NEWS
സ്വര്‍ണക്കടത്ത് വ്യാപകം; ആറ് മാസത്തിനിടെ കരിപ്പൂരില്‍ പിടിച്ചത് 160 കിലോ സ്വര്‍ണം
കൊഴിക്കോട്: സംസ്ഥാനത്ത് വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണ കള്ളക്കടത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.കഴിഞ്ഞ ആറ് മാസത്തെ കണക്കുകള്‍ പ്രകാരം കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം പിടികൂടിയത് 160 കിലോ സ്വര്‍ണം. ഏകദേശം 90.50 കോടി രൂപ വിലമതിക്കുന്നതാണിവ. ഇതുമായി ബന്ധപ്പെട്ട് 195 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 172 പേര്‍ അറസ്റ്റിലായി.
കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയില്‍ ആറുമാസത്തിനിടയില്‍ പിടികൂടുന്ന ഏറ്റവും വലിയ വേട്ടയാണിത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ് പ്രധാനമായും കള്ളക്കടത്ത് സ്വര്‍ണം കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തുന്നത്.
ചില വിമാന ജീവനക്കാരും കസ്റ്റംസ് ഉദ്യോഗസ്ഥരും കള്ളക്കടത്തിനു ഒത്താശ ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. ചിലര്‍ പിടിയിലാവുകയും ചെയ്തു. വിമാനത്താവളത്തിനകത്തുനിന്നാണ് ഏറ്റവും കുടുതല്‍ സ്വര്‍ണം പിടികൂടിയതെന്നതാണ് പ്രത്യേകത.120 കിലോ സ്വര്‍ണമാണ് ആറുമാസത്തിനിടയില്‍ വിമാനത്താവളത്തിനകത്തുനിന്ന് പിടിച്ചെടുത്തത്. ഇതിന് 67 കോടി രൂപ വിലവരും. ആറ് സ്ത്രീകള്‍ അടക്കം 147 പേര്‍ അറസ്റ്റിലായി. 149 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
ആറുമാസത്തിനിടയില്‍ വിമാനത്താവളത്തിനു പുറത്തുനിന്ന് 40.39 കിലോ സ്വര്‍ണം പിടിച്ചെടുത്തു. ഇതില്‍ 31 അറസ്റ്റാണ് നടന്നത്. 46 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 23.50 കോടി രൂപ വിലവരും ഇതിന്.
വിമാനത്താവളത്തിലെ പരിശോധനയില്‍ നിന്ന് രക്ഷപ്പെട്ട് വരുന്നവരെ രഹസ്യവിവര പ്രകാരം പിടികൂടിയ സംഭവങ്ങളും ഇതില്‍പെടും. അകത്തെ പരിശോധനയില്‍ നിന്ന് രക്ഷപ്പെട്ട് വരുന്നവരെ കരിപ്പൂരിലെ പോലീസ് പിടികൂടിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
കരിപ്പുരില്‍ ആറുമാസത്തിനിടയില്‍ പിടിച്ചെടുത്ത സ്വര്‍ണത്തിന്‍റെ അളവ് കഴിഞ്ഞ നാലുവര്‍ഷത്തെ ശരാശരിയോളം വരും. 2019-ല്‍ 212 കിലോ സ്വര്‍ണമാണ് കസ്റ്റംസ് പിടിച്ചെടുത്തിരുന്നത്.2020-ല്‍ ഇത് അല്‍പം കുറഞ്ഞ് 137 കിലോ ആയി. 2021-ല്‍ 211 കിലോ ആയി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം 236 കിലോ സ്വര്‍ണമാണ് പിടിച്ചെടുത്തത്.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ നടന്ന ഏറ്റവും വലിയ പിടിത്തമാണ് ഇത്തവണത്തേത്. കസ്റ്റംസിന്‍റെ കാമറകണ്ണില്‍ നിന്ന് രക്ഷപ്പെടാന്‍ പുത്തന്‍ രീതികളാണ് കള്ളക്കടത്തുകാര്‍ അവലംബിക്കുന്നത്. 250 ഗ്രം തൂക്കമുള്ള കാപ്‌സ്യൂളുകളുമയാണ് മിക്കവരും എത്തുന്നതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
വീട്ടുപകരണങ്ങളില്‍ ഒളിപ്പിച്ചും ജ്വല്ലറി ആഭരണങ്ങളായും കൊണ്ടുവരുന്നുണ്ട്. മലദ്വാരത്തില്‍ ഒളിപ്പിപ്പിച്ചും അടിവസ്ത്രങ്ങളില്‍ പേസ്റ്റ് ചെയ്തും കാര്‍ഡ്‌ബോര്‍ഡ് ബോക്‌സില്‍ പെയിന്‍റടിച്ചുമെല്ലാം ഇവിടെ സ്വര്‍ണം എത്തിയിട്ടുണ്ട്.മെറ്റല്‍ ഡിറ്റക്ടറിനു പിടിക്കാന്‍ കഴിയാത്ത വിധത്തിലാണ് മിക്കവരും സ്വര്‍ണവുമായി എത്തുന്നത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലുള്ള മിക്ക കേസുകളും പിടിക്കപ്പെടുന്നത്. കള്ളക്കടത്തിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് റിവര്‍ഡ് നല്‍കുന്നുണ്ട്.
അതിനാല്‍ കള്ളക്കടത്തുസംഘത്തിലെ ചിലര്‍ കസ്റ്റംസിനെ വിവരം അറിയിക്കുന്നു. രഹസ്യവിവര പ്രകാരം ഒരു കിലോ സ്വര്‍ണം പിടികൂടിയാല്‍ ഒന്നരലക്ഷം രൂപയാണ് ഇന്‍ഫോര്‍മര്‍ക്ക് റിവാര്‍ഡായി കിട്ടുക.
KERALA
സിനിമ ചിത്രീകരണത്തിനിടെ കാർ തലകീഴായി മറിഞ്ഞു; നടൻ അർജുൻ അശോകൻ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്
കൊച്ചി: സിനിമ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തിൽ നടൻ അർജുൻ അശോകനുൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്. നടൻമാരായ സംഗീത് പ്രതാപ്, മാത്യു തോമസ് എന്നിവർക്കും ബൈക്ക് യാത്രികരായ രണ്ട് പേർക്കുമാണ് പരിക്കേറ്റത്. ഇവർ സഞ്ചരിച്ച കാർ തലകീഴായി മറിയുകയായിരുന്നു.
കൊച്ചി എം.ജി റോഡിൽ ഇന്ന് പുലർച്ചെ 1.30ഓടെ സിനിമ ചിത്രീകരണത്തിനിടെയായിരുന്നു അപകടം. ബ്രൊമാൻസ് എന്ന സിനിമയുടെ ചിത്രീകരിക്കുന്നതിനിടെ ആയിരുന്നു അപകടം. അർജുനും സംഘവും ഉണ്ടായിരുന്ന കാർ ഓടിച്ചിരുന്നത് സിനിമയുടെ സ്റ്റണ്ട് മാസ്റ്ററാണെന്നും വിവരമുണ്ട്. നിസ്സാര പരിക്കേറ്റ താരങ്ങൾ ആശുപത്രിയിൽ ചികിത്സ തേടി.ഇതിനിടെ റോഡരുകിൽ നിർത്തിയിട്ടിരുന്ന രണ്ട് ബൈക്കുകളിലും കാർ തട്ടിയിരുന്നു. ബൈക്ക് യാത്രക്കാരായ രണ്ടു പേർക്കും പരിക്കേറ്റിട്ടുണ്ട്.
നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിയുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. തലകീഴായി മറിഞ്ഞ കാർ മുന്നിലുണ്ടായിരുന്ന കാറിലിടിക്കുകയും ഈ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഫുഡ‍് ഡെലിവറി ബോയുടെ ബൈക്കിലിടിക്കുകയും ചെയ്തിട്ടുണ്ട്. തലകീഴായി മറിഞ്ഞ ചലച്ചിത്ര പ്രവർത്തകരുടെ കാര്‍ മുന്നോട്ട് നീങ്ങി ബൈക്കുകളിൽ ഇടിച്ചാണ് നിന്നത്
KERALA
കൊല്ലത്ത് മകന്റെ ക്രൂര മർദ്ദനത്തിൽ കിടപ്പുരോഗിയായ അച്ഛൻ മരിച്ചു
കൊല്ലം: പരവൂരിൽ മകന്റെ മർദ്ദനമേറ്റ് കിടപ്പുരോഗിയായ അച്ഛൻ മരിച്ചു. പൂതക്കുളം പുന്നേക്കുളം സ്വദേശി ശരത്തിനെ പരവൂർ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ച് വീട്ടിൽ എത്തിയ ശരത്ത് അച്ഛൻ ശശിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ബുധനാഴ്ച രാത്രി മർദ്ദനമേറ്റ ശശിയെ ബന്ധുക്കളാണ് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.
വിദഗ്ധ ചികിത്സയ്ക്ക് തിരുവനന്തപുരം മെഡിക്കൽ കേളേജിലേക്ക് റെഫർ ചെയ്തെങ്കിലും വീട്ടിലേക്ക് തന്നെ മടക്കി കൊണ്ടു പോയി. ഇന്നലെ പുലർച്ചെയോടെ ശശി മരിച്ചു. ബന്ധുക്കളുടെ മൊഴിയുടെയും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൻ്റെയും അടിസ്ഥാനത്തിലാണ് മകനെ പൊലീസ് അറസ്റ്റ് ചെയ്തത്.
KERALA
മണപ്പുറം തട്ടിപ്പിൽ പ്രതി ധന്യ ഓൺലൈൻ റമ്മിക്ക് അടിമ, പണം ഉപയോഗിച്ചത് ധൂർത്തിനും ആഡംബരത്തിനും
തൃശൂർ: മണപ്പുറം തട്ടിപ്പ് കേസിലെ പ്രതി ധന്യാ മോഹൻ തട്ടിപ്പ് പണം ഉപയോഗിച്ചത് ധൂർത്തിനും ആഡംബരത്തിനുമെന്ന് പൊലീസ്. ധന്യ ഓൺലൈൻ റമ്മിക്ക് അടിമയാണെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ.
2 കോടിയുടെ ഓൺലൈൻ റമ്മി ഇടപാട് വിവരങ്ങൾ ധന്യയോട് ഇൻകം ടാക്സ് തേടിയിട്ടുണ്ടെങ്കിലും വിവരങ്ങള്‍ ധന്യ കൈമാറിയിട്ടില്ല. 2 കൊല്ലത്തിനിടെയാണ് ധന്യ വലപ്പാട് സ്ഥലം വാങ്ങിയത്. വലപ്പാട്ടെ വീടിന് മുന്നിലെ 5 സെന്റ് വാങ്ങിയെങ്കിലും ആധാരം നടത്തിയില്ല. തട്ടിപ്പ് തുടങ്ങിയങ്ങിയതിന് പിന്നാലെ വിദേശത്തായിരുന്ന ധന്യയുടെ ഭർത്താവ് നാട്ടിലെത്തിയിരുന്നുവെന്നും പൊലീസ് പറയുന്നു.
-
NEWS1 year ago
ഡോക്ടർ തൂങ്ങിമരിച്ചനിലയിൽ, മരണവിവരം അറിയിക്കേണ്ടവരുടെ ലിസ്റ്റ് സമീപം
-
NEWS1 year ago
ഈ ഷോ ഞാന്‍ ഇവിടെവച്ച് അവസാനിപ്പിക്കുകയാണ്’; ബിഗ് ബോസില്‍ മത്സരാര്‍ഥികളെ ഞെട്ടിച്ച് മോഹന്‍ലാല്‍
-
NEWS1 year ago
എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫി റിമാൻഡിൽ
-
NEWS12 months ago
പത്താം ക്ലാസ് പാസ്സായവര്‍ക്ക് നിരവധി ജോലി ഒഴിവുകളുമായി തപാല്‍ വകുപ്പ്
-
NEWS1 year ago
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്തരിച്ചു
-
NEWS12 months ago
വക്കം പുരുഷോത്തമന് അന്തരിച്ചു
-
NEWS10 months ago
കാലാവസ്ഥ അതിശക്തമായതിനാൽ പ്രൊഫഷണൽ കോളജുകളടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
-
NEWS1 year ago
നടന് കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു; കറിലുണ്ടായിരുന്ന മറ്റു തരങ്ങൾക്ക് പരിക്ക്
You must be logged in to post a comment Login