വാഹനാപകടക്കേസ്: പാറശാല എസ്.എച്ച്.ഒയുടെ മുൻകൂർ ജാമ്യഹർജി തള്ളി; പ്രതി ഒളിവിൽ

തിരുവനന്തപുരം : റോഡരികിൽ കാറിടിച്ച് വഴിയാത്രക്കാരനായ രാജൻ (59) മരിച്ച കേസിൽ, പ്രതിയായ പാറശാല എസ്.എച്ച്.ഒ. പി. അനിൽകുമാറിൻ്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് ജഡ്ജി ആർ. രേഖയാണ് ജാമ്യാപേക്ഷ തള്ളിയത്. പ്രതിക്ക് ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളതെന്നും, അതിനാൽ മുൻകൂർ ജാമ്യഹർജിയുടെ ആവശ്യമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അപകടം നടന്നയുടൻ കിളിമാനൂർ സ്റ്റേഷനിൽ വിവരം അറിയിക്കാതെ പോയത് ഗുരുതരമായ വീഴ്ചയാണെന്ന് വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിനെത്തുടർന്ന് അനിൽകുമാറിനെ സസ്പെൻഡ് ചെയ്തിരുന്നു. നിലവിൽ…

Read More

കൺസ്യൂമർഫെഡ് മദ്യശാലയിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത പണം പിടിച്ചെടുത്തു

മലപ്പുറം മുണ്ടുപറമ്പിലെ കൺസ്യൂമർഫെഡ് വിദേശ മദ്യവില്പനശാലയിൽ വിജിലൻസ് സംഘം മിന്നൽ പരിശോധന നടത്തി. കൈക്കൂലി വാങ്ങുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. പരിശോധനയിൽ കണക്കിൽപ്പെടാത്ത 43,430 രൂപ പിടിച്ചെടുത്തു. മദ്യക്കമ്പനികളുടെ ഏജന്റുമാരിൽ നിന്ന് മദ്യശാലയിലെ ചില ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നതായി വിജിലൻസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടന്നത്. പിടിച്ചെടുത്ത പണം ഉദ്യോഗസ്ഥരിൽ നിന്നാണെന്നും, സംഭവത്തിൽ അന്വേഷണം തുടരുമെന്നും വിജിലൻസ് സംഘം അറിയിച്ചു.

Read More

വയനാട്ടിൽ കുഴൽപ്പണം തട്ടിയെടുക്കാൻ ശ്രമം; എസ്എച്ച്ഒ ഉൾപ്പെടെ നാല് പോലീസുകാർക്ക് സസ്പെൻഷൻ

കൽപറ്റ: ഹവാല പണം പിടിച്ചെടുത്ത് സർക്കാരിലേക്ക് മുതൽക്കൂട്ടാതെ പൂഴ്ത്തിവെക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടി. വൈത്തിരി പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) ഉൾപ്പെടെ നാല് ഉദ്യോഗസ്ഥരെയാണ് അന്വേഷണ വിധേയമായി സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. വൈത്തിരി എസ്എച്ച്ഒ അനിൽകുമാർ, എഎസ്ഐ ബിനീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അബ്ദുൽ ഷുക്കൂർ, അബ്ദുൾ മജീദ് എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി നടത്തിയ അന്വേഷണത്തിൽ ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു….

Read More