NEWS
കോടികൾ പൊടിച്ച ജലനിധി പദ്ധതികളിൽ പലതും ഉപേക്ഷിച്ചു
തിരുവനന്തപുരം: കോടികൾ ചെലവഴിച്ച് നിർമാണം പൂർത്തിയാക്കിയ ജലനിധി പദ്ധതികളിൽ പലതും പൊതുജനങ്ങൾക്ക് പ്രയോജനപ്പെടാതെ ഉപേക്ഷിച്ച നിലയിലാണെന്ന് വിജിലൻസ് കണ്ടെത്തൽ. രണ്ടുദിവസമായി തുടരുന്ന ജലനിധിയുമായി ബന്ധപ്പെട്ട ‘ഓപറേഷൻ ഡെൽറ്റ’ മിന്നൽ പരിശോധനയിലാണ് ധൂർത്തും കെടുകാര്യസ്ഥതയും വ്യക്തമായത്.
ഏഴര കോടി ചെലവഴിച്ച് നിർമിച്ച കാസർകോട് ബെള്ളൂർ ഗ്രാമപഞ്ചായത്തിലെ ജലനിധി പദ്ധതി, അഞ്ച് കോടി മുടക്കി മലപ്പുറം ചോക്കാട് പഞ്ചായത്തിൽ പൂർത്തീകരിച്ച പദ്ധതി, വയനാട് തൊണ്ടർനാട് ഗ്രാമപഞ്ചായത്തിൽ 2.45 കോടി ചെലവഴിച്ച് നിർമിച്ച പദ്ധതി, കണ്ണൂർ കുന്നോത്തിൽ 66 ലക്ഷം ചെലവഴിച്ച് സ്ഥാപിച്ച മഞ്ഞക്കാഞ്ഞിരം ജലനിധി പദ്ധതി, കോട്ടയം ഭരണങ്ങാനത്ത് 41.30 ലക്ഷം മുടക്കി നിർമിച്ച പാമ്പൂരാൻ പാറ ജലനിധി പദ്ധതി, 20 ലക്ഷം ചെലവിൽ നിർമിച്ച വയനാട് പുൽപ്പളളിയിലെ പദ്ധതി തുടങ്ങിയവ ഉപയോഗശൂന്യമാണെന്ന് വിജിലൻസ് പരിശോധനയിൽ വ്യക്തമായി.
കോഴിക്കോട് കട്ടിപ്പാറ പഞ്ചായത്തിലെ കണികയിൽ സ്ഥാപിച്ച ജലനിധി പദ്ധതി ആകെ രണ്ടുമാസം മാത്രമാണ് പ്രവർത്തിച്ചത്. പത്തനംതിട്ടയിലെ കണ്ണന്താനം പഞ്ചായത്തിൽ സ്ഥാപിച്ച 15 പദ്ധതികളിൽ സൗപർണിക, ദയ, നിള തുടങ്ങി ആറെണ്ണം നിലവിൽ പ്രവർത്തിക്കുന്നില്ല. കാസർകോട് പെരിയ പഞ്ചായത്തിലെ രണ്ടു പദ്ധതികളും കോട്ടയം കടപ്ലമറ്റം പഞ്ചായത്തിലെ നിള പദ്ധതിയും വർഷങ്ങളായി പ്രവർത്തനരഹിതമാണ്.
കണ്ണൂർ കണ്ണോത്ത് പറമ്പ പഞ്ചായത്തിലെ പദ്ധതികളും വയനാട് പുൽപ്പള്ളിയിലെ താഴശ്ശേരി ജലനിധി പദ്ധതി, തൃശൂർ എലവള്ളി പഞ്ചായത്ത്, കാസർകോട് പുല്ലൂർ പഞ്ചായത്ത്, ഇടുക്കി ചാക്കുപള്ളി പഞ്ചായത്ത് എന്നിവിടങ്ങളിലെ പദ്ധതികളും ജലലഭ്യത ഉറപ്പുവരുത്താതെയാണ് ആരംഭിച്ചത്. ജലം ലഭിക്കാത്തതിനാൽ പല ഉപഭോക്താക്കളും കണക്ഷൻ സ്വയം വിച്ഛേദിക്കുകയാണ്. കണ്ണൂർ ഇരിക്കൂർ പഞ്ചായത്തിലും ഉപഭോക്താക്കൾ കണക്ഷൻ ഉപേക്ഷിച്ചതായി വിജിലൻസ് കണ്ടെത്തി.
ജലനിധി പദ്ധതിയിലെ ഗുണഭോക്തൃ സമിതിയുടെ പഞ്ചായത്തുതല പ്രതിനിധികൾ അടങ്ങിയ സ്വകാര്യ വ്യക്തികൾ ചേർന്ന് രൂപവത്കരിച്ച ഗ്രാമപഞ്ചായത്ത് ലെവൽ ആക്ടിവിറ്റി കമ്മിറ്റി സർക്കാറിന്റെ അനുമതിയൊന്നുമില്ലാതെ ജലനിധി പദ്ധതികളുടെ ക്വട്ടേഷൻ ക്ഷണിച്ചുവരുത്തുന്നതായും ഇത് വ്യാപക അഴിമതിയിലേക്ക് നയിക്കുന്നതായും വിജിലൻസ് വിലയിരുത്തി.പല പദ്ധതികളും സാങ്കേതികാനുമതി ഇല്ലാതെയാണ് നിർമിച്ചത്. കോഴിക്കോട് താമരശ്ശേരി പഞ്ചായത്തിലെ കൊടുവള്ളിയിൽ ആരംഭിച്ച പദ്ധതി, വയനാട് കൂതാടിയിലെ പദ്ധതി, കോഴിക്കോട് താമരശ്ശേരി പഞ്ചായത്തിലെ ഏഴ് പദ്ധതികൾ എന്നിവ ഇപ്രകാരം പൂർത്തീകരിച്ചതാണ്.
KERALA
സ്കൂളുകളിൽ ഉച്ചഭക്ഷണത്തിന് ഫുഡ് സേഫ്റ്റി ലൈസൻസ് വേണ്ടെന്ന് ഉത്തരവ്
തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിതരണം ചെയ്യുന്ന ഉച്ചഭക്ഷണത്തിന് ഫുഡ് സേഫ്റ്റി ലൈസന്‍സ് ബാധകമല്ലെന്ന് ഉത്തരവ്. സംസ്ഥാന വിദ്യാഭ്യാസ വകുപ്പാണ് വിവാദ ഉത്തരവിറക്കിയത്.
സ്‌കൂളുകളില്‍ വിതരണം ചെയ്യുന്ന ഉച്ചഭക്ഷണത്തിന് ഫുഡ് സേഫ്റ്റി ലൈസന്‍സ് ബാധകമല്ലെന്ന് ഉത്തരവിൽ വിശദീകരിക്കുന്നു. കുട്ടികളുടെ ഉച്ചഭക്ഷണം ഒരു ബിസിനസല്ലെന്നും അതിനാൽ സുരക്ഷ ആവശ്യമില്ലെന്നുമാണ് ഉത്തരവ് പറയുന്നത്.
വിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവിനെതിരെ കെഎസ്‌യു രംഗത്ത് വന്നു. ഉത്തരവ് അടിയന്തരമായി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. കുട്ടികളുടെ ആരോഗ്യം വച്ച് സർക്കാരിനെ പന്താടാൻ അനുവദിക്കില്ലെന്നും സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യര്‍ വ്യക്തമാക്കി.
NEWS
നടൻ സല്‍മാൻഖാന്റെ വീടിനുനേരേ വെടിയുതിർത്ത സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റിൽ
മുംബൈ : ബോളിവുഡ് നടൻ സല്‍മാൻഖാന്റെ വീടിനുനേരേ വെടിയുതിർത്ത സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റുചെയ്ത് മുംബൈ ക്രൈംബ്രാഞ്ച്.തിങ്കളാഴ്ച അർധരാത്രി ഗുജറാത്തിലെ ഭുജില്‍വെച്ചാണ് ഇവരെ പിടികൂടിയതെന്ന് പോലീസ് അറിയിച്ചു.
വെടിവയ്പിനുശേഷം ഇരുവരും മുംബൈയില്‍നിന്ന് ഗുജറാത്തിലേക്ക് മുങ്ങുകയായിരുന്നെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ വിശദാന്വേഷണം നടത്തുന്നതിനായി ഇരുവരെയും മുംബൈയില്‍ എത്തിക്കും. അതേസമയം പിന്നില്‍ ലോറൻസ് ബിഷ്ണോയ് സംഘമെന്ന് മുംബൈ പോലീസ് പറഞ്ഞിരുന്നു.
ബിഷ്ണോയിയുടെ സംഘത്തെ നയിക്കുന്ന രാജസ്ഥാനിലെ രോഹിത് ഗോദരയാണ് ആസൂത്രകൻ. സല്‍മാൻഖാൻ കൃഷ്ണമൃഗത്തെ വേട്ടയാടിയ സംഭവമാണ് ലോറൻസ് ബിഷ്ണോയ് സംഘത്തിന്റെ വിരോധത്തിനു കാരണം. ഇയാളുടെ സംഘത്തില്‍ ഉള്‍പ്പെട്ട വിശാല്‍ എന്നു വിളിക്കുന്ന കാലുവും തിരിച്ചറിയാത്ത ഒരാളും ചേർന്നാണ് വെടിവെച്ചതെന്ന് മുംബൈ പോലീസ് പറഞ്ഞു.
പ്രതികള്‍ ഉപയോഗിച്ചെന്നു കരുതുന്ന ബൈക്ക് ബാന്ദ്രയിലെ മൗണ്ട് മേരി പള്ളിക്കു സമീപത്തുനിന്ന് കണ്ടെടുത്തു. ഇവരുടെ സി.സി.ടി.വി. ദൃശ്യങ്ങളും പുറത്തുവിട്ടു. ബാന്ദ്രയിലെ താരത്തിന്റെ വീടായ ഗാലക്സി അപ്പാർട്ട്മെന്റിനുനേരേ ഞായറാഴ്ച പുലർച്ചെ 4.55-ഓടെയാണ് വെടിവെപ്പുനടന്നത്. സംഭവം നടക്കുമ്ബോള്‍ സല്‍മാൻഖാൻ വീട്ടിലുണ്ടായിരുന്നെന്ന് മുംബൈ പോലീസ് പറഞ്ഞു.
ബൈക്കിലെത്തിയ അക്രമികള്‍ മൂന്നുറൗണ്ട് വെടിയുതിർത്തു . അക്രമികള്‍ പള്ളിക്ക് സമീപം വാഹനം ഉപേക്ഷിച്ച് കുറച്ചുദൂരം നടന്ന് ഓട്ടോറിക്ഷയില്‍ ബാന്ദ്ര റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്നതും സി.സി.ടി.വി. ദൃശ്യത്തിലുണ്ട്.ഗാലക്സി അപ്പാർട്ട്മെന്റിലെ ആദ്യനിലയിലാണ് ഒരു ബുള്ളറ്റ് പതിച്ചത്. വിദേശനിർമിത തോക്കാണ് അക്രമികള്‍ ഉപയോഗിച്ചതെന്നാണ് വിവരം.
അക്രമികള്‍ സഞ്ചരിച്ച മോട്ടോർ സൈക്കിളിന്റെ ഉടമയെ മുംബൈ പോലീസ് ചോദ്യംചെയ്തു. ഇയാള്‍ അടുത്തിടെ ഇരുചക്രവാഹനം മറ്റൊരാള്‍ക്ക് വിറ്റതായി പൻവേല്‍ അസിസ്റ്റന്റ് പോലീസ് കമ്മിഷണർ അശോക് രജ്പുത് പറഞ്ഞു. ബൈക്കിന്റെ ഉടമയും അത് വില്‍ക്കാൻ സഹായിച്ച ഏജന്റും പോലീസ് കസ്റ്റഡിയിലുണ്ട്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സല്‍മാൻഖാന്റെ വീട്ടില്‍ കനത്തസുരക്ഷ ഏർപ്പെടുത്തി.
KERALA
മോദിയുടെ സന്ദർശനം; കൊച്ചിയിൽ ഗതാഗത നിയന്ത്രണം
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനത്തോടനുബന്ധിച്ച് നാളെയും മറ്റന്നാളും എറണാകുളം നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് അറിയിപ്പ്.
ഇന്ന് രാത്രി 9 മുതൽ 11 മണി വരെയും, നാളെ രാവിലെ 9 മുതൽ രാവിലെ 11 മണിവരെയും എംജി റോഡ്, തേവര, നേവൽ ബേസ്, വില്ലിങ്ടൺ ഐലൻഡ്, ഷണ്മുഖം റോഡ്, പാർക്ക് അവന്യു റോഡ്, ഹൈക്കോട്ട് ഭാഗം എന്നിവിടങ്ങളിലായിരിക്കും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുക.
-
NEWS11 months ago
ഡോക്ടർ തൂങ്ങിമരിച്ചനിലയിൽ, മരണവിവരം അറിയിക്കേണ്ടവരുടെ ലിസ്റ്റ് സമീപം
-
NEWS1 year ago
ഈ ഷോ ഞാന്‍ ഇവിടെവച്ച് അവസാനിപ്പിക്കുകയാണ്’; ബിഗ് ബോസില്‍ മത്സരാര്‍ഥികളെ ഞെട്ടിച്ച് മോഹന്‍ലാല്‍
-
NEWS1 year ago
എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫി റിമാൻഡിൽ
-
NEWS8 months ago
പത്താം ക്ലാസ് പാസ്സായവര്‍ക്ക് നിരവധി ജോലി ഒഴിവുകളുമായി തപാല്‍ വകുപ്പ്
-
NEWS9 months ago
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്തരിച്ചു
-
NEWS9 months ago
വക്കം പുരുഷോത്തമന് അന്തരിച്ചു
-
NEWS6 months ago
കാലാവസ്ഥ അതിശക്തമായതിനാൽ പ്രൊഫഷണൽ കോളജുകളടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
-
NEWS11 months ago
നടന് കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു; കറിലുണ്ടായിരുന്ന മറ്റു തരങ്ങൾക്ക് പരിക്ക്
You must be logged in to post a comment Login