പനിയുള്ള കുട്ടികളെ മൂന്നു മുതല്‍ അഞ്ചു ദിവസം വരെ സ്‌കൂളില്‍ അയക്കരുതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം.ഇന്‍ഫ്‌ളുവന്‍സയുടെ ചെറിയ ലക്ഷണങ്ങളുണ്ടെങ്കില്‍ കുട്ടികള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ചു. ക്ലാസില്‍ കൂടുതല്‍ കുട്ടികള്‍ക്ക് പനിയുണ്ടെങ്കില്‍ ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസറെ അറിയിക്കണമെന്നും എല്ലാ സ്‌കൂളുകളിലും ഒരു അധ്യാപകൻ പകര്‍ച്ചവ്യാധി നോഡല്‍ ഓഫീസറായി പ്രവര്‍ത്തിക്കണമെന്നും സര്‍ക്കുലറിലൂടെ അറിയിച്ചു.അതെ സമയം പനിബാധിതരുടെയും രോഗികളുടെയും എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായ സാഹചര്യത്തില്‍ രോഗികളുടെ എണ്ണത്തിനനുസൃതമായി ഡോക്ടര്‍മാരെയും ജീവനക്കാരെയും സര്‍ക്കാര്‍ ആശുപത്രികളില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കണമെന്ന് കെ.ജി.എം.ഒ.എ ആവശ്യപ്പെട്ടു. ജില്ലകളില്‍ ഡോക്ര്‍മാരുടെ ഒഴിവുകള്‍ നികത്താനുള്ള നടപടിയെടുക്കണമെന്നും കെ.ജി.എം.ഒ.എ ആവശ്യപ്പെട്ടു.
പനിയുള്ള കുട്ടികളെ അഞ്ചു ദിവസം വരെ സ്‌കൂളില്‍ അയക്കരുതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്
