NEWS
മൊബൈൽ ടവർ നിർമാണം തടയാൻ ഇനി തദ്ദേശ സ്ഥാപനങ്ങൾക്കാവില്ല
![](https://ikerala.in/wp-content/uploads/2023/04/image_editor_output_image1847140559-1681876252233.jpg)
തൃശൂർ: മൊബൈൽ ടവറുകൾ ഉൾപ്പെടെ സർക്കാറിതര വാർത്തവിനിമയ ടവറുകൾക്ക് അനുമതിപത്രം (പെർമിറ്റ്) നൽകാനുള്ള തദ്ദേശ വകുപ്പിന്റെ അധികാരം ഇല്ലാതായി. 2023ലെ കേരള മുനിസിപ്പാലിറ്റി കെട്ടിടനിർമാണ ഭേദഗതി ചട്ടം ഈ മാസം 10 മുതൽ പ്രാബല്യത്തിൽ വന്നതോടെയാണ് തദ്ദേശ സെക്രട്ടറിയിൽനിന്ന് അനുമതി അധികാരം എടുത്തുകളഞ്ഞത്.
ഇനി ആവശ്യമായ രേഖകളും ഫീസും സഹിതം സെക്രട്ടറിയെ അറിയിച്ചാൽ (ഇന്റിമേഷൻ) മതിയെന്നാണ് ഭേദഗതി ചെയ്ത പുതിയ ചട്ടത്തിൽ പറയുന്നത്. പൊതുജനങ്ങളുടെ പരാതി പരിഗണിച്ച് തദ്ദേശ സ്ഥാപനങ്ങൾ മൊബൈൽ ടവറുകളുടെ അപേക്ഷകളിൽ അനുമതി റദ്ദാക്കുകയോ നീട്ടിവെക്കുകയോ ചെയ്യുന്ന സന്ദർഭങ്ങൾ വർധിച്ച പശ്ചാത്തലത്തിലാണ് നിയമഭേദഗതി. തുടർഘട്ടങ്ങളിൽ ആവശ്യമായ രേഖകൾ പരിശോധിച്ച് സ്ഥിരീകരിക്കാനും ടവർ നിർമാണം പൂർത്തീകരിക്കുമ്പോൾ നിർമാണം ചട്ടങ്ങൾക്ക് അനുസൃതമാണോ എന്ന് ഉറപ്പാക്കാൻ സെക്രട്ടറിക്ക് പരിശോധന നടത്താമെന്നുമാണ് വ്യവസ്ഥ.
ഇനി അപേക്ഷ നൽകി പിറ്റേന്ന് നിർമാണം തുടങ്ങാം. മുമ്പ് പെർമിറ്റ് നൽകി ഒരു വർഷത്തിനകം പദ്ധതി പൂർത്തിയാക്കണമെന്നും സാധിച്ചില്ലെങ്കിൽ കാലപരിധി നീട്ടിക്കിട്ടാൻ പ്രത്യേക അപേക്ഷ വേണമെന്നുമായിരുന്നു വ്യവസ്ഥ. കൂടാതെ, പെർമിറ്റില്ലാത്ത നിർമിതികൾ ക്രമപ്പെടുത്താനും പിഴസംഖ്യ ഈടാക്കിയിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ നാട്ടുകാർക്ക് മൊബൈൽ ടവർ സേവനദാതാക്കളുമായി ‘ഹിയറിങ്’ നടത്താനും തീരുമാനമായില്ലെങ്കിൽ ജില്ലതല സാങ്കേതിക സമിതിക്ക് തീരുമാനമെടുക്കാൻ കൈമാറാനും അധികാരമുണ്ടായിരുന്നു. ഈ ജനകീയ ഇടപെടലാണ് പുതിയ ചട്ടത്തോടെ ഇല്ലാതായത്.
നിലവിൽ സർക്കാറിതര വാർത്തവിനിമയ സേവനദാതാക്കളിൽനിന്ന് ഈടാക്കിയിരുന്ന ഫീസ് ഘടനയിൽ മാറ്റം വരുത്തിയിട്ടില്ല. ടവറുകൾ-10,000 രൂപ, ഒറ്റത്തൂണുകളിലെ ഉപകരണങ്ങൾ (പോൾ) – 2500 രൂപ, അനുബന്ധ കെട്ടിട നിർമാണങ്ങൾക്ക് ചതുരശ്രമീറ്ററിന് 15 രൂപ എന്നിങ്ങനെ ഫീസ് നിരക്ക് തുടരും. സ്ഥലത്തിന്റെ അതിരിൽനിന്ന് 1.2 മീറ്റർ ഉള്ളിലേക്ക് മാറി വേണം ടവർ നിർമിക്കേണ്ടത്. നഗരാസൂത്രണ-വികസന പദ്ധതികൾക്ക് അനുസൃതമായി റോഡ് വീതി കൂട്ടാനാവശ്യമായ തുറസ്സായ സ്ഥലംകൂടി നൽകണം. വൈദ്യുതി ജനറേറ്റർ സ്ഥാപിക്കുന്നത് ശബ്ദം പുറത്തേക്ക് വരാത്ത കാബിനിൽ ആയിരിക്കണം. ടവറോ തൂണുകളോ അനുബന്ധ മുറികളോ ആ അതിരിന് ചേർത്തുനിർമിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ വശത്തെ േപ്ലാട്ട് ഉടമയുടെ സമ്മതം ലഭ്യമാക്കി അറിയിപ്പിനോടൊപ്പം (പെർമിറ്റ്) സമർപ്പിക്കണം. മിന്നൽ പ്രതിരോധം വേണം. ടവറിന്റെയും കെട്ടിടത്തിന്റെയും സുരക്ഷയും നാശനഷ്ടം ഉണ്ടാക്കിയാൽ ഉത്തരവാദിത്തവും ടെലികോം സേവന ദാതാവിനായിരിക്കുമെന്നും ചട്ടത്തിൽ പറയുന്നു.
KERALA
കൊല്ലത്ത് മകന്റെ ക്രൂര മർദ്ദനത്തിൽ കിടപ്പുരോഗിയായ അച്ഛൻ മരിച്ചു
![](https://ikerala.in/wp-content/uploads/2024/07/IMG-20240726-WA0018.jpg)
കൊല്ലം: പരവൂരിൽ മകന്റെ മർദ്ദനമേറ്റ് കിടപ്പുരോഗിയായ അച്ഛൻ മരിച്ചു. പൂതക്കുളം പുന്നേക്കുളം സ്വദേശി ശരത്തിനെ പരവൂർ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ച് വീട്ടിൽ എത്തിയ ശരത്ത് അച്ഛൻ ശശിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ബുധനാഴ്ച രാത്രി മർദ്ദനമേറ്റ ശശിയെ ബന്ധുക്കളാണ് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.
വിദഗ്ധ ചികിത്സയ്ക്ക് തിരുവനന്തപുരം മെഡിക്കൽ കേളേജിലേക്ക് റെഫർ ചെയ്തെങ്കിലും വീട്ടിലേക്ക് തന്നെ മടക്കി കൊണ്ടു പോയി. ഇന്നലെ പുലർച്ചെയോടെ ശശി മരിച്ചു. ബന്ധുക്കളുടെ മൊഴിയുടെയും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൻ്റെയും അടിസ്ഥാനത്തിലാണ് മകനെ പൊലീസ് അറസ്റ്റ് ചെയ്തത്.
KERALA
മണപ്പുറം തട്ടിപ്പിൽ പ്രതി ധന്യ ഓൺലൈൻ റമ്മിക്ക് അടിമ, പണം ഉപയോഗിച്ചത് ധൂർത്തിനും ആഡംബരത്തിനും
![](https://ikerala.in/wp-content/uploads/2024/07/IMG-20240726-WA0013.jpg)
തൃശൂർ: മണപ്പുറം തട്ടിപ്പ് കേസിലെ പ്രതി ധന്യാ മോഹൻ തട്ടിപ്പ് പണം ഉപയോഗിച്ചത് ധൂർത്തിനും ആഡംബരത്തിനുമെന്ന് പൊലീസ്. ധന്യ ഓൺലൈൻ റമ്മിക്ക് അടിമയാണെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ.
2 കോടിയുടെ ഓൺലൈൻ റമ്മി ഇടപാട് വിവരങ്ങൾ ധന്യയോട് ഇൻകം ടാക്സ് തേടിയിട്ടുണ്ടെങ്കിലും വിവരങ്ങള്‍ ധന്യ കൈമാറിയിട്ടില്ല. 2 കൊല്ലത്തിനിടെയാണ് ധന്യ വലപ്പാട് സ്ഥലം വാങ്ങിയത്. വലപ്പാട്ടെ വീടിന് മുന്നിലെ 5 സെന്റ് വാങ്ങിയെങ്കിലും ആധാരം നടത്തിയില്ല. തട്ടിപ്പ് തുടങ്ങിയങ്ങിയതിന് പിന്നാലെ വിദേശത്തായിരുന്ന ധന്യയുടെ ഭർത്താവ് നാട്ടിലെത്തിയിരുന്നുവെന്നും പൊലീസ് പറയുന്നു.
KERALA
പത്തനംതിട്ടയിൽ കാറിനു തീപിടിച്ചു ; കണ്ടെത്തിയത് കത്തിക്കരിഞ്ഞ നിലയിൽ 2 മൃതദേഹങ്ങൾ
![](https://ikerala.in/wp-content/uploads/2024/07/IMG-20240726-WA0009.jpg)
പത്തനംതിട്ട: തിരുവല്ല വേങ്ങലിൽ കാറിന് തീപിടിച്ചു. തീയണച്ച ഫയർ ഫോഴ്സ് കാറിനകത്ത് കത്തിക്കരിഞ്ഞ നിലയിൽ 2 മൃതദേഹങ്ങൾ കണ്ടെത്തി.വേങ്ങലിൽ പാടത്തോട് ചേർന്ന റോഡിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം.
തുകലശേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വാഗണർ കാറാണ് കത്തിയമർന്നത്. കാറിന് തീപിടിച്ച വിവരമറിഞ്ഞ് ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീയണക്കുകയായിരുന്നു. കാർ പൂർണമായും കത്തിയമർന്ന നിലയിലാണ്.അപ്പോഴാണ് തീർത്തും കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഒരു പുരുഷൻറെയും സ്ത്രീയുടെയും മൃതദേഹമാണിതെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. അപകടമരണമാണോയെന്നും പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.
-
NEWS1 year ago
ഡോക്ടർ തൂങ്ങിമരിച്ചനിലയിൽ, മരണവിവരം അറിയിക്കേണ്ടവരുടെ ലിസ്റ്റ് സമീപം
-
NEWS1 year ago
ഈ ഷോ ഞാന്‍ ഇവിടെവച്ച് അവസാനിപ്പിക്കുകയാണ്’; ബിഗ് ബോസില്‍ മത്സരാര്‍ഥികളെ ഞെട്ടിച്ച് മോഹന്‍ലാല്‍
-
NEWS1 year ago
എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫി റിമാൻഡിൽ
-
NEWS12 months ago
പത്താം ക്ലാസ് പാസ്സായവര്‍ക്ക് നിരവധി ജോലി ഒഴിവുകളുമായി തപാല്‍ വകുപ്പ്
-
NEWS1 year ago
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്തരിച്ചു
-
NEWS12 months ago
വക്കം പുരുഷോത്തമന് അന്തരിച്ചു
-
NEWS1 year ago
നടന് കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു; കറിലുണ്ടായിരുന്ന മറ്റു തരങ്ങൾക്ക് പരിക്ക്
-
NEWS10 months ago
കാലാവസ്ഥ അതിശക്തമായതിനാൽ പ്രൊഫഷണൽ കോളജുകളടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
You must be logged in to post a comment Login