മുട്ടിൽ മരംമുറി വഞ്ചനക്കേസ്: അഗസ്റ്റിൻ സഹോദരങ്ങൾ ഈ മാസം 18-ന് കോടതിയിൽ ഹാജരാകണം
കൊച്ചി: മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനക്കേസിൽ അഗസ്റ്റിൻ സഹോദരന്മാരോട് ഈ മാസം 18-ന് വീണ്ടും കോടതിയിൽ ഹാജരാകാൻ നിർദേശം. അന്നേദിവസം കേസിലെ പ്രതികൾക്ക് മേൽ ചുമത്തിയ കുറ്റങ്ങൾ കോടതി വായിച്ചു കേൾപ്പിക്കും. കേസിൽ തുടർച്ചയായി ഹാജരാകാതിരുന്നതിനെ തുടർന്ന് പ്രതികൾക്കെതിരെ കോടതി മുമ്പ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കോടതി വാറണ്ട് അയച്ചതിനെ തുടർന്ന് കേസിലെ രണ്ടാം പ്രതി ആന്റോ അഗസ്റ്റിനും മൂന്നാം പ്രതി ജോസ്കുട്ടി അഗസ്റ്റിനും കഴിഞ്ഞ ദിവസം കോടതിയിൽ എത്തിയെങ്കിലും ഒന്നാം പ്രതി റോജി അഗസ്റ്റിൻ ഇന്ന്…
മത്സ്യത്തൊഴിലാളികളുടെ രക്ഷാപ്രവർത്തനത്തിൽ വീഴ്ച; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷനേതാവ്
തിരുവനന്തപുരം: കാലാവസ്ഥ മുന്നറിയിപ്പുകൾ ഉണ്ടായിട്ടും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുന്നതിലും രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിലും സർക്കാർ വീഴ്ച വരുത്തിയെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു. കടലിൽ മത്സ്യത്തൊഴിലാളികളെ കാണാതാകുന്നത് ആദ്യമായിട്ടല്ലെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തെയും അദ്ദേഹം വിമർശിച്ചു. തീരദേശ ജനങ്ങളെ അവഗണിക്കുന്ന തരത്തിലുള്ള പ്രസ്താവനയാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മത്സ്യത്തൊഴിലാളികൾ കടലിൽ കാണാതായതിനെ തുടർന്ന് ആദ്യ മണിക്കൂറിൽ തന്നെ കാര്യക്ഷമമായ രക്ഷാപ്രവർത്തനം ആരംഭിക്കേണ്ടിയിരുന്നുവെന്നും എന്നാൽ അതുണ്ടായില്ലെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു. കാലാവസ്ഥ മുന്നറിയിപ്പുകൾ ലഭിച്ചിട്ടും മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതായും അദ്ദേഹം പറഞ്ഞു….
സ്ത്രീയുടെ വസ്ത്രധാരണം ലൈംഗികാതിക്രമത്തിന് ന്യായീകരണമല്ല: ഡൽഹി ഹൈക്കോടതി
ന്യൂഡൽഹി: ഡൽഹി ഹൈക്കോടതി സ്ത്രീകളുടെ വസ്ത്രധാരണം ലൈംഗികാതിക്രമത്തിനോ ലൈംഗിക പീഡനത്തിനോ ഒരിക്കലും ന്യായീകരണമാകില്ലെന്ന് വ്യക്തമാക്കി. സ്ത്രീകളുടെ വസ്ത്രധാരണത്തെ നിയന്ത്രിക്കുന്നതിന് പകരം പുരുഷന്മാരുടെയും ആൺകുട്ടികളുടെയും പെരുമാറ്റത്തിൽ മാറ്റം വരുത്തുകയാണ് സമൂഹം ചെയ്യേണ്ടതെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ചന്ദ്രശേഖരൻ സുധ അധ്യക്ഷയായ ബെഞ്ചാണ് നിർണായക പരാമർശങ്ങൾ നടത്തിയത്. പെൺകുട്ടിയോ സ്ത്രീയോ എന്ത് വസ്ത്രം ധരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം അവർക്കുതന്നെയാണെന്നും വസ്ത്രധാരണത്തിന്റെ പേരിൽ അവരെ കുറ്റപ്പെടുത്താനാകില്ലെന്നും കോടതി വ്യക്തമാക്കി. സ്ത്രീകൾ ധരിക്കുന്ന വസ്ത്രങ്ങൾ ആൺകുട്ടികളെ വഴിതെറ്റിക്കുമെന്ന തരത്തിലുള്ള വാദങ്ങളെ കോടതി ശക്തമായി…
അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണം; വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് പരുക്ക്
തൃശ്ശൂർ: അതിരപ്പിള്ളി വനമേഖലയിൽ കാട്ടാനയുടെ ആക്രമണത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റതായി റിപ്പോർട്ട്. ആക്രമണത്തിൽ നിന്ന് രക്ഷപ്പെടുന്നതിനിടെ ഓടിയ മൂന്ന് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ഒരാളുടെ തോളെല്ലിന് പൊട്ടലേറ്റിട്ടുണ്ട്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. സംഭവത്തെ തുടർന്ന് പ്രദേശത്ത് ഉദ്യോഗസ്ഥർ നിരീക്ഷണം ശക്തമാക്കി. കാട്ടാന വീണ്ടും ജനവാസമേഖലയിലേക്ക് എത്താനുള്ള സാധ്യത കണക്കിലെടുത്ത് നാട്ടുകാർക്ക് ജാഗ്രതാനിർദേശം നൽകി. വന്യജീവി-മനുഷ്യ സംഘർഷം വർധിക്കുന്ന സാഹചര്യത്തിൽ കാട്ടാനയുടെ നീക്കങ്ങൾ നിരീക്ഷിക്കാനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും വനംവകുപ്പ് നടപടി സ്വീകരിച്ചു. അതിരപ്പിള്ളി മേഖലയിലെ…
സ്ത്രീകളുടെ സൗജന്യ ബസ് യാത്രയ്ക്ക് നിയമപോരാട്ടം; പ്രിയദർശിനി പദ്ധതി പിൻവലിക്കണമെന്ന് ആവശ്യം
കൊച്ചി: കേരള സർക്കാർ നടപ്പാക്കിയ പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതിക്കെതിരെ പുതിയ നിയമനടപടി. പദ്ധതി ഉടൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട് തൃശൂർ സ്വദേശിയായ സ്വകാര്യ ബസ് ഉടമയാണ് കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയെ സമീപിച്ചത്. ഹർജി കമ്മിഷൻ പരിഗണനയ്ക്കെടുത്തതോടെ പദ്ധതിയുടെ നിയമസാധുതയും സ്വകാര്യ ബസ് മേഖലയിലെ മത്സരസാഹചര്യവും സംബന്ധിച്ച് പുതിയ തർക്കത്തിന് തുടക്കമായി. ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ തൃശൂർ ജില്ലാ പ്രസിഡന്റും ബസ് ഉടമകളുടെ കോഓർഡിനേഷൻ കമ്മിറ്റി സംസ്ഥാന പ്രസിഡന്റുമായ ബിബിൻ ടി. ആലപ്പാട്ടാണ് ഹർജി സമർപ്പിച്ചത്. കെഎസ്ആർടിസിയുടെ…
കൊളംബിയയെ നടുക്കിയ വൻ ഭൂചലനം: മരണസംഖ്യ 111 ആയി ഉയർന്നു; രക്ഷാപ്രവർത്തനം തുടരുന്നു
ചോക്കോ: പടിഞ്ഞാറൻ കൊളംബിയയിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ മരണസംഖ്യ 111 ആയി ഉയർന്നു. ദുരന്തത്തിൽ 87 പേർക്ക് പരിക്കേറ്റതായും മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. ചോക്കോ പ്രവിശ്യയിലെ സാൻ ഹോസെ ദെൽ പാൽമാർ മേഖലയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂനിരപ്പിൽ നിന്ന് 103 കിലോമീറ്റർ ആഴത്തിൽ റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്ത്യൻ സമയം ഇന്നലെ വൈകുന്നേരം ആറുമണിയോടെയാണ് അനുഭവപ്പെട്ടത്. ശക്തമായ പ്രകമ്പനത്തെ തുടർന്ന് പടിഞ്ഞാറൻ കൊളംബിയയിലെ വിവിധ മേഖലകളിൽ നിരവധി കെട്ടിടങ്ങൾ…
മൊബൈൽ ഫോൺ വിലക്കിയതിൽ മനോവിഷമം; 17കാരൻ നാടുവിട്ടതായി പരാതി
കണ്ണൂർ : പെരിങ്ങത്തൂരിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് രക്ഷിതാക്കൾ വിലക്കിയതിനെ തുടർന്ന് 17കാരനായ പ്ലസ്ടു വിദ്യാർഥിയെ കാണാതായതായി പരാതി. ശനിയാഴ്ച മുതലാണ് കുട്ടിയെ കാണാതായത്. മൊബൈൽ ഫോണിൽ ഗെയിം കളിക്കുന്നത് പതിവായിരുന്ന കുട്ടി ഇതിന് കൂടുതൽ സമയം ചെലവഴിച്ചിരുന്നതായി പിതാവ് പറഞ്ഞു. പണം നൽകി കളിക്കുന്ന ഗെയിമായതിനാൽ രക്ഷിതാക്കൾ കുട്ടിയെ ഇതിൽ നിന്ന് വിലക്കുകയും മൊബൈൽ ഫോൺ വാങ്ങിവയ്ക്കുകയും ചെയ്തിരുന്നു. ഇതിൽ കുട്ടി ഏറെ മനോവിഷമത്തിലായിരുന്നുവെന്നാണ് കുടുംബം പറയുന്നത്. വീട്ടിൽ നിന്ന് പോകുന്നതിന് മുമ്പ് കുട്ടി ഒരു…
മെസിയെ കേരളത്തിലെത്തിക്കാനുള്ള നീക്കം വ്യാജമെന്ന് കായിക വകുപ്പ്; കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടന്നതായി സംശയം
തിരുവനന്തപുരം: ലയണൽ മെസിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കാമെന്ന പേരിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടന്നതായി സംശയിക്കുന്നതായി കായിക വകുപ്പിന്റെ റിപ്പോർട്ട്. ട്വന്റിഫോറിന് ലഭിച്ച റിപ്പോർട്ടിന്റെ പകർപ്പിലാണ് ഗുരുതരമായ കണ്ടെത്തലുകളും ശുപാർശകളും ഉൾപ്പെട്ടിരിക്കുന്നത്. മെസിയെ കേരളത്തിലെത്തിക്കാനുള്ള നീക്കവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനും അർജന്റീന ഫുട്ബോൾ അസോസിയേഷനും (AFA) ഇടയിൽ ഒപ്പുവച്ച കരാറിന്റെ രേഖകൾ കണ്ടെത്താനായിട്ടില്ലെന്നാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. സ്പോൺസറും സർക്കാരും തമ്മിൽ ഒപ്പുവച്ച എഗ്രിമെന്റും ലഭ്യമല്ല. അതിനാൽ തന്നെ മെസിയെ കേരളത്തിലെത്തിക്കാനുള്ള നീക്കത്തിന് ആവശ്യമായ നിയമസാധുത…
തയ്ക്വാൻഡോ മത്സരത്തിനിടെ ഗുരുതര പരുക്ക്; വിദ്യാർഥി വെന്റിലേറ്ററിൽ
തൃശൂർ: മഹാരാഷ്ട്രയിലെ ചന്ദ്രപുരിൽ നടന്ന CBSE സൗത്ത് സോൺ തയ്ക്വാൻഡോ മത്സരത്തിനിടെ എതിരാളിയുടെ പ്രഹരമേറ്റ് തൃശൂർ പെരുമ്പിലാവ് അൻസാർ ഇംഗ്ലിഷ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥിക്ക് ഗുരുതരമായി പരുക്കേറ്റു. 18കാരനായ ഫായിസ് അബ്ദുൽ ജലാലിനാണ് തലയ്ക്ക് ഗുരുതര പരുക്കേറ്റത്. ഓഗസ്റ്റ് 3ന് ചന്ദ്രപുരിലെ സൻസ്കാർ ഭാരതി പബ്ലിക് സ്കൂളിൽ നടന്ന അണ്ടർ-19 വിഭാഗം മത്സരത്തിനിടെയാണ് സംഭവം. മത്സരത്തിനിടെ എതിരാളി ഫായിസിന്റെ അടിവയറ്റിൽ ചവിട്ടിയതിനെ തുടർന്ന് കടുത്ത വേദന അനുഭവപ്പെട്ട ഫായിസ് മത്സരം നിർത്താൻ റഫറിയോട് സിഗ്നൽ നൽകി…
ചവറയിൽ വൻ ലഹരി വേട്ട; 163 ചാക്ക് നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി
കൊല്ലം: കൊല്ലം ചവറയിൽ ലോറിയിൽ കടത്തുകയായിരുന്ന 163 ചാക്ക് നിരോധിത പുകയില ഉൽപന്നങ്ങൾ പൊലീസ് പിടികൂടി. ആകെ 2,93,400 പാക്കറ്റുകളാണ് പിടിച്ചെടുത്തത്. സംഭവത്തിൽ കൊട്ടുകാട് സ്വദേശി നൗഷാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹിയിൽ നിന്ന് സ്റ്റീൽ പാത്രങ്ങൾ കൊണ്ടുവരുന്നതിന്റെ മറവിലാണ് പുകയില ഉൽപന്നങ്ങൾ കടത്തിയതെന്നാണ് പൊലീസ് കണ്ടെത്തിയത്. സംശയം തോന്നാതിരിക്കാൻ ലോറിയുടെ മുൻഭാഗത്ത് സ്റ്റീൽ പാത്രങ്ങൾ അടുക്കിവെച്ചും പിൻഭാഗത്ത് പുകയില ഉൽപന്നങ്ങൾ നിറച്ച ചാക്കുകൾ സൂക്ഷിച്ചുമായിരുന്നു കടത്ത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് വൻ ശേഖരം…
