തദ്ദേശ തെരഞ്ഞെടുപ്പ്: സംവരണ വാർഡുകൾ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഇന്നു മുതൽ 21 വരെ

തദ്ദേശ തെരഞ്ഞെടുപ്പിലെ സംവരണ വാർഡുകൾ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഇന്ന് തുടങ്ങും. ഈ മാസം 21 വരെയാണ് നറുക്കെടുപ്പ് നടപടികൾ തുടരുക.​സ്ത്രീകൾ, പട്ടികജാതി സ്ത്രീകൾ, പട്ടികവർഗ സ്ത്രീകൾ, പട്ടികജാതി, പട്ടികവർഗം എന്നീ വിഭാഗങ്ങൾക്കുള്ള സംവരണമാണ് ഇതിലൂടെ നിശ്ചയിക്കുന്നത്. മുനിസിപ്പാലിറ്റികളിലെ സംവരണ വാർഡുകളുടെ ചുമതല തദ്ദേശ ജോയിന്റ് ഡയറക്ടർക്കും, കോർപ്പറേഷനുകളിലെ ചുമതല അർബൻ ഡയറക്ടർക്കുമാണ്.​941 പഞ്ചായത്തുകളിലേക്കുള്ള നറുക്കെടുപ്പ് ഇന്ന് മുതൽ 16 വരെയാണ് നടക്കുന്നത്. കണ്ണൂർ ജില്ലയിലേക്കുള്ള നറുക്കെടുപ്പ് കലക്ടറേറ്റ് ഓഡിറ്റോറിയത്തിലും മറ്റ് ജില്ലകളിലേത് അതത് കലക്ടറേറ്റ് കോൺഫറൻസ് ഹാളുകളിലുമായിരിക്കും….

Read More

അട്ടക്കുളങ്ങര വനിതാ സെൻട്രൽ ജയിൽ പൂജപ്പുരയിലേക്ക് മാറ്റുന്നു; അട്ടക്കുളങ്ങര ഇനി പുരുഷ സ്പെഷ്യൽ ജയിൽ

തിരുവനന്തപുരം : തിരുവനന്തപുരത്തെ അട്ടക്കുളങ്ങര വനിതാ സെൻട്രൽ ജയിൽ പൂജപ്പുരയിലെ പ്രത്യേക ബ്ലോക്കിലേക്ക് മാറ്റുന്നതിനുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കി. ഇതിന്റെ ഭാഗമായി നിലവിലുള്ള വനിതാ തടവുകാരെ അവിടേക്ക് മാറ്റുകയും അട്ടക്കുളങ്ങര ജയിൽ ഇനിമുതൽ പുരുഷ സ്പെഷ്യൽ ജയിലാക്കി മാറ്റുകയും ചെയ്യും. ജയിലുകളിലെ തടവുകാരുടെ വർദ്ധിച്ച ബാഹുല്യം നിയന്ത്രിക്കുന്നതിനാണ് ഈ തീരുമാനമെന്നാണ് ആഭ്യന്തരവകുപ്പ് അറിയിച്ചിട്ടുള്ളത്. വനിതാ ജീവനക്കാരുടെ ശക്തമായ പ്രതിഷേധങ്ങൾ നിലനിന്നിട്ടും, മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള യോഗ തീരുമാനപ്രകാരം ആഭ്യന്തര വകുപ്പ് ഈ നടപടിയുമായി മുന്നോട്ട് പോകുകയായിരുന്നു. നിലവിൽ 90നും…

Read More

തലസ്ഥാന നഗരിയിൽ വയോധികൻ സഹോദരിയുടെ മകന്റെ അടിയേറ്റ് മരിച്ചു

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ വയോധികൻ സഹോദരിയുടെ മകന്റെ അടിയേറ്റ് മരിച്ചു. മണ്ണന്തലയിൽ പുത്തൻവീട്ടിൽ സുധാകരൻ (80) ആണ് കൊല്ലപ്പെട്ടത്. സുധാകരന്റെ സഹോദരിയുടെ മകൻ രാജേഷാണ് കൊലപാതകം നടത്തിയത്. ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയാണ് സംഭവം. ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. പ്രതിയായ രാജേഷിനെ മണ്ണന്തല പോലീസ് കസ്റ്റഡിയിലെടുത്തു.​കൊലപാതകം നടക്കുമ്പോൾ രാജേഷ് മദ്യലഹരിയിലായിരുന്നെന്നും, സുധാകരനുമായി വാക്കുതർക്കമുണ്ടായതിനെ തുടർന്നാണ് കൊലപാതകത്തിൽ കലാശിച്ചതെന്നുമാണ് വിവരം. രാജേഷ് നേരത്തെ അടിപിടി, പടക്കം എറിയൽ ഉൾപ്പെടെയുള്ള കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്….

Read More

സംസ്ഥാന സ്കൂൾ കായിക മേളയുടെ ബ്രാൻഡ് അംബാസഡറായി സഞ്ജു സാംസൺ

​തിരുവനന്തപുരം : സംസ്ഥാന സ്കൂൾ കായിക മേളയുടെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് താരം സഞ്ജു വി. സാംസണെ നിയമിച്ചു. ഒക്ടോബർ 21 മുതൽ 28 വരെ തിരുവനന്തപുരത്താണ് ഈ വർഷത്തെ കായികമേള നടക്കുക. ഒളിമ്പിക്സ് മാതൃകയിലാണ് മേളയുടെ ഒരുക്കങ്ങൾ പൂർത്തിയാക്കിയതെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. തലസ്ഥാന നഗരിയിലെ 12 വേദികളിലായി 39 ഇനങ്ങളിൽ 9232 മത്സരങ്ങൾ നടക്കും. 25,325 കായികതാരങ്ങൾ പങ്കെടുക്കുന്ന മേളയിൽ 2000 ഭിന്നശേഷി കായിക താരങ്ങളും അണിനിരക്കും. മേളയുടെ ബ്രാൻഡ് അംബാസഡർ ആയതിലുള്ള…

Read More

തീവ്രമായ വിലയിടിവ്: സ്വര്‍ണവില കുത്തനെ താഴോട്ട്

റെക്കോഡുകള്‍ ഭേദിച്ച് മുന്നേറിക്കൊണ്ടിരുന്ന സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. ഇന്ന് ഗ്രാമിന് 170 രൂപയും പവന് 1360 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഒരു ഗ്രാം സ്വര്‍ണത്തിന് 11,210 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് 89,680 രൂപയുമായി നിലവിലെ വില.​വിലയിടിവിന് പിന്നിൽ​ഇസ്രാഈല്‍-ഹമാസ് സമാധാന കരാറിനെ തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില കുത്തനെ ഇടിഞ്ഞതാണ് കേരളത്തിലും വില കുറയാന്‍ പ്രധാന കാരണം. അന്താരാഷ്ട്ര സ്വര്‍ണ്ണവില ട്രോയ് ഔണ്‍സിന് ഏകദേശം 100 ഡോളറോളം ഇടിഞ്ഞ് 3,957.3 ഡോളറിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. ഇന്നലെ…

Read More

ശബരിമല സ്വർണ്ണപ്പാളിയുമായി ബന്ധപ്പെട്ട് ഉണ്ണിക്കൃഷ്ണൻ പോറ്റി നൽകിയ മൊഴികളിൽ അടിമുടി ദുരൂഹത

തിരുവനന്തപുരം : ശബരിമല സ്വർണ്ണപ്പാളിയുമായി ബന്ധപ്പെട്ട് ഉണ്ണിക്കൃഷ്ണൻ പോറ്റി നൽകിയ മൊഴികളിൽ അടിമുടി ദുരൂഹതയുണ്ടെന്ന് ദേവസ്വം വിജിലൻസ് കണ്ടെത്തി. ഈ സാഹചര്യത്തിൽ, വിഷയത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസ് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഒരുങ്ങുകയാണ്; റിപ്പോർട്ട് വ്യാഴാഴ്ച നൽകുമെന്നാണ് വിവരം. സംഭവത്തിൽ ഒരു സ്‌പോൺസർ-ഉദ്യോഗസ്ഥ കൂട്ടുകെട്ട് ഉണ്ടായിട്ടുണ്ടെന്നാണ് വിജിലൻസിന്റെ പ്രാഥമിക നിഗമനം. സ്വർണപ്പാളിയുടെ അന്വേഷണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ ഉരുണ്ടുകളിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. 2019-ൽ അത് ചെമ്പ് എന്ന് രേഖപ്പെടുത്തിയത് ഒരു ധാരണാപിശകാണ് എന്ന മൊഴിയാണ് സ്വർണാഭരണം വിഭാഗത്തിലെ…

Read More

കോഴിക്കോട് മെഡിക്കൽ കോളേജ് തീപിടുത്തം: അന്വേഷണ റിപ്പോർട്ട് പുറത്ത്; കാരണം ഗുരുതരമായ സുരക്ഷാ വീഴ്ചയും ചട്ടലംഘനവും

കോഴിക്കോട് മെഡിക്കൽ കോളേജിലുണ്ടായ തീപിടുത്തത്തിന് കാരണം ഗുരുതരമായ നിർമ്മാണപ്പിഴവുകളും അഗ്നിരക്ഷാ മുന്നറിയിപ്പുകൾ അവഗണിച്ചതുമാണെന്ന് സബ് കളക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണ സമിതി റിപ്പോർട്ട്. തീപിടുത്തത്തിന്റെ ഉറവിടമായ യുപിഎസ് മുറിയിലും പ്രധാന കെട്ടിടത്തിലുമുള്ള നിരവധി ചട്ടലംഘനങ്ങളും സുരക്ഷാ വീഴ്ചകളും സമിതിയുടെ റിപ്പോർട്ട് എടുത്തുപറയുന്നു. പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കുന്നതിനൊപ്പം പരിഹാര മാർഗ്ഗങ്ങളും റിപ്പോർട്ടിൽ നിർദ്ദേശിക്കുന്നുണ്ട്. കഴിഞ്ഞ മെയ് രണ്ടിന് പിഎംഎസ്എസ്വൈ ബ്ലോക്കിലുണ്ടായ തീപിടുത്തവുമായി ബന്ധപ്പെട്ട് മൂന്ന് വ്യത്യസ്ത അന്വേഷണങ്ങളാണ് നടന്നത്. ഇതിൽ സബ് കളക്ടറുടെ നേതൃത്വത്തിലുള്ള വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ അടങ്ങിയ സമിതി…

Read More

പോക്സോ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

പാലക്കാട്: പോക്സോ കേസിൽ സിപിഎം പുതുനഗരം ചെട്ടിയത്ത്കുളമ്പ് ബ്രാഞ്ച് സെക്രട്ടറി എൻ. ഷാജി (35) അറസ്റ്റിലായി. പുതുനഗരം വാരിയത്ത്കളം സ്വദേശിയാണ് ഇയാൾ.ചൊവ്വാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊടുവായൂരിൽ കായിക ഉപകരണങ്ങൾ വിൽക്കുന്ന കട നടത്തുന്ന ഷാജി, തന്റെ കടയിലെത്തിയ പത്താം ക്ലാസ് വിദ്യാർത്ഥിയെ ഉപദ്രവിക്കുകയായിരുന്നു. രക്ഷിതാക്കളുടെ പരാതിയെത്തുടർന്ന് പുതുനഗരം പോലീസ് കേസെടുത്തു. പ്രാഥമിക അന്വേഷണത്തിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.സംഭവത്തെ തുടർന്ന് സിപിഎം ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കി.

Read More

ഭൂട്ടാനിൽ നിന്ന് കടത്തിയ വാഹനങ്ങൾ കണ്ടെത്താനാകാതെ കസ്റ്റംസ്

കൊച്ചി: കസ്റ്റംസിന് ഭൂട്ടാനിൽ നിന്ന് കടത്തിയ ആഢംബര വാഹനങ്ങൾ കണ്ടെത്താനായില്ല. കേരളത്തിൽ എത്തിച്ച 150-ൽ അധികം വാഹനങ്ങളിൽ 38 എണ്ണം മാത്രമാണ് ഇതുവരെ പിടികൂടാനായത്. വാഹനങ്ങൾ വ്യാപകമായി ഒളിപ്പിച്ചതായി കസ്റ്റംസ് കരുതുന്നു. വാഹനങ്ങൾ കണ്ടെത്താൻ പോലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും സഹായം തേടിയിട്ടുണ്ട്. കൊച്ചി കുണ്ടന്നൂരിൽ നിന്ന് പിടികൂടിയ ഫസ്റ്റ് ഓണർ ലാൻഡ് റോവറുമായി ബന്ധപ്പെട്ട്, റാക്കറ്റുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന വാഹനയുടമ മാഹീൻ അൻസാരി ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ല. കാർ കടത്തിലെ ഇടനിലക്കാരായി പ്രവർത്തിക്കുന്ന കോയമ്പത്തൂർ റാക്കറ്റുമായി…

Read More

പുനലൂർ മുക്കടവിൽ കൈകാലുകൾ ചങ്ങലകൊണ്ട് ബന്ധിച്ച നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

കൊല്ലം: പുനലൂർ മുക്കടവിൽ കൈകാലുകൾ ചങ്ങലകൊണ്ട് ബന്ധിച്ച നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. റബ്ബർ തോട്ടത്തിനുള്ളിൽ ജീർണിച്ച നിലയിലായിരുന്നു മൃതദേഹം. ഒരാഴ്ചയിലധികം പഴക്കമുണ്ടെന്ന് പോലീസ് പറയുന്നു. പിറവന്തൂർ പഞ്ചായത്തിലെ വൻമിള വാർഡിൽ മലയോര ഹൈവേയിൽ നിന്നും അര കിലോമീറ്റർ അകലെയാണ് മൃതദേഹം കണ്ടത്. ഏറെ നാളായി ടാപ്പിംഗ് നടക്കാത്തതിനാൽ കാടുപിടിച്ച് കിടന്ന ഈ തോട്ടത്തിൽ കാന്താരി ശേഖരിക്കാനെത്തിയ പ്രദേശവാസിയാണ് ചൊവ്വാഴ്ച ഉച്ചയോടെ മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് പുനലൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

Read More