പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ മെറ്റാ മേധാവി മാർക്ക് സക്കർബർഗ് മാപ്പ് പറയണമെന്ന് കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി പാർലമെന്ററി സമിതി ആവശ്യപ്പെട്ടു. വീഴ്ച വരുത്തിയ ഉത്തരവാദികളായ ജീവനക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും, അല്ലാത്തപക്ഷം കമ്പനിക്ക് നിലവിലുള്ള ഐ.ടി നിയമപരിരക്ഷ പിൻവലിക്കുമെന്നും സമിതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിനിടെ, വീഡിയോ നീക്കം ചെയ്യാനിടയായ സാഹചര്യത്തെക്കുറിച്ച് മെറ്റയുടെ പബ്ലിക് പോളിസി മേധാവി ഐടി സെക്രട്ടറിയെ നേരിൽ കണ്ട് വിശദീകരണം നൽകിയതായാണ് പുറത്തുവരുന്ന വിവരം.
പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്തു: മാർക്ക് സക്കർബർഗ് മാപ്പ് പറയണമെന്ന് പാർലമെന്ററി സമിതി
