തപ്പോൾ, തൊട്ടുപിന്നിലെത്തിയ നടുഭാഗം ചുണ്ടൻ 4:23.44 മിനിറ്റിൽ ലക്ഷ്യത്തിലെത്തി രണ്ടാമതായി. നെഹ്റു ട്രോഫി ചരിത്രത്തിൽ പുത്തൻ താരോദയമായി മാറിയിരിക്കുകയാണ് അരോമ ചുണ്ടൻ.​ മത്സരത്തിന്റെ…

Read More

PSC നിയമന തട്ടിപ്പ്: പിഎസ്‍സി സെക്രട്ടറിയെ വിളിച്ചുവരുത്തി ഗവർണർ; ശക്തമായ ഇടപെടലുമായി ലോക്ഭവൻ

തിരുവനന്തപുരം: പിഎസ്‍സി പരീക്ഷ തട്ടിപ്പുമായി ബന്ധപ്പെട്ട് ലോക്ഭവൻ ശക്തമായ നടപടികളിലേക്ക് കടക്കുകയാണ്. ഇതിന്റെ ഭാഗമായി ഗവർണർ രാജേന്ദ്ര ആർലേക്കർ പിഎസ്‍സി സെക്രട്ടറിയെ നേരിട്ട് വിളിച്ചുവരുത്തി സംഭവത്തിന്റെ വിശദാംശങ്ങൾ തേടി. എന്നാൽ, പിഎസ്‍സി ചെയർമാനെ അറിയിക്കാതെയാണ് സെക്രട്ടറി ഗവർണറുമായി ഈ നിർണായക കൂടിക്കാഴ്ച നടത്തിയത്.

Read More

കോഴിക്കോട്ടെ ലേക്കർ ഇന്ത്യ ഓഫീസ് അടഞ്ഞ നിലയിൽ; വാടക കരാർ അനീസിന്റെ പേരിൽ

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണയുടെ ഉടമസ്ഥതയിലുള്ള ‘ലേക്കർ ഇന്ത്യ കോർപ്’ എന്ന സ്ഥാപനത്തിന്റെ കോഴിക്കോട്ടെ ഓഫീസ് അടഞ്ഞുകിടക്കുന്നതായി വിവരം പുറത്തുവന്നു. സ്ഥാപനത്തെക്കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ വെള്ളക്കടലാസ് ഓഫീസിന് മുന്നിൽ പതിച്ച നിലയിലാണ് കാണപ്പെട്ടത്. രണ്ട് നിലകളുള്ള ഒരു കെട്ടിടത്തിലെ ഒറ്റമുറിയിലാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. ​ഈ കെട്ടിടം 2023-ലാണ് വാടകയ്ക്ക് നൽകിയതെന്ന് ഉടമ മമ്മദാലി വെളിപ്പെടുത്തി. ലേക്കർ ഇന്ത്യയുടെ മാനേജിംഗ് പാർട്ണറായ അനീസിന്റെ പേരിലാണ് കെട്ടിടത്തിന്റെ വാടക കരാർ ഒപ്പിട്ടിരിക്കുന്നത്. അടുത്ത കാലത്തും…

Read More

രാഷ്ട്രീയ സമരങ്ങളിൽ വിദ്യാർഥികൾ പങ്കെടുക്കുന്നതിന് വിലക്ക്: വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട്

ചെന്നൈ: വിദ്യാർഥികൾ രാഷ്ട്രീയ പാർട്ടികൾ സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങളിലും സമരങ്ങളിലും പങ്കെടുക്കുന്നത് തടയുന്നതിനായി തമിഴ്നാട് സർക്കാർ പുറത്തിറക്കിയ വിവാദ ഉത്തരവ് പിൻവലിച്ചു. വിദ്യാർഥി സംഘടനകളിൽനിന്നും വിവിധ ഭാഗങ്ങളിൽനിന്നും ശക്തമായ എതിർപ്പ് ഉയർന്നതിനു പിന്നാലെയാണ് സർക്കാർ നടപടി. സർക്കാർ കോളജുകളിലെ വിദ്യാർഥികൾ രാഷ്ട്രീയ പാർട്ടികളുടെ പ്രതിഷേധങ്ങൾ, ഉപരോധങ്ങൾ തുടങ്ങിയ സമരങ്ങളിൽ പങ്കെടുക്കുന്നത് തടയുന്നതിനായി കോളജ് അധികൃതർ പൊലീസ്, ജില്ലാ ഭരണകൂടം എന്നിവരുമായി സഹകരിച്ച് പ്രവർത്തിക്കണമെന്നായിരുന്നു ഉത്തരവിലെ പ്രധാന നിർദേശം. ഓഗസ്റ്റ് 17-ന് ഡയറക്ടറേറ്റ് ഓഫ് കോളജിയേറ്റ് എജ്യൂക്കേഷനാണ് വിവാദ നിർദേശം…

Read More

വഖഫ് ബോർഡിലെ അമുസ്ലിം നിയമനം സുപ്രീംകോടതി വിധിക്ക് ശേഷം; സങ്കീർണത സൃഷ്ടിക്കാനില്ലെന്ന് സർക്കാർ

തിരുവനന്തപുരം: കേരള സംസ്ഥാന വഖഫ് ബോർഡിൽ അമുസ്ലിം അംഗങ്ങളെ നിയമിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം സുപ്രീംകോടതിയുടെ നിലപാട് കൂടി പരിഗണിച്ച ശേഷമായിരിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. വിഷയത്തിൽ അനാവശ്യമായ സങ്കീർണതകൾ സൃഷ്ടിക്കാനില്ലെന്നും നിയമപരമായ നടപടികൾ മാത്രമേ സ്വീകരിക്കുകയുള്ളൂവെന്നും സർക്കാർ നിലപാട് അറിയിച്ചു. 2025ലെ വഖഫ് നിയമഭേദഗതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന വഖഫ് ബോർഡിന്റെ ഘടനയെച്ചൊല്ലി കേരളത്തിൽ നിയമപോരാട്ടം തുടരുകയാണ്. നിലവിലെ പതിനൊന്നംഗ ബോർഡിൽ രണ്ട് അമുസ്ലിം അംഗങ്ങളുടെ സ്ഥാനങ്ങൾ ഒഴിഞ്ഞുകിടക്കുന്നതും വിവിധ വിഭാഗങ്ങൾക്ക് ആവശ്യമായ പ്രാതിനിധ്യം ലഭിച്ചിട്ടില്ലെന്നതുമാണ് പ്രധാനമായും ഉയർന്നിരിക്കുന്ന…

Read More