കേരളത്തിനായി രാഹുൽ ഗാന്ധിയുടെ 5 ഉറപ്പുകൾ: ക്ഷേമ പെൻഷൻ 3,000 രൂപയാക്കും; സ്ത്രീകൾക്ക് സൗജന്യ യാത്ര

കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ ജനങ്ങളുടെ സാമൂഹിക സുരക്ഷയും സ്ത്രീ-യുവജന ശാക്തീകരണവും ലക്ഷ്യമിട്ട് അഞ്ച് പ്രധാന വാഗ്ദാനങ്ങൾ രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു. ഓരോ കുടുംബത്തിനും സാമ്പത്തിക ഭദ്രതയും മികച്ച ആരോഗ്യപരിരക്ഷയും ഉറപ്പാക്കുകയാണ് ഈ ‘ഗ്യാരന്റികളിലൂടെ’ യു.ഡി.എഫ് ലക്ഷ്യമിടുന്നത്. വയോജന സംരക്ഷണം, സംരംഭകത്വം എന്നിവയ്ക്ക് ഊന്നൽ നൽകുന്ന ഈ പദ്ധതികൾ സാധാരണക്കാരുടെ ജീവിതനിലവാരം ഉയർത്താൻ സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.​സ്ത്രീകളുടെ യാത്രാസൗകര്യം വർദ്ധിപ്പിക്കുന്നതിനായി കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യ യാത്രയും, ഉന്നതവിദ്യാഭ്യാസ രംഗത്തുള്ള പെൺകുട്ടികൾക്ക് പ്രതിമാസം 1,000 രൂപ ധനസഹായവും…

Read More

വട്ടിയൂർക്കാവിൽ പോരാട്ടമുറപ്പിച്ച് ബിജെപി; സ്ഥാനാർഥിയായി ആർ. ശ്രീലേഖ, പ്രചാരണം നാളെ മുതൽ

തിരുവനന്തപുരം: വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായി മുൻ ഐപിഎസ് ഉദ്യോഗസ്ഥയും പാർട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റുമായ ആർ. ശ്രീലേഖ മത്സരിക്കും. ബിജെപിക്ക് വലിയ സ്വാധീനമുള്ള വട്ടിയൂർക്കാവിൽ ആവേശകരമായ പോരാട്ടത്തിനാണ് ഇതോടെ തുടക്കമാകുന്നത്. നാളെ രാവിലെ 10.30-ന് നർമ്മദ കോംപ്ലക്സിന് സമീപം ചുവരെഴുതിക്കൊണ്ട് ആർ. ശ്രീലേഖ തന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ഔദ്യോഗികമായി തുടക്കം കുറിക്കും. ​നിലവിൽ ശാസ്തമംഗലം കൗൺസിലർ കൂടിയായ ശ്രീലേഖയ്ക്ക് മണ്ഡലത്തിൽ മികച്ച ജനപിന്തുണയുണ്ടെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ സ്വയംഭരണ…

Read More

പാർട്ടി വിരുദ്ധ നടപടി: പി.കെ ശശിയെ സി.പി.എമ്മിൽ നിന്ന് പുറത്താക്കി​

പാലക്കാട് നടന്ന വിമത കൺവെൻഷനിൽ പങ്കെടുത്തതിന് തൊട്ടുപിന്നാലെ പി.കെ ശശിയെ സി.പി.എമ്മിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. പാർട്ടി ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് അച്ചടക്ക നടപടി ഉണ്ടായത്. സി.പി.എമ്മിലെ അസംതൃപ്തരുടെ കൂട്ടായ്മയാണിതെന്നും ആത്മാഭിമാനമുള്ള വിപ്ലവകാരികളുടെ കൺവെൻഷനാണിതെന്നും ശശി വേദിയിൽ വ്യക്തമാക്കിയിരുന്നു. നിർബന്ധിതമായ ചില സാഹചര്യങ്ങൾ കൊണ്ടാണ് ഇത്തരമൊരു കൺവെൻഷൻ സംഘടിപ്പിക്കേണ്ടി വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.​ പാർട്ടിയിലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർ സ്പിരിറ്റ് കേസ് പ്രതികളായെന്നും ഇതിനെ ചോദ്യം ചെയ്തവരെ വേട്ടയാടുകയാണെന്നും ശശി ആരോപിച്ചു. സർക്കാരിന്റെയും…

Read More

നിയമസഭാ തിരഞ്ഞെടുപ്പ്: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഇന്ന് കേരളത്തിൽ

തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നോടിയായി കേന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഇന്ന് സംസ്ഥാനത്തെത്തും. മൂന്ന് ദിവസത്തെ സന്ദർശന പരിപാടിയാണ് അദ്ദേഹത്തിനായി നിശ്ചയിച്ചിരിക്കുന്നത്. ഇന്ന് കൊച്ചിയിലെത്തുന്ന അദ്ദേഹം എറണാകുളം ശിവക്ഷേത്രത്തിലും ഹനുമാൻ ക്ഷേത്രത്തിലും ദർശനം നടത്തും. അദ്ദേഹത്തിന്റെ ഔദ്യോഗിക കൂടിക്കാഴ്ചകൾ നാളെയും മറ്റന്നാളുമായാണ് ക്രമീകരിച്ചിരിക്കുന്നത്.​ സന്ദർശനത്തിന്റെ രണ്ടാം ദിനമായ നാളെ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായും അദ്ദേഹം ചർച്ച നടത്തും. നാളെ രാവിലെ മുതൽ ഉച്ചവരെയാണ് ഈ കൂടിക്കാഴ്ചകൾ നടക്കുക….

Read More

സിപിഎം വിട്ട് പികെ ശശി യുഡിഎഫിലേക്ക്? ഒറ്റപ്പാലത്ത് മത്സരിക്കാൻ നീക്കം; കോൺഗ്രസിൽ അതൃപ്തി

പാലക്കാട്: രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം ബന്ധം പൂർണ്ണമായും ഉപേക്ഷിച്ച്, ഒറ്റപ്പാലം മണ്ഡലത്തിൽ യുഡിഎഫ് പിന്തുണയോടെ മത്സരിക്കാനാണ് പി.കെ. ശശിയുടെ തീരുമാനം. സി‌പി‌എം വിമതരുടെ ഒരു കൂട്ടായ്മ രൂപീകരിച്ച് അതിന്റെ സ്ഥാനാർത്ഥിയായി ജനവിധി തേടാനാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി അദ്ദേഹം ഒറ്റപ്പാലത്തെ യുഡിഎഫ് നേതൃത്വവുമായും കോൺഗ്രസ് – മുസ്ലീം ലീഗ് നേതാക്കളുമായും പ്രാഥമിക ചർച്ചകൾ നടത്തിക്കഴിഞ്ഞു.​ എന്നാൽ, പി.കെ. ശശിയുടെ ഈ നീക്കത്തിനെതിരെ കോൺഗ്രസിനുള്ളിൽ തന്നെ…

Read More

​സീറ്റ് വിഭജനം അന്തിമമാക്കാൻ ഇടതുമുന്നണി യോഗം ഇന്ന്; കേരള കോൺഗ്രസ് നിലപാട് നിർണ്ണായകം

തിരുവനന്തപുരം: സീറ്റ് വിഭജനം സംബന്ധിച്ച അന്തിമ തീരുമാനമെടുക്കാൻ ഇടതുമുന്നണിയുടെ നിർണായക യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് എകെജി സെന്ററിൽ നടക്കുന്ന യോഗത്തിൽ, ഘടകകക്ഷികളുമായി നടത്തിയ ഉഭയകക്ഷി ചർച്ചകളിലെ ധാരണകൾ സിപിഎം വിശദീകരിക്കും. 13 സീറ്റുകൾ വേണമെന്ന കേരള കോൺഗ്രസ് എമ്മിന്റെ കടുംപിടുത്തവും, ഐഎൻഎല്ലിലെ ആഭ്യന്തര തർക്കങ്ങളും മുന്നണിക്ക് മുന്നിൽ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.​ കേരള കോൺഗ്രസിന് 12 സീറ്റുകൾ നൽകാൻ സിപിഎം തയ്യാറാണെങ്കിലും കുറ്റ്യാടി സീറ്റ് വിട്ടുനൽകില്ലെന്ന നിലപാടിലാണ് പാർട്ടി. പതിമൂന്നാം സീറ്റിനായി…

Read More

ചിനക്കത്തൂർ പൂരത്തിനിടെ സംഘർഷം: സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ രണ്ടുപേർക്ക് കുത്തേറ്റു

പാലക്കാട്: ഒറ്റപ്പാലത്ത്ചിനക്കത്തൂർ പൂരത്തിനിടെയുണ്ടായ സംഘർഷത്തിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ രണ്ട് പേർക്ക് കുത്തേറ്റു. ഈസ്റ്റ് ഒറ്റപ്പാലം ബ്രാഞ്ച് സെക്രട്ടറി അർഷിദ് (31), ഒറ്റപ്പാലം സ്വദേശി പ്രശാന്ത് എന്നിവർക്കാണ് കുത്തേറ്റത്. ഇതിൽ പ്രശാന്തിന്റെ മുതുകിൽ മൂന്ന് തവണ കുത്തേറ്റതായാണ് വിവരം.​ സംഘർഷത്തിൽ ഇവർക്കൊപ്പമുണ്ടാ യിരുന്ന അമീൻ, സനൂപ്, സന്തോഷ്, അനിൽ എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. ചിനക്കത്തൂർ പൂരത്തിന്റെ ഭാഗമായി സ്‌പെഷ്യൽ പൂരം കൊണ്ടുപോകുന്നതിനിടെയാണ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. നിലവിൽ ഒറ്റപ്പാലം…

Read More

മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ.പി. ഉണ്ണികൃഷ്ണൻ അന്തരിച്ചു

കോഴിക്കോട്: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ഉണ്ണികൃഷ്ണൻ (89) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പത്രപ്രവർത്തകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം ശങ്കേഴ്സ് വീക്കിലി, മാതൃഭൂമി, ടൈംസ് ഓഫ് ഇന്ത്യ തുടങ്ങിയ പ്രമുഖ മാധ്യമങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. വടകരയിൽ നിന്ന് തുടർച്ചയായി ആറ് തവണ ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പാർലമെന്ററി രാഷ്ട്രീയത്തിൽ സജീവസാന്നിധ്യമായിരുന്നു. അദ്ദേഹത്തിന്റെ സംസ്കാരം നാളെ രാവിലെ 9 മണിക്ക് നടക്കും.​ വി.പി. സിംഗ് മന്ത്രിസഭയിൽ ഉപരിതല ഗതാഗതം, ടെലികോം…

Read More

​ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു; രാഷ്ട്രീയ പോര് മുറുകുന്നു

കണ്ണൂരിലെ പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ആരോഗ്യമന്ത്രി വീണാ ജോർജ് ഇന്ന് പുലർച്ചെ ആശുപത്രി വിട്ടു. കെഎസ്‌യു പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിനിടെ പരുക്കേറ്റതിനെത്തുടർന്നാണ് മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. മെഡിക്കൽ ബോർഡ് യോഗത്തിൽ ആരോഗ്യനില തൃപ്തികരമാണെന്നും രക്തസമ്മർദ്ദം സാധാരണ നിലയിലാണെന്നും വിലയിരുത്തിയതോടെ മന്ത്രി ഡിസ്ചാർജ് ആവശ്യപ്പെടുകയായിരുന്നു. പുലർച്ചെ നാല് മണിയോടെ ഔദ്യോഗിക വാഹനത്തിൽ തിരുവനന്തപുരത്തേക്ക് തിരിച്ച മന്ത്രിയുടെ തുടർചികിത്സ അവിടെയായിരിക്കും നടക്കുക.​അതേസമയം, ഈ സംഭവത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ പോര് സംസ്ഥാനത്ത് കനക്കുകയാണ്. മന്ത്രിയെ വധിക്കാൻ ബോധപൂർവമായ ശ്രമം നടന്നുവെന്ന വാദത്തിൽ…

Read More

ജെ.എസ്.എസ്. (സോഷ്യലിസ്റ്റ്) വിഭാഗം മാതൃസംഘടനയായ ജെ.എസ്.എസ്.-ൽ ലയിച്ചതിനെത്തുടർന്ന് പാർട്ടി സംസ്ഥാന സെക്രട്ടറിയായി അഡ്വ. സത്ജിത് വി.എച്ചിനെ തിരഞ്ഞെടുത്തു

കൊച്ചി: അഡ്വ. സത്ജിത് വി.എച്ച്. നേതൃത്വം നൽകുന്ന ജെ.എസ്.എസ്. (സോഷ്യലിസ്റ്റ്) വിഭാഗം, അഡ്വ. എ.എൻ. രാജൻബാബുവിന്റെ നേതൃത്വത്തിലുള്ള മാതൃസംഘടനയായ ജെ.എസ്.എസ്.-ൽ ലയിച്ചു. യു.ഡി.എഫ്. ഘടകകക്ഷിയായ ജെ.എസ്.എസ്.-ലേക്ക് നടന്ന ഈ ലയനത്തെത്തുടർന്ന് സത്ജിത് വി.എച്ചിനെ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തു. 1994-ൽ സഖാവ് കെ.ആർ. ഗൗരിയമ്മയുടെ നേതൃത്വത്തിൽ ജെ.എസ്.എസ്. രൂപീകരിക്കപ്പെട്ട സമയത്തെ 11 സ്ഥാപക ഭാരവാഹികളിൽ ഒരാളാണ് സത്ജിത്. നിലവിൽ പാർട്ടിയിൽ തുടരുന്ന ഏക സ്ഥാപക ഭാരവാഹി കൂടിയായ അദ്ദേഹം, 1996-ൽ കരുനാഗപ്പള്ളി നിയസഭാ മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർത്ഥിയായിരുന്നു….

Read More