കേരള മുഖ്യമന്ത്രി നിർണയം: എഐസിസി നിരീക്ഷകർ മല്ലികാർജുൻ ഖർഗെയ്ക്ക് റിപ്പോർട്ട് നൽകി

ദില്ലി: കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനായി എത്തിയ എഐസിസി നിരീക്ഷകർ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചു. നിരീക്ഷകരായ അജയ് മാക്കാനും മുകുൾ വാസ്നിക്കും ഇന്ന് രാവിലെ ഖർഗെയുടെ വസതിയിലെത്തിയാണ് നേരിട്ട് റിപ്പോർട്ട് കൈമാറിയത്. സംസ്ഥാനത്തെ നിലവിലെ സാഹചര്യം സങ്കീർണ്ണമാണെന്ന് നിരീക്ഷകർ ഹൈക്കമാൻഡിനെ ധരിപ്പിച്ചിട്ടുണ്ട്. റിപ്പോർട്ടിന്മേൽ വിശദമായ ചർച്ചകൾ നടക്കുമെന്നും മുഖ്യമന്ത്രിയെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വൈകില്ലെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം അജയ് മാക്കൻ മാധ്യമങ്ങളോട് പറഞ്ഞു.​ അതിനിടെ, എംഎൽഎമാരുടെ പിന്തുണ സംബന്ധിച്ച് മാധ്യമങ്ങളിൽ പ്രചരിക്കുന്ന രേഖകളുടെ…

Read More

നാസിക് ടിസിഎസ് പീഡനക്കേസ്: എച്ച്ആർ മാനേജർ നിദ ഖാൻ അറസ്റ്റിൽ

തിരുവനന്തപുരം: മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ടാറ്റ കൺസൾട്ടൻസി സർവീസസിൽ (TCS) നടന്ന വിവാദമായ ലൈംഗികാതിക്രമ, മതപരിവർത്തന കേസിലെ പ്രധാന പ്രതിയായ എച്ച്.ആർ മാനേജർ നിദ ഖാൻ അറസ്റ്റിലായി. കഴിഞ്ഞ 25 ദിവസമായി ഒളിവിൽ കഴിഞ്ഞിരുന്ന ഇവരെ ഛത്രപതി സാംബാജി നഗറിൽ നിന്നാണ് പോലീസ് പിടികൂടിയത്. ലൈംഗിക പീഡനം, നിർബന്ധിത മതപരിവർത്തന ശ്രമം എന്നീ ഗുരുതരമായ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. താൻ ഗർഭിണിയാണെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് നിദ ഖാൻ കോടതിയെ സമീപിച്ചിരുന്നെങ്കിലും മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്….

Read More

ജനവിധി ആദരവോടെ സ്വീകരിക്കുന്നു, ശക്തമായ പ്രതിപക്ഷമായി തിരിച്ചു വരും: പരാജയത്തിന് പിന്നാലെ പിണറായി വിജയൻ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ അപ്രതീക്ഷിത പരാജയത്തിന് പിന്നാലെ ആദ്യ പ്രതികരണവുമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ രംഗത്തെത്തി. ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നുവെന്നും വരാനിരിക്കുന്ന കാലയളവിൽ ശക്തമായ പ്രതിപക്ഷമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കി.​ തിരഞ്ഞെടുപ്പ് ഫലം എൽഡിഎഫിനെ സംബന്ധിച്ച് തീർത്തും അപ്രതീക്ഷിതമാണെങ്കിലും, വലിയൊരു ജനവിഭാഗം ഇപ്പോഴും മുന്നണിക്കൊപ്പം ഉറച്ചുനിൽക്കുന്നത് ആത്മവിശ്വാസം നൽകുന്ന കാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പരാജയത്തെക്കുറിച്ച് തുറന്ന പരിശോധന നടത്തുമെന്നും ജനങ്ങളുടെ അഭിപ്രായങ്ങൾ ഗൗരവമായി കേൾക്കുമെന്നും അദ്ദേഹം അറിയിച്ചു.​ തിരിച്ചടികളിൽ…

Read More

ഉത്തർപ്രദേശിൽ യമുനാ നദിയിൽ ബോട്ട് മുങ്ങി മൂന്ന് മരണം; മൂന്ന് കുട്ടികൾക്കായി തിരച്ചിൽ തുടരുന്നു

ഉത്തർപ്രദേശിലെ ഹാമിർപൂർ ജില്ലയിൽ യമുനാനദിയിൽ ഒമ്പത് യാത്രക്കാരുമായി സഞ്ചരിച്ച ബോട്ട് മുങ്ങി മൂന്ന് മരണം. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് അപകടം നടന്നത്. ഒരു സ്ത്രീയുടെയും രണ്ട് കുട്ടികളുടെയും മൃതദേഹങ്ങളാണ് നിലവിൽ കണ്ടെത്തിയിരിക്കുന്നത്. അപകടത്തിൽപ്പെട്ട മൂന്ന് പേർ നീന്തി രക്ഷപ്പെട്ടു.​ കാണാതായ മൂന്ന് കുട്ടികൾക്കായി നിലവിൽ തിരച്ചിൽ തുടരുകയാണ്. എൻ.ഡി.ആർ.എഫ് (NDRF), എസ്.ഡി.ആർ.എഫ് (SDRF) സംഘങ്ങൾ സ്ഥലത്തെത്തി സംയുക്തമായാണ് തെരച്ചിൽ നടത്തുന്നത്. ഘടംപൂരിൽ നിന്നുള്ള സംഘമാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം.​ ബോട്ടിൽ വെള്ളം കയറി നദിയിൽ താഴ്ന്നുപോയതാണ് അപകടത്തിന് കാരണമായത്. കാണാതായവർക്കായി…

Read More

മുഖ്യമന്ത്രി സ്ഥാനത്തിനായി വി.ഡി. സതീശൻ്റെ കടുത്ത നിലപാട്; ഭരണപരിചയം മാനദണ്ഡമല്ലെന്ന് നിരീക്ഷകർക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകൾ മുറുകുമ്പോൾ തന്റെ നിലപാടിൽ വിട്ടുവീഴ്ചയില്ലാതെ വി.ഡി. സതീശൻ. തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചില്ലെങ്കിൽ മറ്റ് പദവികൾ ഏറ്റെടുക്കാനില്ലെന്ന കർശന നിലപാടാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്. ഹൈക്കമാൻഡ് നിരീക്ഷകരുമായുള്ള ആദ്യ കൂടിക്കാഴ്ചയിൽ തന്നെ സതീശൻ ഇക്കാര്യം വ്യക്തമാക്കിയതായാണ് സൂചന.​ ഭരണപരിചയം മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ ഒരു മാനദണ്ഡമല്ലെന്ന് അദ്ദേഹം ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇതിനായി വി.എസ്. അച്യുതാനന്ദന്റെയും നരേന്ദ്ര മോദിയുടെയും ഉദാഹരണങ്ങളാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ഭരണാധികാരിക്ക് വ്യക്തമായ കാഴ്ചപ്പാടാണ് വേണ്ടതെന്നും, മികച്ചൊരു…

Read More

പിണറായി വിജയൻ രാജിവെക്കണം; വിയർത്തത് ‘ഇരട്ടച്ചങ്കൻ’ അല്ലെന്ന് കെ.കെ രമ

കോഴിക്കോട്: തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് കെ.കെ. രമ ആവശ്യപ്പെട്ടു. ധർമ്മടം പോലുള്ള മണ്ഡലത്തിൽ പോലും ആറ് റൗണ്ടുകളോളം പിന്നിൽ പോയ പിണറായി വിജയൻ വിയർക്കുന്ന കാഴ്ചയാണ് കേരളം കണ്ടതെന്ന് രമ പരിഹസിച്ചു. ‘കുലംകുത്തി’ എന്ന് വിളിച്ച് ആക്ഷേപിച്ച് മുന്നോട്ട് പോയ ‘ഇരട്ടച്ചങ്കൻ’ പരാജയഭീതിയിൽ പതറുകയായിരുന്നുവെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.​ പരമ്പരാഗതമായ രക്തസാക്ഷി ഗ്രാമങ്ങൾ പോലും ഇത്തവണ യുഡിഎഫിന് വോട്ട് ചെയ്തത് ഭരണവിരുദ്ധ വികാരത്തിന്റെ പ്രതിഫലനമാണെന്ന് രമ ചൂണ്ടിക്കാട്ടി. അരിവാൾ…

Read More

തൃക്കരിപ്പൂർ പടന്ന കടപ്പുറത്ത് സംഘർഷം: 180 പേർക്കെതിരെ പോലീസ് കേസെടുത്തു; സന്ദീപ് വാര്യരുടെ റോഡ് ഷോയ്ക്കിടെ അക്രമം

കാസർഗോഡ്: തൃക്കരിപ്പൂർ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി സന്ദീപ് വാര്യരുടെ റോഡ് ഷോയ്ക്കിടെ പടന്ന കടപ്പുറത്തുണ്ടായ സംഘർഷത്തിൽ 180 പേർക്കെതിരെ പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 100 യുഡിഎഫ് പ്രവർത്തകർക്കും 80 സിപിഎം പ്രവർത്തകർക്കും എതിരെയാണ് നടപടി. റോഡ് ഷോ പടന്ന കടപ്പുറത്ത് എത്തിയപ്പോൾ വഴി തടസ്സപ്പെടുത്തിയത് സംബന്ധിച്ച തർക്കമാണ് വലിയ സംഘർഷത്തിൽ കലാശിച്ചത്.​ സംഘർഷത്തിനിടെ ഇരുവിഭാഗങ്ങളും തമ്മിൽ കല്ലേറുണ്ടാവുകയും പ്രദേശത്തെ സിപിഎം ഓഫീസിന് നേരെ ആക്രമണം നടക്കുകയും ചെയ്തു. പടന്നക്കടപ്പുറം ലോക്കൽ കമ്മിറ്റി ഓഫീസായ പി.പി. ദാമോദരൻ സ്മാരക…

Read More

വാണിജ്യ സിലിണ്ടർ വിലവർധന: സംസ്ഥാനത്ത് ഇന്ന് ഹോട്ടൽ പണിമുടക്ക്; ഭക്ഷണശാലകൾ അടച്ചിടും

വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറുകളുടെ വില കുത്തനെ കൂട്ടിയതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഹോട്ടലുകളും റെസ്റ്റോറന്റുകളും ബേക്കറികളും ഇന്ന് അടച്ചിടും. ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ്സ് അസോസിയേഷൻ ഉൾപ്പെടെയുള്ള പ്രമുഖ വ്യാപാരി സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം. കടകൾ അടച്ചിടുന്നതിനൊപ്പം ഓൺലൈൻ ഭക്ഷണ വിതരണവും ഇന്ന് തടസ്സപ്പെടും. സിലിണ്ടർ വില വർധനവിൽ പ്രതിഷേധിച്ച് കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് പ്രകടനം നടത്താനും സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്.​ 19 കിലോ തൂക്കമുള്ള വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപയാണ് പൊതുമേഖലാ എണ്ണക്കമ്പനികൾ വർദ്ധിപ്പിച്ചത്. ഇതോടെ സംസ്ഥാനത്ത്…

Read More

മട്ടന്നൂരിൽ പിണറായി വിജയനും എം.വി. ഗോവിന്ദനുമെതിരെ ഫ്ലക്സ് ബോർഡുകൾ; സി.പി.എം കേന്ദ്രങ്ങളിൽ പ്രതിഷേധം പുകയുന്നു

സിപിഎമ്മിന്റെ ശക്തികേന്ദ്രമായ കണ്ണൂർ മട്ടന്നൂരിൽ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരെ പരസ്യ പ്രതിഷേധം. മട്ടന്നൂർ കോളയാട് പഞ്ചായത്തിലെ ഈരായിക്കൊല്ലിയിലാണ് പാർട്ടി നേതൃത്വത്തെ വെല്ലുവിളിച്ച് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. ‘പാർട്ടിയാണ് വലുത്, വ്യക്തികളല്ല’ എന്ന തലക്കെട്ടോടെ സ്ഥാപിച്ച ബോർഡിൽ നിലവിലെ നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. പി. ജയരാജനും എം. സ്വരാജും പാർട്ടിയെ നയിക്കണമെന്ന ആവശ്യവും ഇതിൽ വ്യക്തമാക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പാർട്ടിക്കുള്ളിൽ ആത്മപരിശോധന വേണമെന്ന ചർച്ചകൾ മുറുകുന്നതിനിടെയാണ് പാർട്ടി ഗ്രാമങ്ങളിൽ നിന്ന്…

Read More

പതിനാറാം കേരള നിയമസഭയിൽ 11 വനിതാ പ്രതിനിധികൾ; യുഡിഎഫിൽ നിന്ന് ഒൻപത് പേർ

പതിനാറാം കേരള നിയമസഭയിൽ ഇത്തവണ 11 വനിതാ പ്രതിനിധികളാണുണ്ടാകുക. കഴിഞ്ഞ നിയമസഭയിലുണ്ടായിരുന്ന 12 അംഗങ്ങളേക്കാൾ ഒന്നുകുറവാണിത്. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്ന് മുന്നണികളിൽ നിന്നുമായി ആകെ 48 വനിതകളാണ് മത്സരിച്ചിരുന്നത്. ഇതിൽ എൽഡിഎഫും എൻഡിഎയുമാണ് ഏറ്റവും കൂടുതൽ വനിതാ സ്ഥാനാർത്ഥികളെ (18 വീതം) രംഗത്തിറക്കിയത്. യുഡിഎഫിന് വേണ്ടി 12 വനിതകളാണ് ഇത്തവണ ജനവിധി തേടിയത്. ​തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ യുഡിഎഫിനാണ് ഏറ്റവും വലിയ നേട്ടമുണ്ടായത്. മത്സരിച്ച 12 പേരിൽ ഒൻപത് വനിതാ സ്ഥാനാർത്ഥികളും യുഡിഎഫിൽ നിന്ന് വിജയിച്ചു….

Read More