വാണിയപ്പാറ പള്ളി സെമിത്തേരിയിലെ കല്ലറ ദുരൂഹത: അന്വേഷണം ഊർജ്ജിതമാക്കി പോലീസ്; പള്ളി ഭാരവാഹികളുടെ മൊഴിയെടുത്തേക്കും

കണ്ണൂർ: വാണിയപ്പാറ ഇൻഫൻറ് ജീസസ് പള്ളി സെമിത്തേരിയിലെ കല്ലറയുമായി ബന്ധപ്പെട്ട ദുരൂഹതകളിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. 2006-ലും 2015-ലും അടക്കം ചെയ്ത രണ്ടുപേരുടെ ശരീര അവശിഷ്ടങ്ങളാണ് നിലവിൽ കല്ലറയിലുള്ളതെന്നാണ് പ്രാഥമിക നിഗമനം. ഇത് ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിനായി മരിച്ചവരുടെ ബന്ധുക്കളെ പോലീസ് ഉടൻ വിളിച്ചുവരുത്തും.​ അന്വേഷണത്തിൽ 38-ാം നമ്പർ കല്ലറയിൽ 2006-ൽ റോസമ്മ, 2015-ൽ ജയ്സൺ എന്നിവരുടെ മൃതദേഹങ്ങളാണ് അടക്കം ചെയ്തിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, ഇപ്പോൾ കല്ലറയിൽ നിന്ന് കണ്ടെത്തിയ പ്ലാസ്റ്റിക് പായ റോസമ്മയുടെ ശവപ്പെട്ടിക്കൊപ്പം വെച്ചിരുന്നതാണെന്നാണ് പോലീസ്…

Read More

നെടുങ്കണ്ടം കൊലപാതകം: മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന്; സജിക്കായി തെരച്ചിൽ ഊർജിതം

ഇടുക്കി നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്നും കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം നടപടികൾ ഇന്ന് പൂർത്തിയാകും. കൊല്ലപ്പെട്ടത് മേരിക്കുട്ടി (70), മകൻ റെജി (45) എന്നിവരാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹങ്ങൾ ഇവരുടേത് തന്നെയാണെന്ന് ഉറപ്പിക്കാനായി ഡിഎൻഎ പരിശോധനയും നടത്താൻ തീരുമാനിച്ചിട്ടുണ്ട്.​ ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ, 2018 മുതൽ കാണാതായ മേരിക്കുട്ടിയുടെ ഭർത്താവ് മാത്യുവിന്റെ തിരോധാനം വീണ്ടും അന്വേഷിക്കാൻ പൊലീസ് തീരുമാനിച്ചു. സമാനമായ സാഹചര്യത്തിലായിരുന്നു അന്ന് മാത്യുവിനെയും കാണാതായത്. നിലവിലെ ഇരട്ടക്കൊലപാതകവുമായി ഇതിന് ബന്ധമുണ്ടോ എന്നാണ് പൊലീസ് പ്രധാനമായും…

Read More