26 C
Trivandrum
Tuesday, October 3, 2023

വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിൽ നിഖിലിനായി സിപിഎം നേതാവ് ശുപാർശ നടത്തി: എംഎസ്എം കോളേജ് മാനേജർ

Must read

ആലപ്പുഴ: എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസിന്റെ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ വെളിപ്പെടുത്തലുമായി എംഎസ്എം കോളേജ് മാനേജര്‍ ഹിലാല്‍ ബാബു. നിഖിലിനായി സിപിഎം നേതാവ് ശുപാര്‍ശ ചെയ്തിരുന്നുവെന്നും എന്നാല്‍ നേതാവിന്റെ പേര് വെളിപ്പെടുത്താന്‍ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു. അയാളുടെ രാഷ്ട്രീയ ഭാവി പോകും എന്നതിനാലാണ് പേര് പറയാത്തതെന്നും ഹിലാല്‍ ബാബു വിശദമാക്കി. വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ കോളേജ് മാനേജ്‌മെന്റ് നിഖിലിന് എതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

നിഖില്‍ തോമസിനെ കഴിഞ്ഞ ദിവസം കോളേജ് സസ്‌പെന്‍ഡ് ചെയ്തിരുന്നു.
നിഖിലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പ്രിന്‍സിപ്പാള്‍ വ്യക്തമാക്കിയിരുന്നു. കേസില്‍ ആറംഗ സമിതിയെ അന്വേഷണത്തിന് നിയോഗിക്കുകയും രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ സമിതിക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

ഇപ്പോള്‍ കായംകുളം എംഎസ്എം കോളേജിലെ രണ്ടാം വര്‍ഷ എം കോം വിദ്യാര്‍ഥിയാണ് നിഖില്‍ തോമസ്. ഇതേ കോളേജില്‍ തന്നെയാണ് 2017-20 കാലഘട്ടത്തില്‍ ബികോം ചെയ്തതെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. പക്ഷേ നിഖില്‍ ഡിഗ്രിക്ക് തോറ്റുപോയിരുന്നു. പക്ഷെ ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷം നിഖില്‍ ഇവിടെ തന്നെ എം കോമിന് ചേര്‍ന്നു. അഡ്മിഷനായി ഹാജരാക്കിയത് കലിംഗ സര്‍വകലാശാലയുടെ ബിരുദ സര്‍ട്ടിഫിക്കറ്റായിരുന്നു. 2019 മുതല്‍ കലിംഗയില്‍ പഠിച്ചെന്നാണ് നിഖിലിന്‌റെ വാദം. ഇതോടെയാണ് എംഎസ്എം കോളേജില്‍ നിഖിലിന്‌റെ ജുനിയര്‍ വിദ്യാര്‍ഥിനി കൂടിയായ ജില്ലാ കമ്മിറ്റി അംഗം ഡിഗ്രി വ്യാജമെന്ന് ആരോപിച്ച് പാര്‍ട്ടിക്ക് പരാതി നല്‍കിയത്.

- Advertisement -spot_img

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article