NEWS
മൊബൈൽ ടവർ നിർമാണം തടയാൻ ഇനി തദ്ദേശ സ്ഥാപനങ്ങൾക്കാവില്ല
തൃശൂർ: മൊബൈൽ ടവറുകൾ ഉൾപ്പെടെ സർക്കാറിതര വാർത്തവിനിമയ ടവറുകൾക്ക് അനുമതിപത്രം (പെർമിറ്റ്) നൽകാനുള്ള തദ്ദേശ വകുപ്പിന്റെ അധികാരം ഇല്ലാതായി. 2023ലെ കേരള മുനിസിപ്പാലിറ്റി കെട്ടിടനിർമാണ ഭേദഗതി ചട്ടം ഈ മാസം 10 മുതൽ പ്രാബല്യത്തിൽ വന്നതോടെയാണ് തദ്ദേശ സെക്രട്ടറിയിൽനിന്ന് അനുമതി അധികാരം എടുത്തുകളഞ്ഞത്.
ഇനി ആവശ്യമായ രേഖകളും ഫീസും സഹിതം സെക്രട്ടറിയെ അറിയിച്ചാൽ (ഇന്റിമേഷൻ) മതിയെന്നാണ് ഭേദഗതി ചെയ്ത പുതിയ ചട്ടത്തിൽ പറയുന്നത്. പൊതുജനങ്ങളുടെ പരാതി പരിഗണിച്ച് തദ്ദേശ സ്ഥാപനങ്ങൾ മൊബൈൽ ടവറുകളുടെ അപേക്ഷകളിൽ അനുമതി റദ്ദാക്കുകയോ നീട്ടിവെക്കുകയോ ചെയ്യുന്ന സന്ദർഭങ്ങൾ വർധിച്ച പശ്ചാത്തലത്തിലാണ് നിയമഭേദഗതി. തുടർഘട്ടങ്ങളിൽ ആവശ്യമായ രേഖകൾ പരിശോധിച്ച് സ്ഥിരീകരിക്കാനും ടവർ നിർമാണം പൂർത്തീകരിക്കുമ്പോൾ നിർമാണം ചട്ടങ്ങൾക്ക് അനുസൃതമാണോ എന്ന് ഉറപ്പാക്കാൻ സെക്രട്ടറിക്ക് പരിശോധന നടത്താമെന്നുമാണ് വ്യവസ്ഥ.
ഇനി അപേക്ഷ നൽകി പിറ്റേന്ന് നിർമാണം തുടങ്ങാം. മുമ്പ് പെർമിറ്റ് നൽകി ഒരു വർഷത്തിനകം പദ്ധതി പൂർത്തിയാക്കണമെന്നും സാധിച്ചില്ലെങ്കിൽ കാലപരിധി നീട്ടിക്കിട്ടാൻ പ്രത്യേക അപേക്ഷ വേണമെന്നുമായിരുന്നു വ്യവസ്ഥ. കൂടാതെ, പെർമിറ്റില്ലാത്ത നിർമിതികൾ ക്രമപ്പെടുത്താനും പിഴസംഖ്യ ഈടാക്കിയിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ നാട്ടുകാർക്ക് മൊബൈൽ ടവർ സേവനദാതാക്കളുമായി ‘ഹിയറിങ്’ നടത്താനും തീരുമാനമായില്ലെങ്കിൽ ജില്ലതല സാങ്കേതിക സമിതിക്ക് തീരുമാനമെടുക്കാൻ കൈമാറാനും അധികാരമുണ്ടായിരുന്നു. ഈ ജനകീയ ഇടപെടലാണ് പുതിയ ചട്ടത്തോടെ ഇല്ലാതായത്.
നിലവിൽ സർക്കാറിതര വാർത്തവിനിമയ സേവനദാതാക്കളിൽനിന്ന് ഈടാക്കിയിരുന്ന ഫീസ് ഘടനയിൽ മാറ്റം വരുത്തിയിട്ടില്ല. ടവറുകൾ-10,000 രൂപ, ഒറ്റത്തൂണുകളിലെ ഉപകരണങ്ങൾ (പോൾ) – 2500 രൂപ, അനുബന്ധ കെട്ടിട നിർമാണങ്ങൾക്ക് ചതുരശ്രമീറ്ററിന് 15 രൂപ എന്നിങ്ങനെ ഫീസ് നിരക്ക് തുടരും. സ്ഥലത്തിന്റെ അതിരിൽനിന്ന് 1.2 മീറ്റർ ഉള്ളിലേക്ക് മാറി വേണം ടവർ നിർമിക്കേണ്ടത്. നഗരാസൂത്രണ-വികസന പദ്ധതികൾക്ക് അനുസൃതമായി റോഡ് വീതി കൂട്ടാനാവശ്യമായ തുറസ്സായ സ്ഥലംകൂടി നൽകണം. വൈദ്യുതി ജനറേറ്റർ സ്ഥാപിക്കുന്നത് ശബ്ദം പുറത്തേക്ക് വരാത്ത കാബിനിൽ ആയിരിക്കണം. ടവറോ തൂണുകളോ അനുബന്ധ മുറികളോ ആ അതിരിന് ചേർത്തുനിർമിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ വശത്തെ േപ്ലാട്ട് ഉടമയുടെ സമ്മതം ലഭ്യമാക്കി അറിയിപ്പിനോടൊപ്പം (പെർമിറ്റ്) സമർപ്പിക്കണം. മിന്നൽ പ്രതിരോധം വേണം. ടവറിന്റെയും കെട്ടിടത്തിന്റെയും സുരക്ഷയും നാശനഷ്ടം ഉണ്ടാക്കിയാൽ ഉത്തരവാദിത്തവും ടെലികോം സേവന ദാതാവിനായിരിക്കുമെന്നും ചട്ടത്തിൽ പറയുന്നു.
KERALA
സ്കൂളുകളിൽ ഉച്ചഭക്ഷണത്തിന് ഫുഡ് സേഫ്റ്റി ലൈസൻസ് വേണ്ടെന്ന് ഉത്തരവ്
തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിതരണം ചെയ്യുന്ന ഉച്ചഭക്ഷണത്തിന് ഫുഡ് സേഫ്റ്റി ലൈസന്‍സ് ബാധകമല്ലെന്ന് ഉത്തരവ്. സംസ്ഥാന വിദ്യാഭ്യാസ വകുപ്പാണ് വിവാദ ഉത്തരവിറക്കിയത്.
സ്‌കൂളുകളില്‍ വിതരണം ചെയ്യുന്ന ഉച്ചഭക്ഷണത്തിന് ഫുഡ് സേഫ്റ്റി ലൈസന്‍സ് ബാധകമല്ലെന്ന് ഉത്തരവിൽ വിശദീകരിക്കുന്നു. കുട്ടികളുടെ ഉച്ചഭക്ഷണം ഒരു ബിസിനസല്ലെന്നും അതിനാൽ സുരക്ഷ ആവശ്യമില്ലെന്നുമാണ് ഉത്തരവ് പറയുന്നത്.
വിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവിനെതിരെ കെഎസ്‌യു രംഗത്ത് വന്നു. ഉത്തരവ് അടിയന്തരമായി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. കുട്ടികളുടെ ആരോഗ്യം വച്ച് സർക്കാരിനെ പന്താടാൻ അനുവദിക്കില്ലെന്നും സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യര്‍ വ്യക്തമാക്കി.
NEWS
നടൻ സല്‍മാൻഖാന്റെ വീടിനുനേരേ വെടിയുതിർത്ത സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റിൽ
മുംബൈ : ബോളിവുഡ് നടൻ സല്‍മാൻഖാന്റെ വീടിനുനേരേ വെടിയുതിർത്ത സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റുചെയ്ത് മുംബൈ ക്രൈംബ്രാഞ്ച്.തിങ്കളാഴ്ച അർധരാത്രി ഗുജറാത്തിലെ ഭുജില്‍വെച്ചാണ് ഇവരെ പിടികൂടിയതെന്ന് പോലീസ് അറിയിച്ചു.
വെടിവയ്പിനുശേഷം ഇരുവരും മുംബൈയില്‍നിന്ന് ഗുജറാത്തിലേക്ക് മുങ്ങുകയായിരുന്നെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ വിശദാന്വേഷണം നടത്തുന്നതിനായി ഇരുവരെയും മുംബൈയില്‍ എത്തിക്കും. അതേസമയം പിന്നില്‍ ലോറൻസ് ബിഷ്ണോയ് സംഘമെന്ന് മുംബൈ പോലീസ് പറഞ്ഞിരുന്നു.
ബിഷ്ണോയിയുടെ സംഘത്തെ നയിക്കുന്ന രാജസ്ഥാനിലെ രോഹിത് ഗോദരയാണ് ആസൂത്രകൻ. സല്‍മാൻഖാൻ കൃഷ്ണമൃഗത്തെ വേട്ടയാടിയ സംഭവമാണ് ലോറൻസ് ബിഷ്ണോയ് സംഘത്തിന്റെ വിരോധത്തിനു കാരണം. ഇയാളുടെ സംഘത്തില്‍ ഉള്‍പ്പെട്ട വിശാല്‍ എന്നു വിളിക്കുന്ന കാലുവും തിരിച്ചറിയാത്ത ഒരാളും ചേർന്നാണ് വെടിവെച്ചതെന്ന് മുംബൈ പോലീസ് പറഞ്ഞു.
പ്രതികള്‍ ഉപയോഗിച്ചെന്നു കരുതുന്ന ബൈക്ക് ബാന്ദ്രയിലെ മൗണ്ട് മേരി പള്ളിക്കു സമീപത്തുനിന്ന് കണ്ടെടുത്തു. ഇവരുടെ സി.സി.ടി.വി. ദൃശ്യങ്ങളും പുറത്തുവിട്ടു. ബാന്ദ്രയിലെ താരത്തിന്റെ വീടായ ഗാലക്സി അപ്പാർട്ട്മെന്റിനുനേരേ ഞായറാഴ്ച പുലർച്ചെ 4.55-ഓടെയാണ് വെടിവെപ്പുനടന്നത്. സംഭവം നടക്കുമ്ബോള്‍ സല്‍മാൻഖാൻ വീട്ടിലുണ്ടായിരുന്നെന്ന് മുംബൈ പോലീസ് പറഞ്ഞു.
ബൈക്കിലെത്തിയ അക്രമികള്‍ മൂന്നുറൗണ്ട് വെടിയുതിർത്തു . അക്രമികള്‍ പള്ളിക്ക് സമീപം വാഹനം ഉപേക്ഷിച്ച് കുറച്ചുദൂരം നടന്ന് ഓട്ടോറിക്ഷയില്‍ ബാന്ദ്ര റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്നതും സി.സി.ടി.വി. ദൃശ്യത്തിലുണ്ട്.ഗാലക്സി അപ്പാർട്ട്മെന്റിലെ ആദ്യനിലയിലാണ് ഒരു ബുള്ളറ്റ് പതിച്ചത്. വിദേശനിർമിത തോക്കാണ് അക്രമികള്‍ ഉപയോഗിച്ചതെന്നാണ് വിവരം.
അക്രമികള്‍ സഞ്ചരിച്ച മോട്ടോർ സൈക്കിളിന്റെ ഉടമയെ മുംബൈ പോലീസ് ചോദ്യംചെയ്തു. ഇയാള്‍ അടുത്തിടെ ഇരുചക്രവാഹനം മറ്റൊരാള്‍ക്ക് വിറ്റതായി പൻവേല്‍ അസിസ്റ്റന്റ് പോലീസ് കമ്മിഷണർ അശോക് രജ്പുത് പറഞ്ഞു. ബൈക്കിന്റെ ഉടമയും അത് വില്‍ക്കാൻ സഹായിച്ച ഏജന്റും പോലീസ് കസ്റ്റഡിയിലുണ്ട്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സല്‍മാൻഖാന്റെ വീട്ടില്‍ കനത്തസുരക്ഷ ഏർപ്പെടുത്തി.
KERALA
മോദിയുടെ സന്ദർശനം; കൊച്ചിയിൽ ഗതാഗത നിയന്ത്രണം
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനത്തോടനുബന്ധിച്ച് നാളെയും മറ്റന്നാളും എറണാകുളം നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് അറിയിപ്പ്.
ഇന്ന് രാത്രി 9 മുതൽ 11 മണി വരെയും, നാളെ രാവിലെ 9 മുതൽ രാവിലെ 11 മണിവരെയും എംജി റോഡ്, തേവര, നേവൽ ബേസ്, വില്ലിങ്ടൺ ഐലൻഡ്, ഷണ്മുഖം റോഡ്, പാർക്ക് അവന്യു റോഡ്, ഹൈക്കോട്ട് ഭാഗം എന്നിവിടങ്ങളിലായിരിക്കും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുക.
-
NEWS11 months ago
ഡോക്ടർ തൂങ്ങിമരിച്ചനിലയിൽ, മരണവിവരം അറിയിക്കേണ്ടവരുടെ ലിസ്റ്റ് സമീപം
-
NEWS1 year ago
ഈ ഷോ ഞാന്‍ ഇവിടെവച്ച് അവസാനിപ്പിക്കുകയാണ്’; ബിഗ് ബോസില്‍ മത്സരാര്‍ഥികളെ ഞെട്ടിച്ച് മോഹന്‍ലാല്‍
-
NEWS1 year ago
എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫി റിമാൻഡിൽ
-
NEWS9 months ago
പത്താം ക്ലാസ് പാസ്സായവര്‍ക്ക് നിരവധി ജോലി ഒഴിവുകളുമായി തപാല്‍ വകുപ്പ്
-
NEWS9 months ago
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്തരിച്ചു
-
NEWS9 months ago
വക്കം പുരുഷോത്തമന് അന്തരിച്ചു
-
NEWS6 months ago
കാലാവസ്ഥ അതിശക്തമായതിനാൽ പ്രൊഫഷണൽ കോളജുകളടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
-
NEWS11 months ago
നടന് കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു; കറിലുണ്ടായിരുന്ന മറ്റു തരങ്ങൾക്ക് പരിക്ക്
You must be logged in to post a comment Login