NEWS
യു.പി.ഐ ഇടപാട്: പ്രവാസികളുടെ അക്കൗണ്ടും മരവിപ്പിച്ചു
ദുബൈ: യു.പി.ഐ വഴി അക്കൗണ്ടിൽ പണം എത്തിയതിന്‍റെ പേരിൽ അക്കൗണ്ട് മരവിപ്പിക്കപ്പെട്ടവരിൽ പ്രവാസികളും. ഇടുക്കി വണ്ണപ്പുറം സ്വദേശികളായ സൽമാനുൽ ഫാരിസ്, ഇല്യാസ് സൈനുദ്ദീൻ എന്നിവരുടെ അക്കൗണ്ടാണ് മരവിപ്പിച്ചത്.
ഇല്യാസിന്‍റെ നാട്ടിലുള്ള നാല് ബന്ധുക്കളുടെ അക്കൗണ്ടും മരവിപ്പിച്ചിട്ടുണ്ട്. ഹരിയാനയിലെ രണ്ട് പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ അടിസ്ഥാനത്തിലാണ് ഇവരുടെ അക്കൗണ്ടുകൾ മരവിപ്പിച്ചത്. എന്നാൽ, എന്താണ് കേസെന്നോ, പരിഹാരം എന്താണെന്നോ ഇവർ വ്യക്തമാക്കുന്നില്ല. വണ്ണപ്പുറം കാളിയാർ ഫെഡറൽ ബാങ്കിലെയും സൗത്ത് ഇന്ത്യൻ ബാങ്കിലെയും സേവിങ്സ് അക്കൗണ്ടുകളാണ് മരവിപ്പിച്ചത്.
സൽമാന്‍റെയും ഇല്യാസിന്‍റെയും ബന്ധുക്കളുടെയും അക്കൗണ്ടിലേക്ക് ഇവരുടെ സുഹൃത്ത് വണ്ണപ്പുറം സ്വദേശി ഉനൈസിന്‍റെ അക്കൗണ്ടിൽനിന്ന് യു.പി.ഐ വഴി പണം അയച്ചിരുന്നു. ഈ ഇടപാടാണ് അക്കൗണ്ട് മരവിപ്പിക്കലിലേക്ക് എത്തിയത്. 1500 രൂപ മുതൽ 150,00 രൂപ വരെ ചെറിയ തുകകളാണ് അയച്ചത്. അജ്മാനിൽ പ്രവാസിയായ ഇല്യാസിന്‍റെ അക്കൗണ്ടിനെതിരെ ഹരിയാന കുരുക്ഷേത്ര സൈബർ പൊലീസ് സ്റ്റേഷനിൽ പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഈ കേസ് തീർപ്പാക്കിയാൽ മാത്രമെ അക്കൗണ്ട് തിരികെ ലഭിക്കൂ എന്നുമാണ് ബാങ്കിൽനിന്ന് ലഭിച്ച വിവരം.
ഇതോടൊപ്പം ബന്ധപ്പെടുന്നതിന് ഹരിയാനയിലെ പൊലീസുകാരന്‍റെ നമ്പറും ഉണ്ടായിരുന്നു. എന്നാൽ, ഈ നമ്പറിൽ വിളിച്ചപ്പോൾ ഇങ്ങനെയൊരു കേസ് ഫയൽ ചെയ്തിട്ടില്ലെന്നാണ് പറയുന്നത്. കേസ് ഫയൽ ചെയ്തിട്ടില്ലെന്ന് കാണിക്കുന്ന ഇ-മെയിൽ അയക്കാൻ ആവശ്യപ്പെട്ടെങ്കിലും പൊലീസുകാരൻ വിസമ്മതിച്ചു. ഹരിയാനയിൽ നേരിട്ടെത്താനും പ്രശ്നം പരിഹരിക്കാമെന്നുമാണ് പൊലീസുകാരൻ പറയുന്നത്.
ഷാർജയിൽ പ്രവാസിയായ സൽമാനുൽ ഫാരിസിന്‍റെ കാളിയാർ സൗത്ത് ഇന്ത്യൻ ബാങ്കിലെ അക്കൗണ്ടാണ് മരവിപ്പിച്ചത്. ഉനൈസിന്‍റെ അക്കൗണ്ടിൽനിന്ന് 15,000 രൂപ അയച്ചതാണ് സൽമാന്‍റെ അക്കൗണ്ടിനെ ബാധിച്ചത്. പണം വിട്ടുകിട്ടാൻ ഹരിയാന ഈസ്റ്റ് ഗുരുഗ്രാം സൈബർ പൊലീസിലെ പ്രിയ എന്ന പൊലീസുകാരിയെ ബന്ധപ്പെടണം എന്നാണ് സൽമാന് ബാങ്ക് വഴി ലഭിച്ച ഇ-മെയിലിൽ പറയുന്നത്.
എന്നാൽ, ഹരിയാനയിൽ നേരിട്ടെത്തിയാൽ പ്രശ്നം പരിഹരിക്കാമെന്നാണ് ഇവർ പറയുന്നത്. ഇക്കാര്യത്തിൽ ഉറപ്പുനൽകാനും അവർ തയാറാകുന്നില്ല. 15,000 രൂപ വിട്ടുകിട്ടാൻ ഹരിയാന വരെ പോകേണ്ടതില്ല എന്നതാണ് സൽമാന്‍റെ തീരുമാനം. എന്നാൽ, മരവിപ്പിച്ചതോടെ അക്കൗണ്ടിലെ ബാക്കി തുകയും എടുക്കാൻ കഴിയാത്ത അവസ്ഥയാണ്. അതേസമയം, പണം അയച്ച ഉനൈസിന്‍റെ അക്കൗണ്ടിന് യാതൊരു കുഴപ്പവുമില്ല. സൽമാനും ഇല്യാസിനും ഉനൈസ് നൽകാനുണ്ടായിരുന്ന തുകയാണ് യു.പി.ഐ വഴി കൈമാറിയത്.
KERALA
സ്കൂളുകളിൽ ഉച്ചഭക്ഷണത്തിന് ഫുഡ് സേഫ്റ്റി ലൈസൻസ് വേണ്ടെന്ന് ഉത്തരവ്
തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിതരണം ചെയ്യുന്ന ഉച്ചഭക്ഷണത്തിന് ഫുഡ് സേഫ്റ്റി ലൈസന്‍സ് ബാധകമല്ലെന്ന് ഉത്തരവ്. സംസ്ഥാന വിദ്യാഭ്യാസ വകുപ്പാണ് വിവാദ ഉത്തരവിറക്കിയത്.
സ്‌കൂളുകളില്‍ വിതരണം ചെയ്യുന്ന ഉച്ചഭക്ഷണത്തിന് ഫുഡ് സേഫ്റ്റി ലൈസന്‍സ് ബാധകമല്ലെന്ന് ഉത്തരവിൽ വിശദീകരിക്കുന്നു. കുട്ടികളുടെ ഉച്ചഭക്ഷണം ഒരു ബിസിനസല്ലെന്നും അതിനാൽ സുരക്ഷ ആവശ്യമില്ലെന്നുമാണ് ഉത്തരവ് പറയുന്നത്.
വിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവിനെതിരെ കെഎസ്‌യു രംഗത്ത് വന്നു. ഉത്തരവ് അടിയന്തരമായി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. കുട്ടികളുടെ ആരോഗ്യം വച്ച് സർക്കാരിനെ പന്താടാൻ അനുവദിക്കില്ലെന്നും സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യര്‍ വ്യക്തമാക്കി.
NEWS
നടൻ സല്‍മാൻഖാന്റെ വീടിനുനേരേ വെടിയുതിർത്ത സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റിൽ
മുംബൈ : ബോളിവുഡ് നടൻ സല്‍മാൻഖാന്റെ വീടിനുനേരേ വെടിയുതിർത്ത സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റുചെയ്ത് മുംബൈ ക്രൈംബ്രാഞ്ച്.തിങ്കളാഴ്ച അർധരാത്രി ഗുജറാത്തിലെ ഭുജില്‍വെച്ചാണ് ഇവരെ പിടികൂടിയതെന്ന് പോലീസ് അറിയിച്ചു.
വെടിവയ്പിനുശേഷം ഇരുവരും മുംബൈയില്‍നിന്ന് ഗുജറാത്തിലേക്ക് മുങ്ങുകയായിരുന്നെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ വിശദാന്വേഷണം നടത്തുന്നതിനായി ഇരുവരെയും മുംബൈയില്‍ എത്തിക്കും. അതേസമയം പിന്നില്‍ ലോറൻസ് ബിഷ്ണോയ് സംഘമെന്ന് മുംബൈ പോലീസ് പറഞ്ഞിരുന്നു.
ബിഷ്ണോയിയുടെ സംഘത്തെ നയിക്കുന്ന രാജസ്ഥാനിലെ രോഹിത് ഗോദരയാണ് ആസൂത്രകൻ. സല്‍മാൻഖാൻ കൃഷ്ണമൃഗത്തെ വേട്ടയാടിയ സംഭവമാണ് ലോറൻസ് ബിഷ്ണോയ് സംഘത്തിന്റെ വിരോധത്തിനു കാരണം. ഇയാളുടെ സംഘത്തില്‍ ഉള്‍പ്പെട്ട വിശാല്‍ എന്നു വിളിക്കുന്ന കാലുവും തിരിച്ചറിയാത്ത ഒരാളും ചേർന്നാണ് വെടിവെച്ചതെന്ന് മുംബൈ പോലീസ് പറഞ്ഞു.
പ്രതികള്‍ ഉപയോഗിച്ചെന്നു കരുതുന്ന ബൈക്ക് ബാന്ദ്രയിലെ മൗണ്ട് മേരി പള്ളിക്കു സമീപത്തുനിന്ന് കണ്ടെടുത്തു. ഇവരുടെ സി.സി.ടി.വി. ദൃശ്യങ്ങളും പുറത്തുവിട്ടു. ബാന്ദ്രയിലെ താരത്തിന്റെ വീടായ ഗാലക്സി അപ്പാർട്ട്മെന്റിനുനേരേ ഞായറാഴ്ച പുലർച്ചെ 4.55-ഓടെയാണ് വെടിവെപ്പുനടന്നത്. സംഭവം നടക്കുമ്ബോള്‍ സല്‍മാൻഖാൻ വീട്ടിലുണ്ടായിരുന്നെന്ന് മുംബൈ പോലീസ് പറഞ്ഞു.
ബൈക്കിലെത്തിയ അക്രമികള്‍ മൂന്നുറൗണ്ട് വെടിയുതിർത്തു . അക്രമികള്‍ പള്ളിക്ക് സമീപം വാഹനം ഉപേക്ഷിച്ച് കുറച്ചുദൂരം നടന്ന് ഓട്ടോറിക്ഷയില്‍ ബാന്ദ്ര റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്നതും സി.സി.ടി.വി. ദൃശ്യത്തിലുണ്ട്.ഗാലക്സി അപ്പാർട്ട്മെന്റിലെ ആദ്യനിലയിലാണ് ഒരു ബുള്ളറ്റ് പതിച്ചത്. വിദേശനിർമിത തോക്കാണ് അക്രമികള്‍ ഉപയോഗിച്ചതെന്നാണ് വിവരം.
അക്രമികള്‍ സഞ്ചരിച്ച മോട്ടോർ സൈക്കിളിന്റെ ഉടമയെ മുംബൈ പോലീസ് ചോദ്യംചെയ്തു. ഇയാള്‍ അടുത്തിടെ ഇരുചക്രവാഹനം മറ്റൊരാള്‍ക്ക് വിറ്റതായി പൻവേല്‍ അസിസ്റ്റന്റ് പോലീസ് കമ്മിഷണർ അശോക് രജ്പുത് പറഞ്ഞു. ബൈക്കിന്റെ ഉടമയും അത് വില്‍ക്കാൻ സഹായിച്ച ഏജന്റും പോലീസ് കസ്റ്റഡിയിലുണ്ട്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സല്‍മാൻഖാന്റെ വീട്ടില്‍ കനത്തസുരക്ഷ ഏർപ്പെടുത്തി.
KERALA
മോദിയുടെ സന്ദർശനം; കൊച്ചിയിൽ ഗതാഗത നിയന്ത്രണം
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനത്തോടനുബന്ധിച്ച് നാളെയും മറ്റന്നാളും എറണാകുളം നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് അറിയിപ്പ്.
ഇന്ന് രാത്രി 9 മുതൽ 11 മണി വരെയും, നാളെ രാവിലെ 9 മുതൽ രാവിലെ 11 മണിവരെയും എംജി റോഡ്, തേവര, നേവൽ ബേസ്, വില്ലിങ്ടൺ ഐലൻഡ്, ഷണ്മുഖം റോഡ്, പാർക്ക് അവന്യു റോഡ്, ഹൈക്കോട്ട് ഭാഗം എന്നിവിടങ്ങളിലായിരിക്കും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുക.
-
NEWS11 months ago
ഡോക്ടർ തൂങ്ങിമരിച്ചനിലയിൽ, മരണവിവരം അറിയിക്കേണ്ടവരുടെ ലിസ്റ്റ് സമീപം
-
NEWS1 year ago
ഈ ഷോ ഞാന്‍ ഇവിടെവച്ച് അവസാനിപ്പിക്കുകയാണ്’; ബിഗ് ബോസില്‍ മത്സരാര്‍ഥികളെ ഞെട്ടിച്ച് മോഹന്‍ലാല്‍
-
NEWS1 year ago
എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫി റിമാൻഡിൽ
-
NEWS9 months ago
പത്താം ക്ലാസ് പാസ്സായവര്‍ക്ക് നിരവധി ജോലി ഒഴിവുകളുമായി തപാല്‍ വകുപ്പ്
-
NEWS10 months ago
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്തരിച്ചു
-
NEWS9 months ago
വക്കം പുരുഷോത്തമന് അന്തരിച്ചു
-
NEWS7 months ago
കാലാവസ്ഥ അതിശക്തമായതിനാൽ പ്രൊഫഷണൽ കോളജുകളടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
-
NEWS11 months ago
നടന് കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു; കറിലുണ്ടായിരുന്ന മറ്റു തരങ്ങൾക്ക് പരിക്ക്
You must be logged in to post a comment Login