കൊച്ചി: ഡോക്ടറെ ഹണി ട്രാപിൽ കുടുക്കി പണം തട്ടിയ കേസിൽ യുവതി അടക്കം രണ്ടു പേർ അറസ്റ്റിൽ. എറണാകുളം തമ്മനം സ്വദേശി നസീമ (32), മരട് സ്വദേശി മുഹമ്മദ് അമീൻ (43) എന്നിവരാണ് പിടിയിലായത്. എറണാകുളം ടൗൺ സൗത്ത് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഫൈസൽ എം.എസിന്റെ നേതൃത്വത്തിലുളള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഒന്നാം പ്രതിയായ നസീമ കടവന്ത്ര പുതിയ റോഡിൽ മുഴീക്കൽ വീട്ടിൽ വാടകക്കാണ് താമസിച്ചിരുന്നത്. എറണാകുളം സ്വദേശിയായ ഡോക്ടറെ ഫോണിലൂടെ സുഹൃത്ബന്ധം സ്ഥാപിക്കുകയും കടവന്ത്രയിലെ വാടക വീട്ടിലേക്ക് വിളിച്ച് വരുത്തി സ്വകാര്യ നിമിഷങ്ങൾ രണ്ടാം പ്രതിയുടെ സഹായത്തോടെ മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയായിരുന്നു. പരാതിക്കരാനെ കാണിച്ച് ഭീഷണിപ്പെടുത്തി 5,44,000 രൂപ വാങ്ങുകയും പരാതിക്കാരന്‍റെ കാർ ബലമായി പിടിച്ചെടുത്ത് പണം ആവശ്യപ്പെട്ട് വീണ്ടും ഭീഷണിപ്പെടുത്തുകയും ചെയ്തു.