NEWS
എ.ഐ കാമറ: റോഡ് സുരക്ഷ രണ്ടാമത്; ലക്ഷ്യം കമ്പനിക്ക് പണം കണ്ടെത്തൽ
തിരുവനന്തപുരം: എ.ഐ കാമറകൾ വഴി റോഡപകടങ്ങൾ കുറയ്ക്കാനെന്ന പേരിൽ തിരക്കിട്ട് നടപ്പാക്കുന്ന പിഴ പിരിക്കലിന് പിന്നിൽ സ്വകാര്യ കമ്പനിക്ക് പണം കൈമാറാനുള്ള ധിറുതി. പദ്ധതിക്ക് അനുമതി നൽകിയെങ്കിലും അതൃപ്തിയും പൊരുത്തക്കേടുകളും അടിവരയിട്ടുള്ള സർക്കാറിന്‍റെ അന്തിമ ഉത്തരവിൽതന്നെയാണ് മോട്ടോർ വാഹനവകുപ്പിന്‍റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്ന പരാമർശങ്ങളുള്ളത്.
726 കാമറകൾ സംസ്ഥാന വ്യാപകമായി നിരത്തുകളിൽ സ്ഥാപിക്കുന്നതിനും നെറ്റ്വർക്ക്, കൺട്രോൾ റൂമുകൾ എന്നിവ ഒരുക്കുന്നതിനും തുക ചെലവഴിച്ചത് കെൽട്രോൺ കരാർ നൽകിയ ബംഗളൂരുവിലെ സ്വകാര്യ കമ്പനിയാണ്. പലിശയും പിഴപ്പലിശയും ചേർത്താണ് മോട്ടോർ വാഹനവകുപ്പ് ഈ കടം വീട്ടേണ്ടത്.
കാമറകൾ പ്രവർത്തിച്ച് തുടങ്ങിയശേഷം പിഴയായി കിട്ടുന്ന തുകയിൽനിന്ന് മൂന്ന് മാസത്തിലൊരിക്കൽ 11.61 കോടി രൂപ വീതം 20 തവണകളായി അടയ്ക്കണമെന്നാണ് വ്യവസ്ഥ. ഫലത്തിൽ വരുന്ന അഞ്ചുവർഷം തലങ്ങും വിലങ്ങും വാഹന യാത്രികരെ പിഴിഞ്ഞും ഊറ്റിയും പണം സമാഹരിച്ചാലേ 232 കോടിയുടെ തിരിച്ചടവ് നടക്കൂ.
നികുതി വർധന മൂലം ജനം പൊറുതിമുട്ടുന്നതിനിടയിലാണ് റോഡുസുരക്ഷക്കെന്ന പേരിൽ സ്വകാര്യ കമ്പനിക്ക് വേണ്ടിയുള്ള പോക്കറ്റടിക്കും കളമൊരുങ്ങുന്നത്. സര്‍ക്കാര്‍ ഇതുവരെ പണമൊന്നും മുടക്കിയിട്ടില്ലെന്നും കമ്പനിയാണ് മുടക്കിയതെന്നും കെൽട്രോൺ സി.എം.ഡി സമ്മതിക്കുന്ന സാഹചര്യത്തിൽ വിശേഷിച്ചും.
ഗതാഗത നിയമലംഘനങ്ങളുടെ പിഴത്തുകയിൽ 50 ശതമാനം റോഡ് സേഫ്റ്റി അതോറിറ്റിക്ക് കൈമാറാമെന്ന് 2007 ലെ റോഡുസുരക്ഷ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. ഈ പഴുത് മറയാക്കിയാണ് സ്വകാര്യ കമ്പനിയുടെ കടം വീട്ടാൻ പിഴത്തുക ഉപയോഗിക്കുന്നത്.
മോട്ടോർ വാഹനവകുപ്പും കെൽട്രോണും തമ്മിലെ കരാറിൽ കമ്പനിക്ക് അനുകൂലമായ പരാമർശങ്ങളുണ്ടെന്നതാണ് മറ്റൊന്ന്. ഒരു കൺട്രോൾ റൂം പ്രവർത്തിക്കാതിരുന്നാൽ ഒരാഴ്ചത്തേക്ക് പിഴയായി നിശ്ചയിച്ചിരിക്കുന്നത് 1000 രൂപ മാത്രമാണെന്നാണ് അന്തിമ അനുമതി നൽകുന്നതിനായി പരിഗണിച്ച കാബിനറ്റ് കുറിപ്പിൽ വിമർശന സ്വഭാവത്തിൽ സൂചിപ്പിച്ചിരിക്കുന്നു.
കെൽട്രോൺ സമർപ്പിച്ച പ്രെപ്പോസലിൽ ആദ്യം അഞ്ച് വർഷം കൊണ്ട് പദ്ധതിക്ക് ചെലവാകുന്ന 236 കോടിക്ക് പുറമെ 188 കോടി രൂപ അധികമായി സർക്കാറിന് ലഭിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ, ഇത്രയും തുക സർക്കാറിന് ലഭിക്കുമെന്ന വിഷയത്തിൽ കെൽട്രോൺ യാതൊരു ഉറപ്പും നൽകിയിട്ടില്ലെന്നും കാബിനറ്റ് കുറിപ്പ് അടിവരയിടുന്നു.
KERALA
സ്കൂളുകളിൽ ഉച്ചഭക്ഷണത്തിന് ഫുഡ് സേഫ്റ്റി ലൈസൻസ് വേണ്ടെന്ന് ഉത്തരവ്
തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിതരണം ചെയ്യുന്ന ഉച്ചഭക്ഷണത്തിന് ഫുഡ് സേഫ്റ്റി ലൈസന്‍സ് ബാധകമല്ലെന്ന് ഉത്തരവ്. സംസ്ഥാന വിദ്യാഭ്യാസ വകുപ്പാണ് വിവാദ ഉത്തരവിറക്കിയത്.
സ്‌കൂളുകളില്‍ വിതരണം ചെയ്യുന്ന ഉച്ചഭക്ഷണത്തിന് ഫുഡ് സേഫ്റ്റി ലൈസന്‍സ് ബാധകമല്ലെന്ന് ഉത്തരവിൽ വിശദീകരിക്കുന്നു. കുട്ടികളുടെ ഉച്ചഭക്ഷണം ഒരു ബിസിനസല്ലെന്നും അതിനാൽ സുരക്ഷ ആവശ്യമില്ലെന്നുമാണ് ഉത്തരവ് പറയുന്നത്.
വിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവിനെതിരെ കെഎസ്‌യു രംഗത്ത് വന്നു. ഉത്തരവ് അടിയന്തരമായി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. കുട്ടികളുടെ ആരോഗ്യം വച്ച് സർക്കാരിനെ പന്താടാൻ അനുവദിക്കില്ലെന്നും സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യര്‍ വ്യക്തമാക്കി.
NEWS
നടൻ സല്‍മാൻഖാന്റെ വീടിനുനേരേ വെടിയുതിർത്ത സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റിൽ
മുംബൈ : ബോളിവുഡ് നടൻ സല്‍മാൻഖാന്റെ വീടിനുനേരേ വെടിയുതിർത്ത സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റുചെയ്ത് മുംബൈ ക്രൈംബ്രാഞ്ച്.തിങ്കളാഴ്ച അർധരാത്രി ഗുജറാത്തിലെ ഭുജില്‍വെച്ചാണ് ഇവരെ പിടികൂടിയതെന്ന് പോലീസ് അറിയിച്ചു.
വെടിവയ്പിനുശേഷം ഇരുവരും മുംബൈയില്‍നിന്ന് ഗുജറാത്തിലേക്ക് മുങ്ങുകയായിരുന്നെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ വിശദാന്വേഷണം നടത്തുന്നതിനായി ഇരുവരെയും മുംബൈയില്‍ എത്തിക്കും. അതേസമയം പിന്നില്‍ ലോറൻസ് ബിഷ്ണോയ് സംഘമെന്ന് മുംബൈ പോലീസ് പറഞ്ഞിരുന്നു.
ബിഷ്ണോയിയുടെ സംഘത്തെ നയിക്കുന്ന രാജസ്ഥാനിലെ രോഹിത് ഗോദരയാണ് ആസൂത്രകൻ. സല്‍മാൻഖാൻ കൃഷ്ണമൃഗത്തെ വേട്ടയാടിയ സംഭവമാണ് ലോറൻസ് ബിഷ്ണോയ് സംഘത്തിന്റെ വിരോധത്തിനു കാരണം. ഇയാളുടെ സംഘത്തില്‍ ഉള്‍പ്പെട്ട വിശാല്‍ എന്നു വിളിക്കുന്ന കാലുവും തിരിച്ചറിയാത്ത ഒരാളും ചേർന്നാണ് വെടിവെച്ചതെന്ന് മുംബൈ പോലീസ് പറഞ്ഞു.
പ്രതികള്‍ ഉപയോഗിച്ചെന്നു കരുതുന്ന ബൈക്ക് ബാന്ദ്രയിലെ മൗണ്ട് മേരി പള്ളിക്കു സമീപത്തുനിന്ന് കണ്ടെടുത്തു. ഇവരുടെ സി.സി.ടി.വി. ദൃശ്യങ്ങളും പുറത്തുവിട്ടു. ബാന്ദ്രയിലെ താരത്തിന്റെ വീടായ ഗാലക്സി അപ്പാർട്ട്മെന്റിനുനേരേ ഞായറാഴ്ച പുലർച്ചെ 4.55-ഓടെയാണ് വെടിവെപ്പുനടന്നത്. സംഭവം നടക്കുമ്ബോള്‍ സല്‍മാൻഖാൻ വീട്ടിലുണ്ടായിരുന്നെന്ന് മുംബൈ പോലീസ് പറഞ്ഞു.
ബൈക്കിലെത്തിയ അക്രമികള്‍ മൂന്നുറൗണ്ട് വെടിയുതിർത്തു . അക്രമികള്‍ പള്ളിക്ക് സമീപം വാഹനം ഉപേക്ഷിച്ച് കുറച്ചുദൂരം നടന്ന് ഓട്ടോറിക്ഷയില്‍ ബാന്ദ്ര റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്നതും സി.സി.ടി.വി. ദൃശ്യത്തിലുണ്ട്.ഗാലക്സി അപ്പാർട്ട്മെന്റിലെ ആദ്യനിലയിലാണ് ഒരു ബുള്ളറ്റ് പതിച്ചത്. വിദേശനിർമിത തോക്കാണ് അക്രമികള്‍ ഉപയോഗിച്ചതെന്നാണ് വിവരം.
അക്രമികള്‍ സഞ്ചരിച്ച മോട്ടോർ സൈക്കിളിന്റെ ഉടമയെ മുംബൈ പോലീസ് ചോദ്യംചെയ്തു. ഇയാള്‍ അടുത്തിടെ ഇരുചക്രവാഹനം മറ്റൊരാള്‍ക്ക് വിറ്റതായി പൻവേല്‍ അസിസ്റ്റന്റ് പോലീസ് കമ്മിഷണർ അശോക് രജ്പുത് പറഞ്ഞു. ബൈക്കിന്റെ ഉടമയും അത് വില്‍ക്കാൻ സഹായിച്ച ഏജന്റും പോലീസ് കസ്റ്റഡിയിലുണ്ട്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സല്‍മാൻഖാന്റെ വീട്ടില്‍ കനത്തസുരക്ഷ ഏർപ്പെടുത്തി.
KERALA
മോദിയുടെ സന്ദർശനം; കൊച്ചിയിൽ ഗതാഗത നിയന്ത്രണം
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനത്തോടനുബന്ധിച്ച് നാളെയും മറ്റന്നാളും എറണാകുളം നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് അറിയിപ്പ്.
ഇന്ന് രാത്രി 9 മുതൽ 11 മണി വരെയും, നാളെ രാവിലെ 9 മുതൽ രാവിലെ 11 മണിവരെയും എംജി റോഡ്, തേവര, നേവൽ ബേസ്, വില്ലിങ്ടൺ ഐലൻഡ്, ഷണ്മുഖം റോഡ്, പാർക്ക് അവന്യു റോഡ്, ഹൈക്കോട്ട് ഭാഗം എന്നിവിടങ്ങളിലായിരിക്കും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുക.
-
NEWS11 months ago
ഡോക്ടർ തൂങ്ങിമരിച്ചനിലയിൽ, മരണവിവരം അറിയിക്കേണ്ടവരുടെ ലിസ്റ്റ് സമീപം
-
NEWS1 year ago
ഈ ഷോ ഞാന്‍ ഇവിടെവച്ച് അവസാനിപ്പിക്കുകയാണ്’; ബിഗ് ബോസില്‍ മത്സരാര്‍ഥികളെ ഞെട്ടിച്ച് മോഹന്‍ലാല്‍
-
NEWS1 year ago
എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫി റിമാൻഡിൽ
-
NEWS9 months ago
പത്താം ക്ലാസ് പാസ്സായവര്‍ക്ക് നിരവധി ജോലി ഒഴിവുകളുമായി തപാല്‍ വകുപ്പ്
-
NEWS9 months ago
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്തരിച്ചു
-
NEWS9 months ago
വക്കം പുരുഷോത്തമന് അന്തരിച്ചു
-
NEWS6 months ago
കാലാവസ്ഥ അതിശക്തമായതിനാൽ പ്രൊഫഷണൽ കോളജുകളടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
-
NEWS11 months ago
നടന് കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു; കറിലുണ്ടായിരുന്ന മറ്റു തരങ്ങൾക്ക് പരിക്ക്
You must be logged in to post a comment Login