NEWS
നെല്ലിയാമ്പതി ബ്രിട്ടീഷ് എസ്റ്റേറ്റുകൾ: ഇരുട്ടിൽ തപ്പി പാലക്കാട് കലക്ടർ
കോഴിക്കോട്: നെല്ലിയാമ്പതിയിൽ എത്ര ബ്രിട്ടീഷ് എസ്റ്റേറ്റുകൾ ഉണ്ടായിരുന്നുവെന്നത് സംബന്ധിച്ച് ഇരുട്ടിൽ തപ്പി പാലക്കാട് കലക്ടർ. ഹാരിസൺസ് കേസിലെ ഹൈകോടതി വിധിപ്രകാരം 1947ന് മുമ്പ് ബ്രിട്ടീഷ് കമ്പനികൾക്കും പൗരന്മാർക്കും പാട്ടം നൽകിയ ഭൂമിയിൽ സർക്കാറിന്‍റെ ഉടമസ്ഥ സ്ഥാപിക്കാൻ സിവിൽ കോടതിയിൽ കേസ് നൽകാൻ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിട്ടിരുന്നു. ഇത് സംബന്ധിച്ച് റവന്യൂ വകുപ്പ് പാലക്കാട് കലക്ടർക്ക് കത്ത് അയച്ചെങ്കിലും ഇതുവരെ സിവിൽ കോടതിയിൽ ഒരു കേസും നൽകിയിട്ടില്ല. നെല്ലിയാമ്പതിയിൽ ബ്രിട്ടീഷ് തോട്ടമായി കരുണ (പോബ്സ് ) എസ്റ്റേറ്റ് മാത്രമേയുള്ളുവെന്നാണ് ജില്ലയിലെ റവന്യൂ വകുപ്പിന്‍റെ വാദം.
നിയമസഭ രേഖകൾ പാലക്കാട് റവന്യൂ ഉദ്യോഗസ്ഥരുടെ വാദം നിരാകരിക്കുകയാണ്. നെല്ലിയാമ്പതിയിലെ എസ്റ്റേറ്റുകൾ കൃത്രിമ രേഖകളുണ്ടാക്കി വനഭൂമി കൈവശം വെച്ചിരുക്കുന്നുവെന്ന് നിയമസഭയിൽ ആരോപണമുന്നയിച്ചത് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലനാണ്. കൊല്ലങ്കോട് കോവിലകം 1890 ൽ 75 വർഷത്തെ പാട്ടത്തിന് കൊടുത്ത് ഭൂമിയാണ് നെല്ലിയമ്പതിയിലേതെന്ന് എ.കെ. ബാലൻ 2014ൽ അടിയന്തര പ്രമേയത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു. നെല്ലിയാമ്പതിയിലെ എസ്റ്റേറ്റുകളുടെ പാട്ടക്കാലാവധി 1965-ൽ അവസാനിച്ചു. ഈ പാട്ടഭൂമിക്ക് കൃത്രിമ രേഖകളുണ്ടാക്കിയാണ് കൈവശം വെച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
നെല്ലിയാമ്പതി മലവാരം പഴയ മലബാറിന്റെയും തിരുകൊച്ചിയുടെയും ഭാഗമായിരുന്നു. 1997ൽ പ്രഫ. എ.വി. താമരാക്ഷൻ ചെയർമാനായ നിയമസഭ പരിസ്ഥിതി സമിതി നെല്ലിയമ്പതി ഭൂമി പാട്ടം നൽകിയ ഭൂമിയാണെന്ന് റിപ്പോർട്ട് നൽകിയിരുന്നു. കൊല്ലം, തിരുവിതാംകൂർ, കൊല്ലങ്കോട് രാജകുടുംബങ്ങൾ കാലാവധി വെച്ച് ചില വ്യവസ്ഥകൾക്ക് വിധേയമായി പാട്ടമായും പട്ടയമായും കൊടുത്തിട്ടുള്ള വനഭൂമികൾ പാട്ടവും പട്ടയവും റദ്ദ് ചെയ്ത് ഏറ്റെടുക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കണമെന്നായിരുന്നു സമിതിയുടെ ശിപാർശ.
പഴയ മലബാർഭാഗങ്ങൾ കൊല്ലങ്കോട് കോവിലകത്തിന്റെ അധീനതയിലായിരുന്നുവെന്ന് റിപ്പോർട്ടിൽ രേഖപ്പെടുത്തി. ഔദ്യോഗിക കണക്ക് പ്രകാരം 8,500 ഏക്കറോളം 14 സ്വകാര്യ എസ്റ്റേറ്റുകളുടെ കൈവശമുണ്ട്. ഈ സ്വകാര്യ എസ്റ്റേറ്റുകൾ പട്ടയഭൂമിയെന്ന പേരിലാണ് അറിയപ്പെടുന്നത്. എന്നാൽ, ഈ ഭൂമിക്ക് നിയമാനുസൃതം പട്ടയം കൊടുത്തതിന്റെ രേഖകളില്ല. 1970 ലെ ഭൂപരിഷ്കരണ നിയമപ്രകാരം കൈവശക്കാർക്ക് പട്ടയ അവകാശം ലഭിക്കുന്നതിന് ലാൻഡ് ബോർഡിൽ റിട്ടേൺസ് സമർപ്പിക്കണം. 14 സ്വാകര്യ എസ്റ്റേറ്റുകളിൽ 80 ഏക്കർ വരുന്ന ഗണേഷ് എസ്റ്റേറ്റു ഉടമ മാത്രമാണ് തോട്ടമാണെന്ന് രേഖപ്പെടുത്തി ഇളവ് (എക്സംഷൻ) വാങ്ങിയത്. ഗണേഷ് എസ്റ്റേറ്റിലാകട്ടെ യാതൊരുവിധ പ്ലാന്റേഷനുമില്ലെന്നാണ് നിയമസഭ സമിതി അന്വേഷണത്തിൽ കണ്ടെത്തിയത്.
പഴയ തിരു-കൊച്ചിയുടെ ഭാഗമായിരുന്ന സ്ഥലങ്ങൾ ഇപ്പോഴും പാട്ടഭൂമിയായി തുടരുകയാണ്. ലീസ്ഡ് എസ്റ്റേറ്റ് എന്നാണ് ഇത് അറിയപ്പെടുന്നത്. പാട്ടത്തിന് കൊടുത്തിരിക്കുന്ന 9,100 ഓളം ഏക്കർ ഭൂമി നെല്ലിയാമ്പതിയിലുണ്ട്. ഇതിൽ 5,800 ഏക്കർ വരുന്ന 20 എസ്റ്റേറ്റുകളിൽ പാട്ടം പിരിക്കുന്നത് വനംവകുപ്പാണ്. അവർ പാട്ടതുക പിരിച്ച് റവന്യൂ വകുപ്പിൽ അടക്കുന്നു. 4,000 ഏക്കർ വരുന്ന 82 എസ്റ്റേറ്റുകൾ പാട്ടം വനംവകുപ്പിൽ നേരിട്ട് അടക്കുന്നു. ഇപ്പോൾ പാട്ടം അടക്കുന്ന 9100 ഏക്കറിനാണെങ്കിലും യഥാർഥത്തിൽ നെല്ലിയാമ്പതിയിൽ തോട്ടമുടമകളുടെ കൈയിൽ എത്ര ഭൂമിയുണ്ടെന്ന് അളന്ന് തിട്ടപ്പെടുത്തിയിട്ടില്ല.
എസ്റ്റേറ്റുകൾ ആദ്യം പാട്ടത്തിന് കൊടുത്തിരുന്നവരുടെ പേരിലാണ് ഇപ്പോഴും പാട്ടം അടക്കുന്നത്. ആദ്യ പേരുകരനിൽനിന്ന് അനവധി തവണ അനധികൃതമായി ഭൂമി കൈമാറ്റം നടന്നു. പാട്ടഭൂമി കൈമാറ്റം ചെയ്തത് പല തോട്ടമുടകളും വനംവകുപ്പിനെ അറിയിച്ചിട്ടില്ല. മുൻകാല പാട്ട വ്യവസ്ഥ പ്രകാരം പാട്ടതുക അടക്കുമെങ്കിലും ഇപ്പോൾ ഏതൊക്കെ കമ്പനികൾ നിലവിലുണ്ടെന്നും അത് ആരുടെയൊക്കെ കൈവശമാണെന്നും വനംവകുപ്പിന്റെ കൈവശം രേഖകളില്ലെന്നും കമ്മിറ്റി ചെയർമാൻ എ.വി താമരാക്ഷൻ റിപ്പോർട്ടിൽ വ്യക്തമാക്കി. റവന്യൂ വകുപ്പിന്റെ ഉത്തരവ് പ്രകാരം ബ്രിട്ടീഷ് കമ്പികൾക്ക് പാട്ടത്തിന് നൽകിയ ഭൂമി തിരിച്ചുപിടിക്കാൻ സിവിൽ കോടതിയിൽ കേസ് നൽകണം. ഇക്കാര്യത്തിൽ പാലക്കാട് കലക്ടറാണ് എസ്റ്റേറുകളുടെ കണക്ക് ഹാജരാക്കേണ്ടത്.
KERALA
സ്കൂളുകളിൽ ഉച്ചഭക്ഷണത്തിന് ഫുഡ് സേഫ്റ്റി ലൈസൻസ് വേണ്ടെന്ന് ഉത്തരവ്
തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിതരണം ചെയ്യുന്ന ഉച്ചഭക്ഷണത്തിന് ഫുഡ് സേഫ്റ്റി ലൈസന്‍സ് ബാധകമല്ലെന്ന് ഉത്തരവ്. സംസ്ഥാന വിദ്യാഭ്യാസ വകുപ്പാണ് വിവാദ ഉത്തരവിറക്കിയത്.
സ്‌കൂളുകളില്‍ വിതരണം ചെയ്യുന്ന ഉച്ചഭക്ഷണത്തിന് ഫുഡ് സേഫ്റ്റി ലൈസന്‍സ് ബാധകമല്ലെന്ന് ഉത്തരവിൽ വിശദീകരിക്കുന്നു. കുട്ടികളുടെ ഉച്ചഭക്ഷണം ഒരു ബിസിനസല്ലെന്നും അതിനാൽ സുരക്ഷ ആവശ്യമില്ലെന്നുമാണ് ഉത്തരവ് പറയുന്നത്.
വിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവിനെതിരെ കെഎസ്‌യു രംഗത്ത് വന്നു. ഉത്തരവ് അടിയന്തരമായി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. കുട്ടികളുടെ ആരോഗ്യം വച്ച് സർക്കാരിനെ പന്താടാൻ അനുവദിക്കില്ലെന്നും സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യര്‍ വ്യക്തമാക്കി.
NEWS
നടൻ സല്‍മാൻഖാന്റെ വീടിനുനേരേ വെടിയുതിർത്ത സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റിൽ
മുംബൈ : ബോളിവുഡ് നടൻ സല്‍മാൻഖാന്റെ വീടിനുനേരേ വെടിയുതിർത്ത സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റുചെയ്ത് മുംബൈ ക്രൈംബ്രാഞ്ച്.തിങ്കളാഴ്ച അർധരാത്രി ഗുജറാത്തിലെ ഭുജില്‍വെച്ചാണ് ഇവരെ പിടികൂടിയതെന്ന് പോലീസ് അറിയിച്ചു.
വെടിവയ്പിനുശേഷം ഇരുവരും മുംബൈയില്‍നിന്ന് ഗുജറാത്തിലേക്ക് മുങ്ങുകയായിരുന്നെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ വിശദാന്വേഷണം നടത്തുന്നതിനായി ഇരുവരെയും മുംബൈയില്‍ എത്തിക്കും. അതേസമയം പിന്നില്‍ ലോറൻസ് ബിഷ്ണോയ് സംഘമെന്ന് മുംബൈ പോലീസ് പറഞ്ഞിരുന്നു.
ബിഷ്ണോയിയുടെ സംഘത്തെ നയിക്കുന്ന രാജസ്ഥാനിലെ രോഹിത് ഗോദരയാണ് ആസൂത്രകൻ. സല്‍മാൻഖാൻ കൃഷ്ണമൃഗത്തെ വേട്ടയാടിയ സംഭവമാണ് ലോറൻസ് ബിഷ്ണോയ് സംഘത്തിന്റെ വിരോധത്തിനു കാരണം. ഇയാളുടെ സംഘത്തില്‍ ഉള്‍പ്പെട്ട വിശാല്‍ എന്നു വിളിക്കുന്ന കാലുവും തിരിച്ചറിയാത്ത ഒരാളും ചേർന്നാണ് വെടിവെച്ചതെന്ന് മുംബൈ പോലീസ് പറഞ്ഞു.
പ്രതികള്‍ ഉപയോഗിച്ചെന്നു കരുതുന്ന ബൈക്ക് ബാന്ദ്രയിലെ മൗണ്ട് മേരി പള്ളിക്കു സമീപത്തുനിന്ന് കണ്ടെടുത്തു. ഇവരുടെ സി.സി.ടി.വി. ദൃശ്യങ്ങളും പുറത്തുവിട്ടു. ബാന്ദ്രയിലെ താരത്തിന്റെ വീടായ ഗാലക്സി അപ്പാർട്ട്മെന്റിനുനേരേ ഞായറാഴ്ച പുലർച്ചെ 4.55-ഓടെയാണ് വെടിവെപ്പുനടന്നത്. സംഭവം നടക്കുമ്ബോള്‍ സല്‍മാൻഖാൻ വീട്ടിലുണ്ടായിരുന്നെന്ന് മുംബൈ പോലീസ് പറഞ്ഞു.
ബൈക്കിലെത്തിയ അക്രമികള്‍ മൂന്നുറൗണ്ട് വെടിയുതിർത്തു . അക്രമികള്‍ പള്ളിക്ക് സമീപം വാഹനം ഉപേക്ഷിച്ച് കുറച്ചുദൂരം നടന്ന് ഓട്ടോറിക്ഷയില്‍ ബാന്ദ്ര റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്നതും സി.സി.ടി.വി. ദൃശ്യത്തിലുണ്ട്.ഗാലക്സി അപ്പാർട്ട്മെന്റിലെ ആദ്യനിലയിലാണ് ഒരു ബുള്ളറ്റ് പതിച്ചത്. വിദേശനിർമിത തോക്കാണ് അക്രമികള്‍ ഉപയോഗിച്ചതെന്നാണ് വിവരം.
അക്രമികള്‍ സഞ്ചരിച്ച മോട്ടോർ സൈക്കിളിന്റെ ഉടമയെ മുംബൈ പോലീസ് ചോദ്യംചെയ്തു. ഇയാള്‍ അടുത്തിടെ ഇരുചക്രവാഹനം മറ്റൊരാള്‍ക്ക് വിറ്റതായി പൻവേല്‍ അസിസ്റ്റന്റ് പോലീസ് കമ്മിഷണർ അശോക് രജ്പുത് പറഞ്ഞു. ബൈക്കിന്റെ ഉടമയും അത് വില്‍ക്കാൻ സഹായിച്ച ഏജന്റും പോലീസ് കസ്റ്റഡിയിലുണ്ട്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സല്‍മാൻഖാന്റെ വീട്ടില്‍ കനത്തസുരക്ഷ ഏർപ്പെടുത്തി.
KERALA
മോദിയുടെ സന്ദർശനം; കൊച്ചിയിൽ ഗതാഗത നിയന്ത്രണം
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനത്തോടനുബന്ധിച്ച് നാളെയും മറ്റന്നാളും എറണാകുളം നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് അറിയിപ്പ്.
ഇന്ന് രാത്രി 9 മുതൽ 11 മണി വരെയും, നാളെ രാവിലെ 9 മുതൽ രാവിലെ 11 മണിവരെയും എംജി റോഡ്, തേവര, നേവൽ ബേസ്, വില്ലിങ്ടൺ ഐലൻഡ്, ഷണ്മുഖം റോഡ്, പാർക്ക് അവന്യു റോഡ്, ഹൈക്കോട്ട് ഭാഗം എന്നിവിടങ്ങളിലായിരിക്കും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുക.
-
NEWS11 months ago
ഡോക്ടർ തൂങ്ങിമരിച്ചനിലയിൽ, മരണവിവരം അറിയിക്കേണ്ടവരുടെ ലിസ്റ്റ് സമീപം
-
NEWS1 year ago
ഈ ഷോ ഞാന്‍ ഇവിടെവച്ച് അവസാനിപ്പിക്കുകയാണ്’; ബിഗ് ബോസില്‍ മത്സരാര്‍ഥികളെ ഞെട്ടിച്ച് മോഹന്‍ലാല്‍
-
NEWS1 year ago
എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫി റിമാൻഡിൽ
-
NEWS9 months ago
പത്താം ക്ലാസ് പാസ്സായവര്‍ക്ക് നിരവധി ജോലി ഒഴിവുകളുമായി തപാല്‍ വകുപ്പ്
-
NEWS9 months ago
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്തരിച്ചു
-
NEWS9 months ago
വക്കം പുരുഷോത്തമന് അന്തരിച്ചു
-
NEWS7 months ago
കാലാവസ്ഥ അതിശക്തമായതിനാൽ പ്രൊഫഷണൽ കോളജുകളടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
-
NEWS11 months ago
നടന് കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു; കറിലുണ്ടായിരുന്ന മറ്റു തരങ്ങൾക്ക് പരിക്ക്
You must be logged in to post a comment Login